Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

കാര്യങ്ങള്‍ മാറുന്നു... നമ്മുടെ കമ്യൂണിസ്റ്റ് ആരോഗ്യങ്ങള്‍ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? കോടിയേരിയുടെ വിധിയിലേക്കാണോ പിണറായി വിജയന്റെയും ശ്രീരാമകൃഷ്ണന്റെയും യാത്രകള്‍? ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കേരളത്തിന് ലഭിക്കും

07 MARCH 2021 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

അടിതെറ്റി വീണിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍. ഒരു വല്ലാത്ത ദുരന്തമാണ് ആ മനുഷ്യന്‍ അനുഭവിക്കുന്നത്. ഒരു മകന്‍ ജയിലില്‍. മറ്റൊരു മകന്‍ ആരോപണ കുടുക്കില്‍.ഇപ്പോള്‍ ഇതാ ഭാര്യ വിനോദിനിയും കേസില്‍ പെട്ടു.

സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ വിനോദിനി ഉപയോഗിക്കുന്നു എന്ന കസ്റ്റംസിന്റെ കണ്ടെത്തലാണ് കോടിയേരിയെ തീരാ ദുഃഖത്തിലാഴ്ത്തിയത്. വിനോദിനിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കുകയാണ്. സി പി എം പോലൊരു പാര്‍ട്ടിയെ കൈ വെള്ളയിലിട്ട് കളിച്ചയാളാണ് കോടിയേരി ബാലകൃഷ്ണന്‍.

 

 

ശക്തനായ ആഭ്യന്തര മന്ത്രിയും കരുത്തനായ പാര്‍ട്ടി സെക്രട്ടറിയുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.പക്ഷേ ഇന്നദ്ദേഹം പാര്‍ട്ടിക്കും നാടിനും വേണ്ടാതായിരിക്കുന്നു. സി പി എമ്മിനെ കുറിച്ച് എന്ത് ആരോപണം വന്നാലും അതിന്റെ വാലറ്റത്ത് കോടിയേരി ബാലകൃഷ്ണന്റെ കുടുംബം കാണും എന്നതാണ് ദുരവസ്ഥ.

ഐ ഫോണ്‍ പ്രതിസന്ധി കോടിയേരിയുടെ കുടുംബത്തെ വേട്ടയാടുമ്പോള്‍ സന്തോഷ് ഈപ്പന്‍ മാത്രമാണ് മുന്‍ പാര്‍ട്ടി സെക്രട്ടറിയെ സഹായിക്കാന്‍ രംഗത്തുള്ളത്. ഒരു സി പി എം നേതാവ് പോലും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയില്ല. അതാണ് സി പി എമ്മിനുള്ളിലെ സൗമ്യ മുഖം ചെന്നുപെട്ടിരിക്കുന്ന ദുരവസ്ഥ.

 



വിനോദിനിയെ അറിയില്ലെന്നും കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നുമാണ് സന്തോഷ് ഈപ്പന്‍ പറഞ്ഞത്. വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ല. ഫോണുകള്‍ നല്‍കിയത് സ്വപ്നയ്ക്കാണ്. സ്വപ്ന ആര്‍ക്കൊക്കെ ഫോണ്‍ നല്‍കിയെന്ന് വ്യക്തമല്ല. ചെന്നിത്തലയടക്കം ഒരു നേതാവിനും താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായിട്ടാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷണനും പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി കോടതിയില്‍ കൈമാറിയതിന് പിറകെയാണ് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി കസ്റ്റംസിന്റെ പുതിയ നീക്കം. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്ക് നല്‍കിയ ഐ ഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. എന്നാല്‍ സന്തോഷ് ഈപ്പന്‍ തനിക്ക് ഫോണ്‍ സമ്മാനിച്ചിട്ടില്ലെന്നും അദ്ദേഹത്തെ അറിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞു. എങ്കില്‍ ആരാണ് തനിക്ക് ആ ഫോണ്‍ നല്‍കിയതെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം വിനോദിനിക്കുണ്ട്.

 



എല്ലാ കാലത്തും കുടുംബം കോടിയേരി ബാലകൃഷ്ണന്റെ ദൗര്‍ബല്യമായിരുന്നു. കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം പഴികളെല്ലാം കേട്ടിരുന്നത്. മന്ത്രിയായിരുന്ന കാലയളവില്‍ പോലും അദ്ദേഹം അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായിരുന്നില്ല. ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിത ശൈലിയാണ് അദ്ദേഹം അന്നുമിന്നും പിന്തുടരുന്നത്.

എന്നാല്‍ അദ്ദേഹത്തിന് ഒരു തെറ്റുപറ്റി. മക്കളും ഭാര്യയും ആഡംബരത്തിന്റെ മേച്ചില്‍ പുറങ്ങള്‍ അന്വേഷിക്കുമ്പോള്‍ അദ്ദേഹം വിലക്കിയില്ല. അങ്ങനെയവര്‍ തെറ്റില്‍ നിന്ന് തെറ്റിലേക്ക് തന്നെ വഴുതി വീണു. തെറ്റില്‍ നിന്ന് തെറ്റിലേക്കുള്ള യാത്രക്കിടയില്‍, ഒരു പക്ഷേ മാനസിക പ്രശ്‌നങ്ങളാകാം അദ്ദേഹം രോഗിയായി.

 



ബിനീഷിനെതിരെയുള്ള ആരോപണങ്ങളാണ് അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. ആരും സഹായിക്കാതെ അദ്ദേഹം നിശബ്ദനായി കടന്നു പോവുകയായിരുന്നു. വീണ്ടും പാര്‍ട്ടി സെക്രട്ടറിയായി എത്തുമെന്ന പ്രചരണം നാട്ടില്‍ ശക്തമാകുന്നതിനിടയിലാണ് ഭാര്യ പ്രതിസന്ധിയിലായത്. ഇനി ഒരു മടങ്ങിവരവ് അസാധ്യമാക്കി കൊണ്ടാണ് കോടിയേരി യുഗം അവസാനിച്ചിരിക്കുന്നത്

ചെറുപ്പത്തില്‍ തന്നെ മെലിഞ്ഞുണങ്ങിയ മറ്റൊരു ആരോഗ്യമാണ് സ്പീക്കറുടേത്.

 



ഡോളര്‍ കടത്ത് കേസില്‍ പന്ത്രണ്ടാം തീയതിയാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. കൊച്ചി ഓഫീസില്‍ നിന്നാണ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കോണ്‍സുല്‍ ജനറല്‍ വഴിയാണ് ഡോളര്‍ കടത്തെന്നും ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ പണം നിക്ഷേപിച്ചുവെന്നുമാണ് കേസ്. സ്വപ്നയുടെ മൊഴി പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളുടെ മൊഴി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് 164ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ പറയുന്നത്.

 

 

സ്വര്‍ണക്കടത്തില്‍ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നതെന്നും കോണ്‍സുല്‍ ജനറലിനും സ്പീക്കര്‍ക്കുമിടയില്‍ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നുമാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊ.

കോണ്‍സുലര്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്ന് സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോണ്‍സുലര്‍ ജനറലുമായി ഇവര്‍ നടത്തിയത്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കോടിക്കണക്കിന് രൂപ കമ്മിഷന്‍ കൈപ്പറ്റിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന സുരേഷ് കോടതിയില്‍ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

 



അടുത്ത ഊഴം പിണറായിക്കാണോ എന്ന് കാത്തിരുന്ന് കാണാം. ഇതിനിടയില്‍ ആരെങ്കിലും സ്വാമിയേ ശരണമയപ്പ എന്ന് വിളിച്ചാല്‍ ഞെട്ടരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (12 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (25 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (52 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

Malayali Vartha Recommends