പട്ടികജാതി വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ ദാരിദ്ര്യം അനുഭവിച്ചപ്പോള്‍ മമതാബാനര്‍ജി അവരെ സഹായിക്കാനുണ്ടായിരുന്നു; ഇവരില്‍ ചിലര്‍ സ്വാഭാവികമായും പിച്ചക്കാരാണ്; ചിലര്‍ ജനിക്കുന്നതും പിച്ചക്കാരായിട്ടാണ്; ഇതൊന്നും നോക്കാതെ തന്നെ മമതാ ബാനര്‍ജി അവരെ ഒരുപാട് സഹായിച്ചു; പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരേ അതിരൂക്ഷമായ ആരോപണം; ടിഎംസിയുടെ വനിതാ നേതാവിനെതിരെ ബിജെപി പരാതി നല്‍കി
പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിനിടെ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കെതിരേ അതിരൂക്ഷമായ ആരോപണം നടത്തിയ ടിഎംസിയുടെ വനിതാ നേതാവിനെതിരെ ബിജെപി പരാതി നല്‍കി. പട്ടികജാതി വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ ദാരിദ്ര്യം അനുഭവിച്ചപ്പോള്‍ മമതാബാനര്‍ജി അവരെ സഹായിക്കാനുണ്ടായിരുന്നു.
എന്നിട്ടും ഇവരുടെ ദാരിദ്ര്യം മാറിയില്ല. ഇവരില്‍ ചിലര്‍ സ്വാഭാവികമായും പിച്ചക്കാരാണ്. ചിലര്‍ ജനിക്കുന്നതും പിച്ചക്കാരായിട്ടാണ്. ഇതൊന്നും നോക്കാതെ തന്നെ മമതാ ബാനര്‍ജി അവരെ ഒരുപാട് സഹായിച്ചു. എന്നാല്‍ അവര്‍ ഇപ്പോഴും ചില്ലിക്കാശിന് വേണ്ടി ബിജെപിയ്ക്ക് വിറ്റുകൊണ്ട് ഞങ്ങളെ പീഡിപ്പിക്കുകയാണ് എന്നാണ് അവർ പറഞ്ഞത് .
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുജാത മൊണ്ഡല്‍ ഖാനാണ് വിവാദ പ്രസ്താവന നടത്തിയത്. ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച ഇവര്‍ക്ക് നോട്ടീസയക്കുകയും ചെയ്തു.
ടിഎംസി നേതാവിനെതിരേ ബിജെപി നല്‍കിയ പരാതിയില്‍ സുജാത മൊണ്ഡല്‍ ഖാന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച നോട്ടീസിലും അവര്‍ പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
ഖാന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് എതിരാണെന്നും എന്നും ഇന്ത്യന്‍ ഭരണഘടന അനുസരിച്ചുള്ള കുറ്റമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതായിട്ടാണ് നോട്ടീസില്‍ പറയുന്നത്. ടിഎംസിയുടെ താരപ്രചാരക എന്ന പദവിയെ സംബന്ധിച്ച വിശദീകരണവും സുജാതാ മൊണ്ഡലിനോട് നോട്ടീസില്‍ ആവശ്യപ്പെടുകയുണ്ടായി .
ബിജെപി എംപി സുമിത്രാ ഖാന്റെ ഭാര്യയാണ് സുജാത. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു അവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഭാരതീയ യുവമോര്‍ച്ചാ പ്രസിഡന്റും ബിഷ്ണുപൂരില്‍ നിന്നുള്ള ബിജെപി എംപിയുമാണ് സൗമിത്രാ ഖാന്‍.
ബിജെപിയും ടിഎംസിയുംകടുത്ത മത്സരമാണ് പശ്ചിമബംഗാളില്‍ നടക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരേ ഗുരുതരമായ പ്രസ്താവനയാണ് ഇവർ നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha