Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്രൂര കൊലപാതകം.... തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്


ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരം​ഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...

ബിനീഷ് കോടിയേരിയുടെ ജാമ്യം എളുപ്പമാകില്ല...ബിനീഷ് കോടിയേരിക്ക് ബാംഗളൂര്‍ കോടതി താല്‍ക്കാലിക ജാമ്യം അനുവദിക്കാനുള്ള സാധ്യത തീരെ മങ്ങി

06 MAY 2021 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥൻ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ ....

ആശുപത്രിയിലെ മോർച്ചറിക്കരികിലിരുന്ന ബൈക്ക് മോഷ്ടിച്ചു കൊണ്ട് പാഞ്ഞ കുട്ടിസംഘത്തിലെ പ്രധാനി അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ....

തിരുവോണം ബംപര്‍ നറുക്കെടുപ്പിലും ഇതര പ്രതിദിന നറുക്കെടുപ്പുകളിലുമായി സമ്മാനാര്‍ഹരായവരെ ആദരിച്ച് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍

2025ലെ ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പ്രൊഫ.പാല്‍കുളങ്ങര കെ അംബികദേവിക്ക്

സങ്കടക്കാഴ്ചയായി.... ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം...

അര്‍ബുദ ബാധിതനായ കോടിയേരി ബാലകൃഷ്ണന്‍ അത്യാസന്ന നിലയിലായി എന്നതിനാല്‍ ബിനീഷ് കോടിയേരിക്ക് ബാംഗളൂര്‍ കോടതി താല്‍ക്കാലിക ജാമ്യം അനുവദിക്കാനുള്ള സാധ്യത തീരെ മങ്ങി.


നിലവിലെ കോവിഡ് സാഹചര്യവും കേസിന്റെ ഗൗരവവും നോക്കിയാല്‍ ബിനീഷ് കോടിയേരിക്ക് ഉടനെയൊന്നും ജാമ്യം ലഭിക്കാനിടയില്ല. ബിനീഷ് കോടിയേരി കഴിയുന്ന പരപ്പര സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ കോവിഡ് അതിവ്യാപനമുള്ളതിനാല്‍ മറ്റ് പ്രതികള്‍ക്കാര്‍ക്കും ജാമ്യം അനുവദിക്കാത്ത സാചര്യമുള്ളതിനാല്‍ ബിനീഷ് ഉടനെയൊന്നും തിരുവനന്തപുരത്ത് മടങ്ങിയെത്താല്‍ സാഹചര്യമില്ല.

 

 

കേരള സര്‍ക്കാരിലുള്ള ഉന്നതസ്വാധീനം ഉപയോഗിച്ച് പ്രതി ഒളിവില്‍പോയേക്കാമെന്നും മയക്കുമരുന്നു കേസില്‍ നിരവധി പ്രതികള്‍ ഇപ്പോഴും ഒഴിവിലുണ്ടെന്നും പ്രോസിക്യൂഷന്‍ നിലപാട് ഉയര്‍ത്തിയിരിക്കുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ബംഗളുരു കോടതി പരിഗണിച്ചപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ സ്ഥിതി വീണ്ടും കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസവും കോടിയേരി ബാലകൃഷ്ണന്റെ രോഗനിലയുടെ സാഹചര്യത്തില്‍ ജാമ്യം അപേക്ഷിച്ച് ബിനീഷ് കോടതിയെ സമീപിച്ചിരുന്നു.

 



കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില തീരെ മോശമാണെന്നും, അടിയന്തിരമായി കുറഞ്ഞ ദിവസത്തേക്കെങ്കിലും നാട്ടില്‍ അച്ഛനെ കണ്ടു വരാന്‍ ഇടക്കാലജാമ്യം അനുവദിക്കണമെന്നും ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചു.


ജാമ്യം നല്‍കുന്നതില്‍ എന്താണ് തടസമെന്ന് കോടതി ചോദിച്ചപ്പോള്‍ എന്‍ഫോഴ്സ്മെന്റ്ിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇതിനെ ശക്തമായി എതിര്‍ത്തു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഇടക്കാലജാമ്യം നല്‍കാന്‍ നിയമമില്ലെന്നായിരുന്നു വാദം.

 



ബിനീഷ് കോടിയേരിയുടെ ഡ്രെവറടക്കം കേസിലുള്‍പ്പെട്ട ചിലര്‍ ഇപ്പോഴും ഒളിവിലാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. മെയ് 12ന് ആദ്യത്തെതായി കേസ് പരിഗണിക്കാന്‍ മാറ്റിവെച്ചെങ്കിലും ജാമ്യത്തിനുള്ള സാധ്യത തീരെ പരിമിതമാണ്.


ഒക്ടോബര്‍ 29ന് കസ്റ്റഡിയിലായ ബിനീഷ് കോടിയേരി നവംബര്‍ 11 മുതല്‍ ബാംഗളൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.



ഇതിനുമുന്‍പ് മൂന്നു തവണ നല്‍കിയ ജാമ്യനീക്കങ്ങളും ഹര്‍ജികളും ബാംഗളൂരു കോടതി തള്ളിയിരുന്നു. ബിനീഷ് മയക്കുമരുന്നു പാര്‍ട്ടികളില്‍ പതിവായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നുള്ള മറ്റ് പ്രതികളുടെ മൊഴിയും നിലവിലുണ്ട്.

ഡിസംബര്‍ 28ന് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചശേഷം വിചാരണ കാത്തുകഴിയുകയാണ് ബിനീഷ്. ഇക്കാലത്ത് ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന റെയ്ഡ് വലിയ പൊല്ലാപ്പുകള്‍ക്ക് ഇടയാക്കിയിരുന്നു. 


അനൂപ് മുഹമ്മദ്, ബിജേഷ് രവീന്ദ്രന്‍ എന്നീ പ്രതികളുമായി ബിനീഷ് ബന്ധം സ്ഥാപിച്ചത് കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ കരാറുകള്‍ വാങ്ങിച്ചെടുക്കുന്നതിന്റെ ഭാഗമായി ബിനീഷും ഇതേ കേസിലെ മറ്റു പ്രതികളും തമ്മില്‍ പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്.


കേരള സര്‍ക്കാരില്‍ ബീനീഷിനുള്ള സ്വാധീനം ഉപയോഗിച്ച് വിവിധ കരാറുകള്‍ ഏര്‍പ്പാടാക്കിക്കൊടുക്കുകയും ഇതുവഴി കോടികളുടെ കമ്മീഷന്‍ വാങ്ങിയെടുക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. ഏഴു വര്‍ഷത്തിനുള്ളില്‍ ബിനീഷ് കോടിയേരി 5.17 കോടി രൂപയുടെ ബാങ്ക് ഇടപാടുകള്‍ നടത്തിയതായും ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.ബിനീഷിന്റെ ബിനാമിയാണ് അനൂപ് എന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.





അനൂപിന്റെ ഐഡിബിഐ ബാങ്ക് അക്കൗണ്ടിലേക്ക് ബിനീഷ് കോടികളുടെ തുക പലപ്പോഴായി കൈമാറിയിരുന്നതായും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയിരുന്നു. ബിനീഷ് കോടിയേരിയുടെ സഹോദരന്‍ ബിനോയ് കോടിയേരി പ്രതിയായ മുംബൈപീഡനക്കേസില്‍ അടുത്ത മാസം വിചാരണ തുടങ്ങുകയാണ്.

 

ദുബായിയില്‍ ബിസിനസിനെത്തിയ ബിനോയ് കോടിയേരി അവിടെ ബിഹാര്‍ സ്വദേശിയായ ബാര്‍ നര്‍ത്തികിയെ പ്രലോഭിപ്പിച്ച് ഒപ്പം താമസിപ്പിക്കുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്ത കേസില്‍ ബിനോയ് ശിക്ഷിക്കപ്പെടുമെന്നാണ് സൂചന. കേസ് ഒതുക്കിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കെ ജൂണില്‍ തുടങ്ങുന്ന വിചാരണയും കോടിയേരി കുടുംബത്തിനു പുകിലായി മാറുകയാണ്.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തിന് പത്തു നാൾ മാത്രം ശേഷിക്കെ പോലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ...  (10 minutes ago)

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (11 minutes ago)

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ  (16 minutes ago)

മൂന്ന് ജീവനക്കാർക്ക് പരിക്ക്  (17 minutes ago)

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (20 minutes ago)

ബൈക്ക് റബ്ബർത്തോട്ടത്തിലേക്ക് മറിഞ്ഞ് അപകടം  (27 minutes ago)

തിരുവോണം ബംപര്‍ നറുക്കെടുപ്പിലും ഇതര പ്രതിദിന നറുക്കെടുപ്പുകളിലുമായി സമ്മാനാര്‍ഹരായവരെ ആദരിച്ച് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍  (29 minutes ago)

ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രൊഫ.പാല്‍കുളങ്ങര കെ അംബികദേവിക്ക്  (36 minutes ago)

വാദം തുടരും  (40 minutes ago)

താൽക്കാലിക വിലക്ക് ഏർപ്പെടുത്തി  (52 minutes ago)

സ്കൂട്ടർ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം.  (53 minutes ago)

തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് ...  (1 hour ago)

പോളിങ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ്    (1 hour ago)

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (8 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (8 hours ago)

Malayali Vartha Recommends