ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

2026നെ അൽപം ഭയത്തോടെ നോക്കി കാണേണ്ട കാര്യവുമുണ്ട്. ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത് എന്ന തരത്തിൽ കാലങ്ങൾക്ക് മുന്നേ നടന്ന പ്രവചനങ്ങളാണ് അതിന് കാരണം. അവയിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വാംഗയുടെ പ്രവചനങ്ങളാണ്. ലോകത്തിനാകെ വിനാശം സംഭവിക്കുന്ന യുദ്ധങ്ങളും വൻ പ്രകൃതി ദുരന്തങ്ങളും 2026ൽ സംഭവിക്കുമെന്നാണ് പ്രവചനം. വാംഗ നടത്തിയ പല പ്രവചനങ്ങളും പിന്നീട് യാഥാർഥ്യമായതായി കണക്കാക്കപ്പെടുന്നതിനാൽ ഏറെ ആശങ്കയോടെയാണ് ലോകം ഇതിനെ കാണുന്നത്.അതിതീവ്രമായ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് 2026 സാക്ഷ്യം വഹിക്കുമെന്ന് ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു.
ഇതിൻ്റെ ഉറവിടം വ്യക്തമല്ലെങ്കിലും നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും ആഗോളതാപന നിരക്കും ഭൂമിയുടെ അപകടാവസ്ഥയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.ലോകത്താകമാനം കാലാവസ്ഥാ പാറ്റേണുകളിൽ വലിയ മാറ്റം സംഭവിക്കും എന്നാണ് വാംഗയുടെ പ്രവചനം. ആവാസ വ്യവസ്ഥയിൽ തന്നെ ഇതുമൂലം വലിയ മാറ്റങ്ങൾ ഉണ്ടാകും. കാലാവസ്ഥയിലെ തീവ്രമായ മാറ്റങ്ങളുടെ ഫലമായി ലോകം ശക്തമായ ഭൂകമ്പങ്ങളും സുനാമികളും വെള്ളപ്പൊക്കവും താപ തരംഗവുമെല്ലാം നേരിടേണ്ടി വരും.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടമാടുന്ന ഈ പ്രകൃതിദുരന്തങ്ങൾ മനുഷ്യരാശിക്ക് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുമെന്നാണ് പ്രവചനം.
ഭൂമിയുടെ ഏഴു മുതൽ എട്ടു ശതമാനം വരെ ഭൂപ്രദേശങ്ങൾ അഗ്നിപർവത വിസ്ഫോടനങ്ങളുടെയും ഭൂകമ്പങ്ങളുടെയും ഫലമായി വിപത്തുകൾ നേരിടും. ഇത് ആവാസ വ്യവസ്ഥയെ താറുമാറാക്കുകയും ചെയ്യും. മനുഷ്യർ തമ്മിൽ നടക്കുന്ന യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഫലവും പ്രകൃതി അനുഭവിക്കേണ്ടി വരുമെന്ന് വാംഗയുടെ പ്രവചനങ്ങളിലുണ്ട്. 2026മായി ബന്ധപ്പെട്ട നോസ്റ്റർഡാമസിന്റെ പ്രവചനങ്ങളും ഇതോടൊപ്പം വാർത്ത പ്രാധാന്യം നേടുന്നുണ്ട്. ആഗോളതലത്തിൽ സംഭവിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾക്കൊപ്പം കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാകുമെന്ന് പ്രവചനങ്ങളിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.
സ്പെയിൻ അടക്കം യൂറോപ്പിന്റെ പല ഭാഗങ്ങളിലും വരൾച്ചയും വെള്ളപ്പൊക്കവും നടമാടും. ലോകപ്രശസ്തനായ ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടുമെന്നും അദ്ദേഹം പ്രവചിച്ചതായാണ് വിവരം. സന്തോഷത്തോടൊപ്പം ഏറെ ആശങ്കയോട് കൂടിയാണ് ഈ വർഷത്തെ എല്ലാവരും നോക്കി കാണുന്നത്
https://www.facebook.com/Malayalivartha


























