Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൈക്കോടതിയിൽ എത്തിച്ചത് തുന്നി ചെറുതാക്കി കൊച്ചു കുട്ടികളുടേതാക്കിയ അടിവസ്ത്രം..എന്താണ് ആൻ്റണി രാജുവിൻ്റെ തൊണ്ടിമുതൽ കേസ്?


ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴയക്ക് സാധ്യത.. ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..15.6 മില്ലി മീറ്റർ മുതൽ- 64.4 മില്ലീ മീറ്റർ വരെയുള്ള മിതമായ മഴ..ഒരിടത്തും മഴയ്ക്ക് സാധ്യതയില്ല...


ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മൂന്നാം പ്രതി..ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനുമായ എന്‍ വാസു ജാമ്യം തേടി സുപ്രീംകോടതിയില്‍..രക്ഷപ്പെടാനുള്ള വഴികൾ..


പാർട്ടിക്ക് മുൻപിൽ ഉള്ളത് വലിയ വെല്ലുവിളികൾ.. കനത്ത വെല്ലുവിളി നേരിടാന്‍ വമ്പന്‍ നീക്കവുമായി സി.പി.എം..വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ ഇറക്കും..


അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ തെളിവ് തേടി എസ്ഐടി : മാസങ്ങൾ പിന്നിട്ടിട്ടും നിർണായക കണ്ടെത്തലുകളില്ലാതെ അന്വേഷണം ഇഴയുമ്പോൾ, ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവർക്ക് സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങുന്നു...

കോര്‍പറേഷന്‍ ഓഫീസ് തര്‍ക്കം പുതിയ തലത്തിലേക്ക്...പരാതി 'ഓലപ്പാമ്പല്ല': അഡ്വ. കുളത്തൂര്‍ ജയ്സിങ്.. മുന്‍കാല നിലപാടുകളെയും ജയ്സിങ് രൂക്ഷമായി വിമര്‍ശിച്ചു..

03 JANUARY 2026 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൈക്കോടതിയിൽ എത്തിച്ചത് തുന്നി ചെറുതാക്കി കൊച്ചു കുട്ടികളുടേതാക്കിയ അടിവസ്ത്രം..എന്താണ് ആൻ്റണി രാജുവിൻ്റെ തൊണ്ടിമുതൽ കേസ്?

ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴയക്ക് സാധ്യത.. ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..15.6 മില്ലി മീറ്റർ മുതൽ- 64.4 മില്ലീ മീറ്റർ വരെയുള്ള മിതമായ മഴ..ഒരിടത്തും മഴയ്ക്ക് സാധ്യതയില്ല...

കോൺഗ്രസിൽ തിരിച്ചെടുപ്പിക്കാൻ ഉള്ള വെടിമരുന്നൊക്കെ രാഹുലിന്റെ കയ്യിൽ..? രമേശ് ചെന്നിത്തലയെ കണ്ട് രാഹുൽ എഴുന്നേറ്റില്ലെങ്കിൽ മാറിമറിയുമായിരുന്ന വ്യാഖ്യാനങ്ങൾ...

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മൂന്നാം പ്രതി..ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനുമായ എന്‍ വാസു ജാമ്യം തേടി സുപ്രീംകോടതിയില്‍..രക്ഷപ്പെടാനുള്ള വഴികൾ..

പാർട്ടിക്ക് മുൻപിൽ ഉള്ളത് വലിയ വെല്ലുവിളികൾ.. കനത്ത വെല്ലുവിളി നേരിടാന്‍ വമ്പന്‍ നീക്കവുമായി സി.പി.എം..വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ ഇറക്കും..

കോര്‍പറേഷന്‍ ചുമതലപ്പെടുത്താതെ, വി.കെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിപ്പിക്കുവാന്‍ ശ്രീലേഖ ആവശ്യപ്പെട്ടതിലെ ചട്ടലംഘനം കാട്ടി അഡ്വ.കുളത്തൂര്‍ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഏതോ കമ്മി വക്കീല്‍, തനിക്ക് എതിരെ പരാതി നല്‍കിയെന്നും ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ നോക്കുകയാണെന്നും ശ്രീലേഖ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയുമായി അഡ്വ.കുളത്തൂര്‍ ജയ്‌സിങ് എത്തിയതോടെ ഇരുവരും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്.പരാതി 'ഓലപ്പാമ്പല്ല': അഡ്വ. കുളത്തൂര്‍ ജയ്സിങ്..ശ്രീലേഖയെ അറസ്റ്റ് ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമപരമായ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

 

കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ അനുമതിയില്ലാതെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ അതിക്രമിച്ചു കയറി ബോര്‍ഡ് സ്ഥാപിച്ചത് കയ്യേറ്റമാണെന്ന് അദ്ദേഹം ആരോപിക്കുന്നു.സ്വന്തം ചട്ടലംഘനങ്ങള്‍ മറയ്ക്കാനാണ് കൗണ്‍സിലര്‍ പരാതിയെ രാഷ്ട്രീയവല്‍ക്കരിക്കുന്നത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നവരെല്ലാം കമ്മ്യൂണിസ്റ്റുകാരല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ശ്രീലേഖയുടെ മുന്‍കാല നിലപാടുകളെയും ജയ്സിങ് രൂക്ഷമായി വിമര്‍ശിച്ചു.'ജയില്‍ സന്ദര്‍ശന വേളയില്‍ മറ്റു പ്രതികളെ അവഗണിച്ച് സിനിമാ നടന് (ദിലീപ്) മാത്രം കരിക്കിന്‍ വെള്ളം നല്‍കി നിഷ്പക്ഷത ലംഘിച്ച ശൈലി പൊതുപ്രവര്‍ത്തന രംഗത്ത് ഓടില്ല' എന്ന് അദ്ദേഹം പരിഹസിച്ചു.

ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ രണ്ട് മുറികളെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. എംഎല്‍എ ഓഫീസ് വര്‍ഷങ്ങളായി അവിടെ പ്രവര്‍ത്തിക്കുന്നുവെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് പ്രശാന്തിന്റെ വാദം.എന്നാല്‍, മുന്‍പ് ഇടത് കൗണ്‍സിലര്‍ ഉപയോഗിച്ചിരുന്ന മുറി തന്റെ അവകാശമാണെന്നും എംഎല്‍എ ഓഫീസ് ഒഴിപ്പിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ശ്രീലേഖ വാദിക്കുന്നു. ഇതിന്റെ ഭാഗമായാണ് എംഎല്‍എയുടെ ബോര്‍ഡിന് മുകളില്‍ സ്വന്തം പേര് വെച്ച് അവര്‍ വെല്ലുവിളിച്ചത്.മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് ലഭിക്കാത്ത പ്രത്യേക ആനുകൂല്യം ശ്രീലേഖയ്ക്കും വേണ്ടെന്ന് അഡ്വ.കുളത്തൂര്‍ ജയ്സിങ് പറഞ്ഞു. ശാസ്തമംഗലം ഓഫീസില്‍ നിന്ന് ശ്രീലേഖയെ ഒഴിപ്പിക്കണമെന്ന്

 

ആവശ്യപ്പെട്ട് അദ്ദേഹം കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. ഓഫീസ് തുടങ്ങാന്‍ അനുവാദം നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സെക്രട്ടറി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.അഡ്വ.കുളത്തൂര്‍ ജയ്‌സിങ്ങിന്റെ മറുപടിയുടെ വിശദ രൂപം: കോര്‍പറേഷന്‍ വക കെട്ടിടത്തിലെ വി കെ പ്രശാന്ത് എം എല്‍ എയുടെ ഓഫസില്‍ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ച് താന്‍ മുഖ്യമന്ത്രിക്ക് നല്‍കിയപരാതിയില്‍ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായ പ്രചാരണം തെറ്റെന്ന് അഡ്വ.കുളത്തൂര്‍ ജയ്‌സിങ്. കോര്‍പ്പറേഷന്റെ അനുമതി വാങ്ങാതെയുള്ള ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുടെ ചട്ടലംഘനമാണ് താന്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ചൂണ്ടികാട്ടിയതെന്നും ഇത് സംബന്ധിച്ച് ആര്‍ ശ്രീലേഖയുടെ പ്രചാരണം അടിസ്ഥാനരഹിതമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ആര്‍ ശ്രീലേഖയെ അറസ്റ്റ് ചെയ്ത് തുറുങ്കില്‍ അടയ്ക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടില്ല. പരാതി അന്വേഷിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറിയ നടപടിക്രമത്തില്‍ ശ്രീലേഖ അസ്വസ്ഥപ്പെടേണ്ടതില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നയാളുകള്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരല്ല. അന്യായങ്ങള്‍ക്ക് എതിരെ സര്‍ക്കാരില്‍ പരാതി നല്കുവാന്‍ മാത്രമേ പൗരന് കഴിയുകയുള്ളൂ. ഇതിനെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ശ്രീലേഖ ഓലപ്പാമ്പായി ചിത്രീകരിക്കുന്നത് തെറ്റായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാകാം.മുഖ്യമന്ത്രിയ്ക്കു നല്കിയ പരാതിയെ രാഷ്ട്രീയവല്‍കരിക്കുവാന്‍ ശ്രമിക്കുന്നത് നടത്തിയ ചട്ടലംഘനം മറയ്ക്കുവാന്‍ വേണ്ടിയാണ്.തിരുവനന്തപുരം കോര്‍പ്പറേഷന്‍ ശാസ്തമംഗലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാര്യാലയം പ്രവര്‍ത്തിക്കുന്ന ശാസ്തമംഗലത്തെ

 

കെട്ടിടത്തിലെ രണ്ട് മുറികളില്‍ ഓരോന്ന് വീതം ഇടതുപക്ഷ എംഎല്‍എയും കൗണ്‍സിലറും കൂടി മുമ്പ് രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വന്തമാക്കി. എംഎല്‍എമാര്‍ക്ക് ഓരോ വര്‍ഷവും അലവന്‍സ് അടക്കം ശമ്പളം വര്‍ധിപ്പിച്ച് നല്കിയിട്ടും വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ മണ്ഡല ഓഫീസിന്റെ തുച്ഛമായ വാടക തുകയില്‍ യാതൊരു വര്‍ദ്ധനവും ഉണ്ടായിട്ടില്ല. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് ഒരേ ആനുകൂല്യമാണ് നിയമപരമായിട്ടുള്ളത്. ഇ്രൗ മാനദണ്ഡം ആര്യ രാജേന്ദ്രന്‍ മേയറായിരിക്കവെ അട്ടിമറിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശാസ്തമംഗലത്തെ കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെട്ടിടത്തില്‍ ഇടതു കൗണ്‍സിലര്‍ക്ക് മറ്റ് അംഗങ്ങള്‍ക്ക് ഇല്ലാത്ത ഓഫീസ് സൗകര്യത്തിന് വഴിയൊരുങ്ങിയത്. 2020-2025 കാലയളവിലെ ഇടത് കൗണ്‍സിലര്‍ക്ക് ശാസ്തമംഗലത്ത് ഓഫീസ് ഉണ്ടെങ്കില്‍ അതിന്റെ പിന്തുടര്‍ച്ച തനിക്കും ഉണ്ടെന്ന്

 

ശ്രീലേഖയുടെ വാദം തുല്യനീതിയ്ക്കും മാനദണ്ഡങ്ങള്‍ക്കും എതിരാണ്.ശ്രീലേഖയ്ക്ക് ഓഫീസ് ശാസ്തമംഗലത്ത് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തുറക്കണമെങ്കില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ കൂടി അനുമതി നല്‌കേണ്ടതുണ്ട്. അനുമതി കിട്ടുന്നതിന് മുമ്പ് കെട്ടിടത്തില്‍ കയറി ബോര്‍ഡ് വച്ച് ഓഫീസ് തുറന്നത് കയ്യേറ്റത്തിന്റെ ഭാഗമായിട്ടെ നിയമപരമായി കാണുവാന്‍ കഴിയുകയുള്ളൂ. നിയമന ഉത്തരവ് കാണിക്കാതെ ജോലിയില്‍ പ്രവേശിച്ചതുപോലെയുള്ള നടപടി ക്രമങ്ങള്‍ ജനസേവനത്തില്‍ അപകടകരമായ സന്ദേശം സമൂഹത്തില്‍ പകരും.വി.കെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിപ്പിക്കുവാന്‍

ശ്രീലേഖയ്ക്ക് കോര്‍പ്പറേഷന്‍ ചുമതല നല്കിയിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ എംഎല്‍എയോട് ഓഫീസ് ഒഴിയുവാന്‍ ആവശ്യപ്പെട്ടത് ചട്ടലംഘനമാണ്. എംഎല്‍എയെ കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്ന് ഇറക്കണമെന്ന് കാണിച്ചോ തുച്ഛമായ തുകയില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിപ്പിച്ച് കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കുന്നതിനെതിരെയോ എവിടെയെങ്കിലും പരാതി നല്കിയതായി ശ്രീലേഖ ഇതുവരെ അവകാശപ്പെടുന്നില്ല. ഇതില്‍ നിന്ന് അഴിമതിയ്ക്ക് എതിരെയുള്ള പോരാട്ടമല്ല വീട്ടിലെ സന്ദര്‍ശക ശല്യം ഒഴിവാക്കുവാന്‍ പേര് പ്രദര്‍ശിപ്പിച്ച് സൗജന്യമായിരിക്കുവാന്‍ ഒരു ഇടം എന്നതിന് അപ്പുറം ഒന്നുമില്ലെന്ന് തെളിയുന്നു.ഓഫീസ് തുടങ്ങുവാന്‍ അനുവാദം ശ്രീലേഖയ്ക്ക് ഇതുവരെ നല്‍കിയതായി കോര്‍പ്പറേഷന്‍ സെക്രട്ടറി അവകാശപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ ശ്രീലേഖ ശാസ്തമംഗലത്ത് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ ഓഫീസ് തുറന്നതും ചട്ടലംഘനമാണ്.

 

കഴിഞ്ഞ 31ന് ഓഫീസ് തുടങ്ങുവാനും എംഎല്‍എ ഓഫീസ് ഒഴിപ്പിക്കുവാനും ശ്രീലേഖയെ കോര്‍പ്പറേഷന്‍ ചുമതലപ്പെടുത്തിയ രേഖയാണ് ആദ്യം ശ്രീലേഖ പുറത്തുവിടേണ്ടത്. ഇത് ചെയ്യാത്ത സാഹചര്യത്തില്‍ ശ്രീലേഖയുടെ പ്രവൃത്തി ചട്ടലംഘനം തന്നെയെന്നാണ് ശ്രീലേഖയ്ക്ക് അഡ്വ. കുളത്തൂര്‍ ജയ്‌സിങിന്റെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണ്ടർവെയർ കേസിൽ  (6 minutes ago)

കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം  (39 minutes ago)

കോൺഗ്രസിൽ തിരിച്ചെടുപ്പിക്കാൻ ഉള്ള വെടിമരുന്നൊക്കെ രാഹുലിന്റെ കയ്യിൽ..? രമേശ് ചെന്നിത്തലയെ കണ്ട് രാഹുൽ എഴുന്നേറ്റില്ലെങ്കിൽ മാറിമറിയുമായിരുന്ന വ്യാഖ്യാനങ്ങൾ...  (1 hour ago)

അപ്പീലുമായി സുപ്രീംകോടതിയില്‍  (1 hour ago)

അടുത്ത മൂ‍ന്നുദിവസത്തിനുള്ളിൽ ഇത്‌ രണ്ട്‌ മുതൽ മൂന്ന്‌...  (2 hours ago)

CPM അരുൺകുമാറിനെ കളത്തിലിറക്കാൻ CPM;  (2 hours ago)

14 മാവോയിസ്റ്റുകളെ വധിച്ചു...  (2 hours ago)

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ തെളിവ് തേടി എസ്ഐടി : മാസങ്ങൾ പിന്നിട്ടിട്ടും നിർണായക കണ്ടെത്തലുകളില്ലാതെ അന്വേഷണം ഇഴയുമ്പോൾ, ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവർക്ക് സ്വാഭാവിക  (2 hours ago)

കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് ...  (2 hours ago)

ടി​പ്പ​ർ ലോ​റി 15 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് തീ ​പ​ട​ർ​ന്നു...  (2 hours ago)

ഈ വർഷത്തെ ആദ്യ സൂപ്പർ മൂൺ എത്തുന്നു...  (2 hours ago)

. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്  (3 hours ago)

പ​നി​യാ​യ​തി​നാ​ൽ ടാ​പ്പി​ങ് ന​ട​ത്താ​നെ​ത്തി​യി​ല്ല..  (3 hours ago)

യുവതിക്ക് നേരെ ലൈം​ഗിതിക്രമം നടത്തിയ 19 കാരൻ പിടിയിലായി  (3 hours ago)

പവന് 280 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends