കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചെത്തിയതാ, പിന്നെ കണ്ടിട്ടില്ലല്ലോ? കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മുകേഷ് വോട്ട് ചോദിച്ച് എത്തിയപ്പോൾ വോട്ടർമാരുടെ ഭാഗത്ത് നിന്നും നേരിട്ടത് വമ്പൻ ചോദ്യങ്ങൾ

കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മുകേഷ് വോട്ട് ചോദിച്ച് എത്തിയപ്പോൾ വോട്ടർമാരുടെ ഭാഗത്ത് നിന്നും നേരിട്ടത് വമ്പൻ ചോദ്യങ്ങൾ. 'കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചെത്തിയതാ, പിന്നെ കണ്ടിട്ടില്ലല്ലോ? എന്നായിരുന്നു ഒരാൾ മുകേഷിനോട് ചോദിച്ചത് .
കൊല്ലത്തെ വീട്ടമ്മമാരായിരുന്നു ഇത് ചോദിച്ചത്. എന്നാൽ , ഒരു പരാതിയും ജനങ്ങള്‍ ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന് പറഞ്ഞ് വോട്ട് തേടി ഇറങ്ങിയതായിരുന്നു അദ്ദേഹം.
ഇതോടെ സ്ഥലം എം എല്‍ എയ്ക്ക് കാര്യങ്ങൾ മനസിലായി. ആദ്യത്തെ ഞെട്ടലിന് ശേഷം എം എല്‍ എ വികസന പ്രവര്‍ത്തനങ്ങളുടെ പട്ടിക വിവരിക്കുകയുണ്ടായി.
വനയം പഞ്ചായത്തില്‍ 63 കോടി രൂപയുടെ വികസനം എം എല്‍ എ നേരിട്ട് വന്ന് നടത്തിയിട്ടുണ്ട്. അത്രമാത്രം ശ്രദ്ധയോട് കൂടിയാണ് ഞാനും നമ്മുടെ സര്‍ക്കാരും വനയം പഞ്ചായത്തിനെ നോക്കുന്നത്.'
എന്നായിരുന്നു മുകേഷ് പറഞ്ഞത്. ഇതിനിടയില്‍ ഒരു വീട്ടമ്മ പറഞ്ഞത് 'ഞങ്ങളെ കൂടെ ശ്രദ്ധിക്കണം' എന്നായിരുന്നു. ഇതോടെ, ദൈവമേ പെട്ടല്ലോ എന്ന അവസ്ഥയിലായി മുകേഷ്.
അതോടെ, കാര്യങ്ങള്‍ കൈവിട്ട് പോയി. നേരത്തേ, പറഞ്ഞ 63 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിമിഷ നേരം കൊണ്ട് 603 കോടി രൂപയായി മാറി. ആവേശത്തിന് ഒരു പൂജ്യം കൂടിപ്പോയി. സാരമില്ല. ഒരു പൂജ്യമല്ലേ എന്നായി മറുപടി.
എന്റെ അടുത്ത് വന്ന ഒരു പരാതിയും ഇതുവരെ ഞാന്‍ നോക്കാതെയിരുന്നിട്ടില്ലെന്ന്' പറഞ്ഞ് മുകേഷ് അമ്മമാരെ തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലുംവിജയിച്ചില്ല.
'ഞങ്ങള്‍ വരും, പരാതിയുമായി ഞങ്ങള്‍ ഇനിയും വരുമെന്ന്' അവര്‍ ഒരേസ്വരത്തില്‍ പറയുകയായിരുന്നു . ആരുടെ അടുത്തും കൂടുതൽ സമയം ചെലവാക്കാതെ അദ്ദേഹം ശ്രദ്ധിച്ചു.
ഇതിനിടയില്‍ 'താനാരാ' എന്ന് മുകേഷിന്റെ മുഖത്ത് നോക്കി ഒരു വോട്ടർ ചോദിച്ചു. ആദ്യം ഞെട്ടിയെങ്കിലും അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു .
'ഞാനോ? ഞാനാണ് ഇവിടുത്തെ എം എല്‍ എ, എനിക്ക് തന്നെ ഇനിയും വോട്ട് ചെയ്യണേ'. രസകമായ അനുഭവങ്ങൾ ആയിരുന്നു അദ്ദേഹം നേരിട്ടത്.
https://www.facebook.com/Malayalivartha

























