കെവിനു സമാനമായ തട്ടിക്കൊണ്ടു പോകൽ: യുവാവിനെ തട്ടിക്കൊണ്ടു പോയ കഞ്ചാവ് വിൽപ്പന സംഘത്തിലെ പ്രധാനി പിടിയിൽ: പ്രതിയെ പിടികൂടിയത് തിരുവല്ലയിൽ നിന്നും
കെവിൻ കേസിനു സമാനമായ രീതിയിൽ കഞ്ചാവ് വിൽപ്പന സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്സിലെ മുഖ്യ പ്രതിയാണ്പിടിയിലായിരിക്കുന്നത് . വെള്ളൂർ ഇറുമ്പയം ഇഞ്ചിക്കാലായിൽ ജോബിൻ ജോസിനെ (24)യാണു ബുധനാഴ്ച രാത്രി ഒമ്പതരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും ഗുണ്ടാ മാഫിയ സംഘം തട്ടിക്കൊണ്ടു പോയത്. സംഭവത്തിൻ്റെ മുഖ്യ സൂത്രധാരനെയാണ് ഇപ്പോൾ പൊലീസ് പിടികൂടിയത്.
തിരുവല്ല ഇരവിപേരൂർ കാവുംമുറി ഭാഗത്തുള്ള പുത്തൻപറമ്പിൽ വിനീതിനെയാണ് (24) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തത്. തിരുവല്ല ഇരുവിപ്പേരൂർ ഭാഗത്തുള്ള ഒളി സങ്കേതത്തിൽ നിന്നും ഗാന്ധിനഗർ പൊലീസ് സാഹസികമായി പിടികൂടി, കൂടെ ഉണ്ടായിരുന്ന മറ്റു പ്രതികൾ ഓടി ഒളിച്ചു. ഈ സംഭവത്തിൻ്റെ മുഖ്യ സൂത്രധാരനായ കോയിപ്പുറം തിരുവല്ല തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉള്ളതായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു.
തിരുവല്ല പൊലീസ് സ്റ്റേഷനിൽ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണ് ഇയാൾ. കോട്ടയം ഡിവൈ.എസ്.പി എം അനിൽ കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് വി നായർ , എസ്.ഐ. മാരായ സജിമോൻ ടി കെ , സജി എം പി , എ.എസ്.ഐ. മനോജ് , സീനിയർ സി.പി.ഓ ഷൈജു കുരുവിള , സി.പി.ഓ മാരായ രാഗേഷ്, അനീഷ് , പ്രവിനോ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റു പ്രതികൾക്ക് വേണ്ടി പത്തനംതിട്ട , കോട്ടയം ജില്ലകളിൽ അന്വേഷണം ഊർജ്ജിതമാക്കി .
കഞ്ചാവ് നൽകാൻ പണം വാങ്ങിയ ശേഷം അക്രമി സംഘത്തെ കരിയിലയും ചപ്പും ചവറും നൽകിയ പറ്റിച്ചതിന്റെ വൈരാഗ്യത്തിനാണ് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയത്.നേരത്തെ കേസിലെ പ്രതികളായ പത്തനംതിട്ട കോയിപ്രം ദ്വാരകയിൽ ലിബിൻ (28), കോയിപ്രം മോളിക്കൽ ചരിവുകാലായിൽ രതീഷ് (26) എന്നിവരെ പിടികൂടിയിരുന്നു.
ബുധനാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടു വർഷത്തിലേറെയായി വെള്ളൂരിലെ വീട്ടിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ലോഡ്ജിലാണ് പ്രതി താമസിച്ചിരുന്നത്. ഇയാളുടെ ഇടപാടുകൾ എല്ലാം ദുരൂഹമാണ് എന്ന ആരോപണവും ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രതികൾ അടങ്ങുന്ന കഞ്ചാവ് മാഫിയ സംഘത്തിനു ജോബിൻ കഞ്ചാവ് വിറ്റത്. കഞ്ചാവ് വിൽക്കുന്നതിനായി പ്രതികൾ അടങ്ങിയ സംഘത്തിൽ നിന്നും ജോബിൻ 25000 രൂപ വാങ്ങിയിരുന്നു. ഇതിനു ശേഷം കഞ്ചാവിനു പകരമായി നൽകിയത് ചപ്പും ചവറും അടങ്ങിയ പൊതിയായിരുന്നു.
"
ഇതിനു പ്രതികാരം ചെയ്യുന്നതിനായാണ് ഗുണ്ടാ മാഫിയ സംഘം കഴിഞ്ഞ ദിവസം നഗരത്തിൽ എത്തിയത്. തുടർന്നു, ജോബിനെ കണ്ടെത്തിയ സംഘം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബലം പ്രയോഗിച്ച് ജോബിനെ കാറിനുള്ളിലേയ്ക്കു വലിച്ചു കയറ്റുന്നതും ആക്രമിക്കുന്നതും കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഉടൻ തന്നെ കോട്ടയം ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി.
തുടർന്നു, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സുരേഷ് വി. നായർ , എസ്.ഐ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി. ഇവിടെ നിന്നു ഒരു ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടുകയും, ഫോണിലേക്കു വന്ന കോൾ പിന്തുടർന്നു പുലർച്ചെ മൂന്നരയോടെ പ്രതികളെ തിരുവല്ലയിൽ നിന്നു പിടികൂടുകയുമായിരുന്നു.
എ.എസ്.ഐ മനോജ്, ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ , രാഗേഷ്,അജിത്ത് കുമാർ, ഷൈജു കുരുവിള, അനീഷ്, വിജയലാൽ ,രാധാകൃഷ്ണൻ, ശശികുമാർ ,സോണി, കോട്ടയം സൈബർ പോലീസ് സ്റ്റേഷനിലെ ജോർജ് ജേക്കബ്, ജോബിൻസ് ജെയിംസ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha