Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

പ്രസവിച്ചയുടന്‍ കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് നാണക്കേട് ഭയന്നെന്ന് യുവതി... ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വീട്ടില്‍ പ്രസവവേദന അനുഭവപ്പെട്ട ഇവര്‍ ഇളയ മകനോട് വയറുവേദനയുണ്ടെന്ന് പറഞ്ഞ് പുറത്തിറങ്ങി വീടിനടുത്തുള്ള റബര്‍തോട്ടത്തിലെ പാറക്കല്ലിന് മുകളിലെത്തി ആണ്‍കുഞ്ഞിന് ജന്മം നല്‍കി... പൊക്കിള്‍കൊടി മുറിച്ചുമാറ്റിയശേഷം കൈയില്‍ കരുതിയിരുന്ന രണ്ട് ഷര്‍ട്ടുകളില്‍ കുഞ്ഞിനെ പൊതിഞ്ഞ് കല്ലു കെട്ടി ജീവനോടെ വലിച്ചെറിഞ്ഞു, ഒടുവില്‍....

04 JUNE 2021 07:26 AM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍പോര്‍ട്ടിന്റെ 4 കി.മീ. ചുറ്റളവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിന്റെ നിരീക്ഷണം

തൃശൂരില്‍ കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു ഒഴുകിപ്പോയി

കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജാമ്യം അനുവദിച്ച് ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ച് സുപ്രീംകോടതി

മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി..നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ച് യെല്ലോ അലർട്ടാക്കി... ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പിൻവലിച്ചത്..

രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..

പ്രസവിച്ചയുടന്‍ കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് നാണക്കേട് ഭയന്നെന്ന് യുവതി. തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് ആറ്റിനീക്കര സ്‌കൂളിന് സമീപത്ത് താമസിക്കുന്ന പഴുക്കാമറ്റത്ത് വീട്ടില്‍ ശാലിനിയാണ് (36) ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയത്.

 

ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വീട്ടില്‍ പ്രസവവേദന അനുഭവപ്പെട്ട ഇവര്‍ ഇളയ മകനോട് വയറുവേദനയുണ്ടെന്ന് പറഞ്ഞ് പുറത്തിറങ്ങി വീടിനടുത്തുള്ള റബര്‍തോട്ടത്തിലെ പാറക്കല്ലിന് മുകളിലെത്തി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

 




പൊക്കിള്‍കൊടി മുറിച്ചുമാറ്റിയശേഷം കൈയില്‍ കരുതിയിരുന്ന രണ്ട് ഷര്‍ട്ടുകളില്‍ കുഞ്ഞിനെ പൊതിഞ്ഞ് 500 മീ. ദൂരമുള്ള പാറമടയുടെ മുകളിലെത്തി കുഞ്ഞിന്റെ ദേഹത്ത് കല്ല് കെട്ടിയശേഷം ജീവനോടെ വലിച്ചെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കുഞ്ഞിന്റെ കരച്ചില്‍ പുറംലോകമറിയാതിരിക്കാന്‍ വായില്‍ തുണി തിരുകി.ഗര്‍ഭിണിയായ വിവരം മറച്ചുവെച്ച ശാലിനി പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നതായി പൊലീസിന് മൊഴി നല്‍കി.

 



കൂലിപ്പണിക്കാരിയായ ഇവര്‍ക്ക് മറ്റു നാലു മക്കളുണ്ട്. ഭര്‍ത്താവുപേക്ഷിച്ച തനിക്ക് വീണ്ടും കുഞ്ഞുണ്ടാവുന്ന നാണക്കേടോര്‍ത്താണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.നാല് കുട്ടികള്‍ക്കൊപ്പമാണ് വര്‍ഷങ്ങളായി ഇവര്‍ താമസിക്കുന്നത്. പിണങ്ങിക്കഴിയുന്ന പിതാവിനെ വിളിച്ച് മൂത്ത മകനാണ് അമ്മ ഗുരുതരാവസ്ഥയില്‍ വീട്ടില്‍ കിടക്കുന്ന കാര്യം അറിയിച്ചത്.


ഉടന്‍ പിതാവ് വീട്ടിലെത്തിയെങ്കിലും അകത്തുകയറാന്‍ ശാലിനി അനുവദിച്ചില്ല. തുടര്‍ന്ന് ഇദ്ദേഹം പഞ്ചായത്ത് അംഗത്തെ വിവരമറിയിക്കുകയായിരുന്നു. അവരെയും അകത്തുകടക്കാന്‍ അനുവദിച്ചില്ല. വീട്ടില്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ നാട്ടുകാര്‍ പുത്തന്‍കുരിശ് പൊലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സഹായം തേടി. രക്തം വാര്‍ന്ന് അവശനിലയിലായതോടെ ഇവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് എറണാകുളം ഗവ. ആശുപത്രിയിലേക്കും മാറ്റി.

 




ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം അറിയുന്നത്. ഇതേതുടര്‍ന്ന് പൊലീസ് ചോദ്യംചെയ്തപ്പോഴാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

കുഞ്ഞ് ചാപിള്ളയായതിനാലാണ് മടയില്‍ എറിഞ്ഞതെന്നായിരുന്നു ആദ്യമൊഴി. ഇക്കാര്യം മുഖവിലക്കെടുക്കാതെ പൊലീസ് നടത്തിയ പരിശോധനയിലാണ് കൃത്യം തെളിഞ്ഞത്.

 



പുത്തന്‍കുരിശ് ഡിവൈ.എസ്.പി ജി. അജയ്‌നാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വഷണം നടത്തിയത്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശാലിനിയെ ആശുപത്രിയില്‍ റിമാന്‍ഡ് ചെയ്തു. പ്രസവസമയത്തും കൊലപ്പെടുത്താനും ബാഹ്യസഹായം ലഭ്യമായിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് .

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍പോര്‍ട്ടിന്റെ 4 കി.മീ. ചുറ്റളവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിന്റെ നിരീക്ഷണം  (17 minutes ago)

തൃശൂരില്‍ കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു ഒഴുകിപ്പോയി  (28 minutes ago)

വിസ്മയാ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം; 'തുടക്കം' ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി!  (44 minutes ago)

കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജാമ്യം അനുവദിച്ച് ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ച് സുപ്രീംകോടതി  (56 minutes ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു  (1 hour ago)

CJP ഞെട്ടിക്കുന്ന പ്രവചനവുമായി ജ്യോതിഷി  (1 hour ago)

Flood-rescue ആ കുടുംബത്തിന് സര്‍ക്കാര്‍ താങ്ങാകും.  (1 hour ago)

V D SATHEESAN ഓരോ ദിവസവും ഇമേജ് നഷ്ടപ്പെടുത്തുന്ന സാഹചര്യം  (2 hours ago)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ  (2 hours ago)

കോംഗോയിലെ എബോള വ്യാപനത്തില്‍ മരണസംഖ്യ 1700 കടന്നു  (2 hours ago)

IRAN ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്  (2 hours ago)

പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി രണ്‍ദീപ് ഹൂഡ  (2 hours ago)

TOOFAN / VADAKARA തിരച്ചില്‍ എങ്ങുമെത്തിയില്ല;  (2 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി  (2 hours ago)

വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്; കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടര്‍ബോട്ടിലും സര്‍ക്കാര്‍ നല്‍കും  (2 hours ago)

Malayali Vartha Recommends