Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

അമ്പരന്ന് യു പ്രതിഭ... കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പെങ്ങളൂട്ടിക്കെതിരെ ശബ്ദിച്ച വിജയരാഘവനെ ഓര്‍മ്മപ്പെടുത്തി ഈ തെരഞ്ഞെടുപ്പില്‍ ആരിഫ് എംപി; രമ്യ ഹരിദാസിന്റെ പരാതിയും പരിഭവവും വിജയത്തിന് ശേഷം കണ്ടതേയില്ല; കായംകുളത്ത് അവസാന നിമിഷം പ്രതിഭയെ വെട്ടിലാക്കി ആരിഫിന്റെ പാല്‍ സൊസൈറ്റി പ്രയോഗം കുളമാക്കി

06 APRIL 2021 08:35 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വലിയ വിവാദമുണ്ടാക്കിയ പ്രസ്താവന നടത്തിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ വെട്ടിലായത്.

ആലത്തൂരില്‍ തകര്‍പ്പന്‍ വിജയം നേടി രമ്യ ഹരിദാസ് മറുപടി കൊടുത്തപ്പോള്‍ സൈലന്റ് ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തുകയും ചെയ്തു. രമ്യയുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം.

 



തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രമ്യയെയും കുഞ്ഞാലിക്കുട്ടിയെയും ചേര്‍ത്തു എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വന്‍വിവാദത്തിന് വഴിവച്ചിരുന്നു. രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിനെക്കുറിച്ചായിരുന്നു വിജയാഘവന്റെ വിവാദ പരാമര്‍ശം.

സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. അത് വലിയ വിഷയമായി യുഡിഎഫ് ആഘോഷിച്ചപ്പോള്‍ വലിയ വിജയമാണ് രമ്യയ്ക്ക് കിട്ടിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പരാതിയെല്ലാം മുങ്ങിപ്പോയി.

 



ഇതിന് സമാനമായി കായംകുളത്തെ എ.എം. ആരിഫ് എംപിയുടെ പരാമര്‍ശവും. 'ഇവിടെ സ്ഥാനാര്‍ത്ഥിയുടെ പ്രാരാബ്ദ്ധങ്ങളാണ് മാനദണ്ഡമെങ്കില്‍ അവര്‍ അത് പറയട്ടെ. പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കാന്‍ പോകുന്നത്, നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണിതെന്ന് യു.ഡി.എഫ് ഓര്‍ക്കണം' എന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കായംകുളത്ത് നടന്ന വനിതാസംഗമത്തിലാണ് എ.എം. ആരിഫിന്റെ വിവാദ പ്രസംഗം. ആരിഫിന്റെ പരാമര്‍ശം കൈയടിയോടെ ആസ്വദിക്കുന്നവരെയും വിഡിയോയില്‍ കാണാം. അതേസമയം അരിതയെ അപമാനിച്ച എം.പി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

 



വിഡിയോ പുറത്തുവന്നതോടെ വലിയ രോഷമാണുയരുന്നത്. നേരത്തേ അരിതയെ കറവക്കാരി എന്ന് വിളിച്ച് സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെ വീടിനു നേരെ നടന്ന ആക്രമണവും ചര്‍ച്ചയായി. പിന്നാലെയാണ് എം.പിയുടെ വിവാദ പരാമര്‍ശം. ആരിഫിന്റെ പ്രസ്താവന സൈബറിടങ്ങളില്‍ യു.ഡി.എഫ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയുടെ നേതാവ് ഇങ്ങനെ പറഞ്ഞത് ദുഃഖകരമാണെന്ന് അരിത ബാബു പറഞ്ഞു. സാധാരണക്കാരിയായി, ക്ഷീര കര്‍ഷകന്റെ മകളായാണ് നിയമസഭാതിരഞ്ഞെടുപ്പില്‍ ഞാന്‍ വോട്ടഭ്യര്‍ത്ഥിച്ചത്. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ ആകെ എ.എം. ആരിഫ് എം.പി അപമാനിച്ചു. പരാമര്‍ശം വേദനാജനകമാണെന്നും അരിത പറഞ്ഞു.



അതേസമയം മറുപടിയുമായി ആരിഫ് രംഗത്തെത്തുകയും ചെയ്തു. ക്ഷീരകര്‍ഷകയായാലും നിയമസഭയിലേക്കും പാല്‍ സൊസൈറ്റിയിലേക്കും മത്സരിക്കാമെന്ന് ആരിഫ് പറഞ്ഞു. പക്ഷെ അത് മാത്രമാണ് മാനദണ്ഡം എന്നാവരുതെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നു പറഞ്ഞാല്‍ തൊഴിലിനെയും സ്ഥാനാര്‍ത്ഥിയെയും ആക്ഷേപിക്കുന്നതാകുമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

രമേശ് ചെന്നിത്തലയ്‌ക്കെതിരായ സ്ഥാനാര്‍ത്ഥിയുടെ പ്രാരാബ്ദ്ധം ചര്‍ച്ചയാക്കാതെ കായംകുളത്തെ സ്ഥാനാര്‍ത്ഥിയുടെ പ്രാരാബ്ദ്ധം വോട്ടാക്കാനുള്ള അവസാന അടവാണിത്. വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്നു അടര്‍ത്തിമാറ്റി ദുര്‍വ്യാഖ്യാനം ചെയ്ത് നടത്തുന്ന കള്ളപ്രചാരവേലയ്ക്ക് ജനങ്ങള്‍ ചുട്ടമറുപടി നല്‍കും. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായ ഞാന്‍ തൊഴിലിനെ ആക്ഷേപിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് അല്പത്തരമാണ്. പാല്‍ സൊസൈറ്റി ഒരു മോശപ്പെട്ട സ്ഥാപനമായി തോന്നിയിട്ടില്ല എന്നും ആരിഫ് പറഞ്ഞു.

 



എന്തായാലും വിവാദത്തില്‍ പെട്ടിരിക്കുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭയാണ്. ഇതിനെക്കൂടി അതിജീവിച്ച് വിജയിക്കേണ്ട സ്ഥിതിയായി പ്രതിഭയ്ക്ക്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (9 minutes ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (18 minutes ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (31 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (53 minutes ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (3 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (3 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (4 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (5 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (5 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (6 hours ago)

Malayali Vartha Recommends