Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നു മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍.. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നതിൽ ബി.ജെ.പിയുടെ പല മുതിര്‍ന്ന നേതാക്കൾക്കും അതൃപ്തി

18 MARCH 2021 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നു എന്നത് ബി.ജെ.പിയുടെ പല മുതിര്‍ന്ന നേതാക്കളുടെ ഉള്ളിലും പല ചോദ്യങ്ങളും തൊടുത്തിട്ടുണ്ട്. പക്ഷെ ആരും മിണ്ടുന്നില്ല. ചിരിച്ചുകൊണ്ടാണെങ്കിലും ഉള്ളിലുള്ളത് ശോഭ പറഞ്ഞുകൊണ്ടേയിരിക്കുന്നു.     ഇപ്പോഴിതാ അടുത്ത പൊട്ടിത്തെറി. സുരേന്ദ്രന്‍ രണ്ടിടത്ത്് മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നു മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍. മഞ്ചേശ്വരത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ അവിടെ കൂടുതല്‍ ഗുണം ലഭിക്കുമായിരുന്നു. രണ്ടിടത്തും ജയിച്ചാല്‍ ഒന്നൊഴിയേണ്ടിവരും. അപ്പോള്‍ എങ്ങനെ ആ മണ്ഡലം നിലനിര്‍ത്തും എന്നതിനെക്കുറിച്ച് പാര്‍ലമെന്ററി ബോര്‍ഡ് ആലോചിച്ചിട്ടുണ്ടോ?     രണ്ടിടത്തു മത്സരിക്കുന്നതിലല്ല, ഒരിടത്തെങ്കിലും ജയിക്കുന്നതിലാണു കാര്യം. ആ പറച്ചിലില്‍ എല്ലാം ഉണ്ട്്. പ്രധാന പ്രതിപക്ഷമാണെങ്കില്‍ രണ്ടിടത്ത് ഒരാള്‍ മത്സരിക്കുന്നതിനു പ്രസക്തിയുണ്ട്. അങ്ങനെയല്ലല്ലോ. നേതൃത്വം അപക്വമായ ശൈലിയിലേക്കു പോയതുകൊണ്ടാണു ശോഭ സുരേന്ദ്രന്റെ വിഷയം വലുതായത്. ഈ വിഷയം ഇനി ചര്‍ച്ച ചെയ്യപ്പെടാത്ത വിധം  ഇപ്പോഴെങ്കിലും  അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും.     ലക്ഷക്കണക്കിനു പേര്‍ തന്റെ പിന്നിലുണ്ട് എന്നു ചിന്തിക്കുന്ന നായകന്റെ നിലവാരത്തിലേക്കു കെ.സുരേന്ദ്രന്‍ ഉയര്‍ന്നില്ല. പുതിയ തലമുറയിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പാര്‍ലമെന്ററി വ്യാമോഹം കടന്നു കൂടിയിട്ടുണ്ടെന്നും തോല്‍ക്കുമെന്നുറപ്പുള്ളിടത്തു പോലും സ്ഥാനാര്‍ഥിയാകാനുള്ള മത്സരം നടക്കുന്നത് ഇതുകൊണ്ടാണെന്നും മുകുന്ദന്‍ പറഞ്ഞു.      ആര്‍. ബാലശങ്കറിനു സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യവും ചില മണ്ഡലങ്ങളില്‍ സിപിഎംബിജെപി ഡീല്‍ ഉണ്ടെന്ന അദ്ദേഹത്തിന്റെ ആരോപണവും കേന്ദ്രനേതൃത്വം അന്വേഷിക്കണം. ബാലശങ്കറെപ്പോലെ ഒരാള്‍ ഇക്കാര്യം പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കു വിശ്വാസ്യത തോന്നും. അന്വേഷിച്ചു സത്യം കണ്ടെത്തിയില്ലെങ്കില്‍ ഭാവിയില്‍ പാര്‍ട്ടിക്കു ദോഷംചെയ്യും. ആളുകളുടെ സംശയം ദുരീകരിക്കേണ്ടതു പ്രസ്ഥാനത്തിന്റെ ആവശ്യമാണ്.     അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു പാര്‍ട്ടി മത്സരിച്ചിട്ടുണ്ട്. അന്നു ജനതാ പാര്‍ട്ടിയായിരുന്നു. എന്നാല്‍ ഏതെങ്കിലും മണ്ഡലത്തില്‍ രഹസ്യമായ നീക്കുപോക്ക് ബിജെപി ഉണ്ടാക്കാറില്ല. അങ്ങനെ വോട്ട് മറിക്കാനും കഴിയില്ല. സ്ഥാനാര്‍ഥിയാക്കിയ ചിലര്‍ അക്കാര്യം അറിയില്ലെന്നു പറയുന്നു. വേറെ ചിലര്‍ രാജിവയ്ക്കുന്നു.     ഇന്നലെ വരെ ഡിവൈഎഫ്‌ഐയില്‍ പ്രവര്‍ത്തിച്ചവരെ ഇന്നു കൊണ്ടുവന്നു സ്ഥാനാര്‍ഥിയാക്കുന്നു. ഇത്രയും നാള്‍ ബിജെപിക്കു വേണ്ടി വിയര്‍പ്പൊഴുക്കിയവര്‍ തഴയപ്പെടുന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഇതൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നു. മറ്റു പാര്‍ട്ടികളുമായി ബിജെപിക്ക് ഒരു വ്യത്യാസവുമില്ല എന്നല്ലേ ഇതൊക്കെ കാണുന്നവര്‍ക്കു തോന്നുക.  
നേതൃത്വം അപക്വമായ ശൈലിയിലേക്കു പോയതുകൊണ്ടാണു ശോഭാ സുരേന്ദ്രന്റെ പ്രശ്‌നം വഷളായത്. രോഗം വരുമ്പോള്‍തന്നെ ചികില്‍സിക്കണം. നേതൃത്വത്തിന്റെ കഴിവില്ലായ്മ കൊണ്ടാണു പരിഹരിക്കാന്‍ പറ്റാതെ പോയത്. ഇപ്പോഴെങ്കിലും വെടി നിര്‍ത്തണം. എങ്കിലേ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എന്തെങ്കിലും സാധ്യതയുള്ളൂ. ചര്‍ച്ച ചെയ്യാപ്പെടാത്ത വിധം ഈ വിവാദം അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും.    ലക്ഷക്കണക്കിനു പേര്‍ പിന്നിലുണ്ടെന്നു മനസ്സിലാക്കുന്ന നായകനാകണം പാര്‍ട്ടി പ്രസിഡന്റ്. ആ നിലയിലേക്ക് കെ.സുരേന്ദ്രന്‍ ഉയര്‍ന്നില്ല. വീട്ടിലെ കുട്ടി വഴിതെറ്റിപ്പോകുന്നുണ്ടെങ്കില്‍ വളര്‍ത്തുന്നവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. പ്രസ്ഥാനത്തിനുവേണ്ടി ആയിരക്കണക്കിനാളുകള്‍ ജയിലില്‍ പോയി. നൂറുകണക്കിനു പേര്‍ മരിച്ചു. ജനസംഘകാലം മുതല്‍ പ്രവര്‍ത്തിച്ചവര്‍ നിഷ്‌ക്രിയരായി. ഇവരെയൊന്നും സജീവമാക്കാന്‍ കഴിയുന്നില്ല. കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ വി.മുരളീധരന്റെ ഇടപെടലിനെക്കുറിച്ചു പ്രചാരണം നടക്കുന്നുണ്ട്. ആരിടപെട്ടാലും കുഴപ്പമില്ല, ലക്ഷ്യസ്ഥാനത്ത് പ്രസ്ഥാനത്തെ എത്തിക്കാന്‍ കഴിയണം.  
ലാളിത്യത്തോടെ പൊതുപ്രവര്‍ത്തനം നടത്തിയവരാണു ബിജെപി നേതാക്കള്‍. രണ്ടു സ്ഥലത്തു മത്സരിക്കുന്നതുകൊണ്ടാകാം സുരേന്ദ്രന്‍ പ്രചാരണത്തിനു ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. എന്നാലും താഴത്തെ നിലയിലുള്ള പ്രവര്‍ത്തകരുടെ മനസ്സില്‍ അതു ഹിതകരമായി തോന്നില്ല.  എന്‍ഡിഎ എന്ന മുന്നണി കേരളത്തില്‍ പേരിനു മാത്രമാണ്. പലരും കൊഴിഞ്ഞുപോയി. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. മറ്റു രണ്ടു മുന്നണികളും വളരെ സംഘടിതമായ ശക്തിയാണ്. നിഷ്പക്ഷമതികളുടെ വോട്ടാണു തിരഞ്ഞെടുപ്പില്‍ പ്രധാനം. അവര്‍ ജയിക്കുന്നവര്‍ക്കും ശക്തര്‍ക്കുമൊപ്പമേ നില്‍ക്കൂ.   ജയിക്കും എന്ന തോന്നലുണ്ടാക്കാനാകണം. ഒ.രാജഗോപാലിന്റെ ചില പ്രസ്താവനകള്‍ ദീര്‍ഘദൃഷ്ടിയോടെയുള്ളതല്ല. വാക്കിന്റെ വില നോക്കിയല്ല അദ്ദേഹം സംസാരിക്കുന്നത്. വരും വരായ്കകള്‍ ചിന്തിക്കുന്നുമില്ല. പാര്‍ട്ടിയില്‍ രാജഗോപാലിന് എല്ലാ പരിഗണനയും കിട്ടിയിട്ടുണ്ട്.   കേന്ദ്രത്തില്‍ മന്ത്രി വരെയായി. നേമത്തു കെ.മുരളീധരന്‍ കരുത്തനായ പ്രതിയോഗിതന്നെയാണ്. വട്ടിയൂര്‍ക്കാവില്‍ മുരളി ജയിച്ചു, പകരക്കാരന്‍ വന്നപ്പോള്‍ തോറ്റു. വടകരയില്‍ പി.ജയരാജനെപ്പോലെ ഒരാളെ തോല്‍പിച്ച് അവിടെയും ജയിച്ചു. എതിരാളിയുടെ ശക്തി കുറച്ചു കാണരുത്. വ്യക്തിപ്രഭാവവും വോട്ടര്‍മാര്‍ ശ്രദ്ധിക്കും.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയിലേക്ക് യു ടേൺ എടുത്തതെന്തിന്?  (6 minutes ago)

താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഹരിശ്രീ അശോകന്‍  (25 minutes ago)

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു  (37 minutes ago)

കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്  (38 minutes ago)

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്  (44 minutes ago)

IRAN കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ;  (1 hour ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച  (1 hour ago)

ഗംഭീര വരവേല്‍പ്പാണ് വാഴ 2 ന് ലഭിക്കുന്നത്; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍  (1 hour ago)

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (2 hours ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (3 hours ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (3 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (3 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (3 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (4 hours ago)

Malayali Vartha Recommends