Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ശോഭയോട് കളിവേണ്ട... തലസ്ഥാനത്തെ സിപിഎം ഉരുക്ക് കോട്ടയായ കാട്ടായിക്കോണത്ത് ബിജെപിക്കാരെ അടിച്ചോടിച്ച് ഒറ്റയ്ക്ക് വിളയാടാമെന്ന സഖാക്കളുടെ മോഹം പൊളിച്ചടുക്കി ശോഭ സുരേന്ദ്രന്‍; കുത്തിയിരുന്ന് പ്രതിഷേധം നടത്തിയതോടെ കേന്ദ്രസേന പാഞ്ഞെത്തി; കളിമാറുമെന്ന് കണ്ടതോടെ പോലീസുകാര്‍ തന്നെ 5 സി.പി.എംകാരെ അറസ്റ്റ് ചെയ്തു

07 APRIL 2021 08:09 AM IST
മലയാളി വാര്‍ത്ത

മിക്കവാറും തെരഞ്ഞെടുപ്പുകളില്‍ സംഘര്‍ഷമുണ്ടാകുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ പോത്തന്‍കോടിന് സമീപമുള്ള കാട്ടായിക്കോണം. സിപിഎമ്മിന്റെ ഉരുക്ക് കോട്ടയായ കാട്ടായിക്കോണത്ത് കയറിക്കളിക്കാന്‍ അധികമാരും ധൈര്യപ്പെടില്ല.

ഇന്നലെ തെരഞ്ഞെടുപ്പ് ദിവസം ബിജെപിക്കാരെ കാട്ടായിക്കോണത്ത് നിന്നും ഒഴിവാക്കാനുള്ള ശ്രമം വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചു. അവസാനം ശോഭ സുരേന്ദ്രന്‍ തൃശൂര്‍ യാത്ര മാറ്റിവച്ച് പാഞ്ഞെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

 



വോട്ടെടുപ്പിനിടെ ഇന്നലെ രാവിലെ കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണം ജംഗ്ഷനില്‍ സി.പി.എം ബി.ജെ.പി.പ്രവര്‍ത്തകര്‍ തമ്മില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും, വൈകിട്ട് നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെ നിരവധി സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 5 സി.പി.എംകാരെ അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ 11 .30 നായിരുന്നു സംഭവങ്ങളുടെ തുടക്കം. ബി.ജെ.പിയുടെ ബൂത്ത് ഓഫീസിലിരുന്ന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ബൂത്ത് ഓഫീസ് അടിച്ച് തകര്‍ത്തു ബി.ജെ.പി ബൂത്ത് ഏജന്റുമാരായ ബിജുകുമാര്‍ ( 42 ) ജ്യോതി (36 )അനാമിക (18 ) അശ്വതി (20 )വിജയകുമാരന്‍ (52 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 




പഴയ കാട്ടായിക്കോണം ആവര്‍ത്തിക്കുമെന്ന വിവരമറിഞ്ഞ് സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി.ജെ.പി.നേതാക്കള്‍ സ്ഥലത്തെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ബൂത്ത് കമ്മിറ്റി പുനഃസ്ഥാപിക്കാനും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനും ധാരണയായി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്നും കേന്ദ്രസേനയെ ഉള്‍പ്പെടെ കൂടുതല്‍ സ്ഥലത്ത് വിന്യസിക്കാമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

വൈകിട്ട് നാല് മണിയോടെ കാട്ടായിക്കോണം ജംഗ്ഷനില്‍ കാറിലെത്തിയ നാലംഗ സംഘം റോഡില്‍ നിന്ന രണ്ട് സി.പി.എം പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ശേഷം മറ്റൊരു കാറില്‍ രക്ഷപ്പെട്ടതോടെ വീണ്ടും സംഘര്‍ഷാവസ്ഥയായി. നേരത്തെ വീടുകളിലേക്ക് മടങ്ങിയ സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും ഒത്തുകൂടുകയും അക്രമികള്‍ എത്തിയ കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. തകര്‍ക്കപ്പെട്ട കാറില്‍ ബി.ജെ.പി. നെടുമങ്ങാട്, കഴക്കൂട്ടം മണ്ഡലം സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും മറ്റും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് റിക്കവറി വാനില്‍ കാര്‍ സ്‌റ്റേഷനിലേക്ക് മാറ്റാന്‍ ശ്രമിച്ചത് സി.പി.എം.പ്രവര്‍ത്തകര്‍ തടഞ്ഞു.

 



കാറില്‍ മാരകായുധങ്ങളുണ്ടെന്നും പരിശോധിച്ച് ബോദ്ധ്യപ്പെടുത്തിയതിന് ശേഷം കാര്‍ മാറ്റിയാല്‍ മതിയെന്നും പ്രവര്‍ത്തകര്‍ വാശിപിടിച്ചതോടെ കേന്ദ്ര പൊലീസ് നിരീക്ഷകന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ കാട്ടായിക്കോണം വാര്‍ഡ് കൗണ്‍സിലര്‍ ഡി. രമേശന്‍, പോത്തന്‍കോട് പഞ്ചായത്ത് അംഗം പ്രവീണ്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സാജു, ഡി.വൈ.എഫ്. ഐ .ഏരിയാ പ്രസിഡന്റ് സുര്‍ജിത്ത്, അജിത്കുമാര്‍, ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. രമേശന്റെ കാട്ടായിക്കോണത്തെ വീട്ടിലും സമീപത്തെ വീടുകളിലും അതിക്രമിച്ചുകയറിയ പൊലീസ് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

 



റോഡിലിട്ടും വാഹനത്തില്‍ വച്ചും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി നേതാക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ സ്ഥലത്തെത്തി. സ്ഥലത്ത് സംഘര്‍ഷ സാദ്ധ്യതയുള്ളതിനാല്‍ വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (3 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (3 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (3 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (4 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (7 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (8 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends