Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നു മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍.. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നതിൽ ബി.ജെ.പിയുടെ പല മുതിര്‍ന്ന നേതാക്കൾക്കും അതൃപ്തി

18 MARCH 2021 04:26 PM IST
മലയാളി വാര്‍ത്ത
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നു എന്നത് ബി.ജെ.പിയുടെ പല മുതിര്‍ന്ന നേതാക്കളുടെ ഉള്ളിലും പല ചോദ്യങ്ങളും തൊടുത്തിട്ടുണ്ട്. പക്ഷെ ആരും മിണ്ടുന്നില്ല. ചിരിച്ചുകൊണ്ടാണെങ്കിലും ഉള്ളിലുള്ളത് ശോഭ പറഞ്ഞുകൊണ്ടേയിരിക്കുന്നു.     ഇപ്പോഴിതാ അടുത്ത പൊട്ടിത്തെറി. സുരേന്ദ്രന്‍ രണ്ടിടത്ത്് മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നു മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍. മഞ്ചേശ്വരത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ അവിടെ കൂടുതല്‍ ഗുണം ലഭിക്കുമായിരുന്നു. രണ്ടിടത്തും ജയിച്ചാല്‍ ഒന്നൊഴിയേണ്ടിവരും. അപ്പോള്‍ എങ്ങനെ ആ മണ്ഡലം നിലനിര്‍ത്തും എന്നതിനെക്കുറിച്ച് പാര്‍ലമെന്ററി ബോര്‍ഡ് ആലോചിച്ചിട്ടുണ്ടോ?     രണ്ടിടത്തു മത്സരിക്കുന്നതിലല്ല, ഒരിടത്തെങ്കിലും ജയിക്കുന്നതിലാണു കാര്യം. ആ പറച്ചിലില്‍ എല്ലാം ഉണ്ട്്. പ്രധാന പ്രതിപക്ഷമാണെങ്കില്‍ രണ്ടിടത്ത് ഒരാള്‍ മത്സരിക്കുന്നതിനു പ്രസക്തിയുണ്ട്. അങ്ങനെയല്ലല്ലോ. നേതൃത്വം അപക്വമായ ശൈലിയിലേക്കു പോയതുകൊണ്ടാണു ശോഭ സുരേന്ദ്രന്റെ വിഷയം വലുതായത്. ഈ വിഷയം ഇനി ചര്‍ച്ച ചെയ്യപ്പെടാത്ത വിധം  ഇപ്പോഴെങ്കിലും  അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും.     ലക്ഷക്കണക്കിനു പേര്‍ തന്റെ പിന്നിലുണ്ട് എന്നു ചിന്തിക്കുന്ന നായകന്റെ നിലവാരത്തിലേക്കു കെ.സുരേന്ദ്രന്‍ ഉയര്‍ന്നില്ല. പുതിയ തലമുറയിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പാര്‍ലമെന്ററി വ്യാമോഹം കടന്നു കൂടിയിട്ടുണ്ടെന്നും തോല്‍ക്കുമെന്നുറപ്പുള്ളിടത്തു പോലും സ്ഥാനാര്‍ഥിയാകാനുള്ള മത്സരം നടക്കുന്നത് ഇതുകൊണ്ടാണെന്നും മുകുന്ദന്‍ പറഞ്ഞു.      ആര്‍. ബാലശങ്കറിനു സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യവും ചില മണ്ഡലങ്ങളില്‍ സിപിഎംബിജെപി ഡീല്‍ ഉണ്ടെന്ന അദ്ദേഹത്തിന്റെ ആരോപണവും കേന്ദ്രനേതൃത്വം അന്വേഷിക്കണം. ബാലശങ്കറെപ്പോലെ ഒരാള്‍ ഇക്കാര്യം പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കു വിശ്വാസ്യത തോന്നും. അന്വേഷിച്ചു സത്യം കണ്ടെത്തിയില്ലെങ്കില്‍ ഭാവിയില്‍ പാര്‍ട്ടിക്കു ദോഷംചെയ്യും. ആളുകളുടെ സംശയം ദുരീകരിക്കേണ്ടതു പ്രസ്ഥാനത്തിന്റെ ആവശ്യമാണ്.     അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു പാര്‍ട്ടി മത്സരിച്ചിട്ടുണ്ട്. അന്നു ജനതാ പാര്‍ട്ടിയായിരുന്നു. എന്നാല്‍ ഏതെങ്കിലും മണ്ഡലത്തില്‍ രഹസ്യമായ നീക്കുപോക്ക് ബിജെപി ഉണ്ടാക്കാറില്ല. അങ്ങനെ വോട്ട് മറിക്കാനും കഴിയില്ല. സ്ഥാനാര്‍ഥിയാക്കിയ ചിലര്‍ അക്കാര്യം അറിയില്ലെന്നു പറയുന്നു. വേറെ ചിലര്‍ രാജിവയ്ക്കുന്നു.     ഇന്നലെ വരെ ഡിവൈഎഫ്‌ഐയില്‍ പ്രവര്‍ത്തിച്ചവരെ ഇന്നു കൊണ്ടുവന്നു സ്ഥാനാര്‍ഥിയാക്കുന്നു. ഇത്രയും നാള്‍ ബിജെപിക്കു വേണ്ടി വിയര്‍പ്പൊഴുക്കിയവര്‍ തഴയപ്പെടുന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഇതൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നു. മറ്റു പാര്‍ട്ടികളുമായി ബിജെപിക്ക് ഒരു വ്യത്യാസവുമില്ല എന്നല്ലേ ഇതൊക്കെ കാണുന്നവര്‍ക്കു തോന്നുക.  
നേതൃത്വം അപക്വമായ ശൈലിയിലേക്കു പോയതുകൊണ്ടാണു ശോഭാ സുരേന്ദ്രന്റെ പ്രശ്‌നം വഷളായത്. രോഗം വരുമ്പോള്‍തന്നെ ചികില്‍സിക്കണം. നേതൃത്വത്തിന്റെ കഴിവില്ലായ്മ കൊണ്ടാണു പരിഹരിക്കാന്‍ പറ്റാതെ പോയത്. ഇപ്പോഴെങ്കിലും വെടി നിര്‍ത്തണം. എങ്കിലേ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എന്തെങ്കിലും സാധ്യതയുള്ളൂ. ചര്‍ച്ച ചെയ്യാപ്പെടാത്ത വിധം ഈ വിവാദം അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും.    ലക്ഷക്കണക്കിനു പേര്‍ പിന്നിലുണ്ടെന്നു മനസ്സിലാക്കുന്ന നായകനാകണം പാര്‍ട്ടി പ്രസിഡന്റ്. ആ നിലയിലേക്ക് കെ.സുരേന്ദ്രന്‍ ഉയര്‍ന്നില്ല. വീട്ടിലെ കുട്ടി വഴിതെറ്റിപ്പോകുന്നുണ്ടെങ്കില്‍ വളര്‍ത്തുന്നവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. പ്രസ്ഥാനത്തിനുവേണ്ടി ആയിരക്കണക്കിനാളുകള്‍ ജയിലില്‍ പോയി. നൂറുകണക്കിനു പേര്‍ മരിച്ചു. ജനസംഘകാലം മുതല്‍ പ്രവര്‍ത്തിച്ചവര്‍ നിഷ്‌ക്രിയരായി. ഇവരെയൊന്നും സജീവമാക്കാന്‍ കഴിയുന്നില്ല. കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ വി.മുരളീധരന്റെ ഇടപെടലിനെക്കുറിച്ചു പ്രചാരണം നടക്കുന്നുണ്ട്. ആരിടപെട്ടാലും കുഴപ്പമില്ല, ലക്ഷ്യസ്ഥാനത്ത് പ്രസ്ഥാനത്തെ എത്തിക്കാന്‍ കഴിയണം.  
ലാളിത്യത്തോടെ പൊതുപ്രവര്‍ത്തനം നടത്തിയവരാണു ബിജെപി നേതാക്കള്‍. രണ്ടു സ്ഥലത്തു മത്സരിക്കുന്നതുകൊണ്ടാകാം സുരേന്ദ്രന്‍ പ്രചാരണത്തിനു ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. എന്നാലും താഴത്തെ നിലയിലുള്ള പ്രവര്‍ത്തകരുടെ മനസ്സില്‍ അതു ഹിതകരമായി തോന്നില്ല.  എന്‍ഡിഎ എന്ന മുന്നണി കേരളത്തില്‍ പേരിനു മാത്രമാണ്. പലരും കൊഴിഞ്ഞുപോയി. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. മറ്റു രണ്ടു മുന്നണികളും വളരെ സംഘടിതമായ ശക്തിയാണ്. നിഷ്പക്ഷമതികളുടെ വോട്ടാണു തിരഞ്ഞെടുപ്പില്‍ പ്രധാനം. അവര്‍ ജയിക്കുന്നവര്‍ക്കും ശക്തര്‍ക്കുമൊപ്പമേ നില്‍ക്കൂ.   ജയിക്കും എന്ന തോന്നലുണ്ടാക്കാനാകണം. ഒ.രാജഗോപാലിന്റെ ചില പ്രസ്താവനകള്‍ ദീര്‍ഘദൃഷ്ടിയോടെയുള്ളതല്ല. വാക്കിന്റെ വില നോക്കിയല്ല അദ്ദേഹം സംസാരിക്കുന്നത്. വരും വരായ്കകള്‍ ചിന്തിക്കുന്നുമില്ല. പാര്‍ട്ടിയില്‍ രാജഗോപാലിന് എല്ലാ പരിഗണനയും കിട്ടിയിട്ടുണ്ട്.   കേന്ദ്രത്തില്‍ മന്ത്രി വരെയായി. നേമത്തു കെ.മുരളീധരന്‍ കരുത്തനായ പ്രതിയോഗിതന്നെയാണ്. വട്ടിയൂര്‍ക്കാവില്‍ മുരളി ജയിച്ചു, പകരക്കാരന്‍ വന്നപ്പോള്‍ തോറ്റു. വടകരയില്‍ പി.ജയരാജനെപ്പോലെ ഒരാളെ തോല്‍പിച്ച് അവിടെയും ജയിച്ചു. എതിരാളിയുടെ ശക്തി കുറച്ചു കാണരുത്. വ്യക്തിപ്രഭാവവും വോട്ടര്‍മാര്‍ ശ്രദ്ധിക്കും.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (3 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (3 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (4 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (4 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (5 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (5 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (5 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (5 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (6 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (7 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (8 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (8 hours ago)

Malayali Vartha Recommends