Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

എൽഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചയുടെ പ്രാഥമിക ധാരണ ഇന്ന്... കോടിയേരി ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടി സെക്രട്ടറി പദവിയിൽ തിരികെയെത്തും... തുടര്‍ഭരണത്തിന് കടമ്പകളേറെ...

27 FEBRUARY 2021 02:20 PM IST
മലയാളി വാര്‍ത്ത

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചയുടെ പ്രാഥമിക ധാരണ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നേതൃത്വം അവതരിപ്പിക്കും.

ഒരാഴ്ചക്കകം സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്ന് സിപിഎം നേതൃത്വം അറിയിച്ചിട്ടുണ്ട്. ആരോഗ്യം മെച്ചപ്പെട്ടതോടെ കോടിയേരി ബാലകൃഷ്ണന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറിയുടെ പദവിയിലേക്ക് തിരികെയെത്തുമെന്ന് സിപിഎം നേതൃത്വം സൂചന നല്‍കിയിട്ടുണ്ട്.

 

വികസന മുന്നേറ്റ ജാഥകളുടെ സമാപനത്തിന് ഒപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപനവും വന്നതോടെ തിരക്കിട്ട് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയാണ് ഇടതുമുന്നണി.

മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇതുവരെയുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിശദീകരിക്കും. സിപിഐ ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളുമായും ആദ്യഘട്ട സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കി.

ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാണെന്ന് മുന്നണിയിലെ നിലവിലെ കക്ഷികള്‍ സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഉള്‍പ്പടെ വിട്ടുനല്‍കാന്‍ സിപിഐയും സിപിഎമ്മിനെ സമ്മതം അറിയിച്ചിട്ടുണ്ട്.

 

 

മാണി സി കാപ്പന്‍ വിട്ടുപോയതിനാല്‍ എന്‍സിപിക്ക് നഷ്ടം എന്തായാലും ഉണ്ടാവും. എല്‍ജെഡി – ജെഡിഎസ് ലയനം സാധ്യമാകാത്തതിനാല്‍ പരമാവധി രണ്ടു പാര്‍ട്ടികളെയും ഉള്‍ക്കൊണ്ടു പോകുന്ന സമീപനത്തിനായിരിക്കും ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ രൂപം നല്‍കുക.

ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ. വിജയരാഘവന്‍ അങ്കത്തട്ടിൽ മല്‍സരിക്കാനിറങ്ങാനാണ് സാധ്യത. ചികില്‍സയ്ക്കായി അവധിയെടുത്ത പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള സാധ്യത തെളിഞ്ഞു.

കോടിയേരി പാര്‍ട്ടിയുടെ തലപ്പത്തേക്ക് തിരികെ എത്തേണ്ടത് അനിവാര്യമാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുതാൽപര്യം. എ. വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിൽ പ്രതിഫലിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കോടിയേരി തിരികെ എത്താനുള്ള സാധ്യത ഉണ്ടാവുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ 8 മണ്ഡലങ്ങളിലും വിജയിച്ചതിന്റെ തിളക്കത്തിലായിരുന്നു അടുത്തകാലം വരെ എൽഡിഎഫ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിച്ചതോടെ ആത്മവിശ്വാസവും കൂടി.

എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ചെങ്കിലും നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്കിൽ എൽഡിഎഫിനു തിരിച്ചടി നേരിടേണ്ടിവന്നു. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുൾപ്പെടുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് വിജയിച്ചു.

ആലപ്പുഴ ലോക്സഭാ മണ്ഡലം പിടിച്ചെടുത്തെങ്കിലും നിയമസഭാ മണ്ഡലം തലത്തിൽ കണക്കെടുക്കുമ്പോൾ ആറു മണ്ഡലങ്ങളിൽ നാലിടത്തും യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. ചേർത്തലയും കായംകുളവും മാത്രമാണ് എൽഡിഎഫിന് ഒപ്പം നിന്നത്.

തൊട്ട‍ുപിന്നാലെ നടന്ന അരൂർ ഉപതിരഞ്ഞെടുപ്പിലും ചെറിയ വ്യത്യാസത്തിൽ പരാജയം നേരിട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ വിജയം മുന്നണിക്കു വീണ്ടും പ്രതീക്ഷകൾ നൽകുന്നു. സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളും ഭക്ഷ്യ കിറ്റും സാമൂഹിക സുരക്ഷാ പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും മുൻനിർത്തിയാണ് ഇത്തവണ എൽഡിഎഫ് പ്രചാരണത്തിന് ഇറങ്ങുക.

പിഎസ്‍സി നിയമനം, ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയവ സംബന്ധിച്ചുണ്ടായ വിവാദങ്ങൾക്കു വിശദീകരണം നൽകാൻ ബുദ്ധിമുട്ടേണ്ടി വരുമെന്ന ആശങ്ക എൽഡിഎഫിനുണ്ട്.

 

സീറ്റ് വിഭജനമായില്ലെങ്കിലും പതിവുപോലെ ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, അമ്പലപ്പുഴ, ആലപ്പുഴ, അരൂർ മണ്ഡലങ്ങളിൽ സിപിഎം മത്സരിക്കാനാണു സാധ്യതയേറെയുള്ളത്. ഹരിപ്പാട്, ചേർത്തല മണ്ഡലങ്ങൾ സിപിഐ തന്നെ മത്സരിക്കും.

അതേസമയം, ഇത്തവണ മികച്ച വിജയത്തോടെ എല്‍ഡിഎഫിന് തുടര്‍ഭരണം സാധ്യമാകും എന്നതിൽ സംശയമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറ‍ഞ്ഞു. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പൂര്‍ണമാകുമെന്ന് എ. വിജയരാഘവന്‍ വ്യക്തമാക്കി.

 

എല്‍ഡിഎഫിന് തുടര്‍ഭരണം സാധ്യമാകുമെന്നും യുഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്നും വിജയരാഘവന്‍ അറിയിച്ചു. എല്‍ഡിഎഫിന് വലിയ അളവിലുള്ള ജനപിന്തുണ കേരളത്തില്‍ ലഭ്യമാകുന്നു എന്നതാണ് വികസന മുന്നേറ്റയാത്രയില്‍ കണ്ട ജനപിന്തുണയെന്നും.

പുതിയ പാര്‍ട്ടികള്‍ എത്തിയതോടെ എല്‍ഡിഎഫിന്റെ വിജയസാധ്യത വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. സീറ്റുവിഭജനം മികച്ച രീതിയില്‍ പരിഹരിക്കാനാകുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേർത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (1 hour ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (1 hour ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (1 hour ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (2 hours ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (2 hours ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (3 hours ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (3 hours ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (3 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (3 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (3 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (4 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (4 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (4 hours ago)

Malayali Vartha Recommends