'കോഴ ആരോപണം തെളിഞ്ഞാല്‍ ആറ് വര്‍ഷം വിലക്കേർപ്പെടുത്തും'; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ കോഴ വിവാദത്തില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ കോഴ വിവാദത്തില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ബിഎസ്‌പി സ്ഥാനാര്‍ത്ഥി കെ സുന്ദരയ്ക്ക് കൈക്കൂലി നല്‍കി എന്നതാണ് സുരേന്ദ്രനെതിരായ കേസ. കൈക്കൂലി സംബന്ധിച്ച പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്നും ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി തീരുമാനിക്കും. ആരോപണ വിധേയനുള്‍പ്പെടെ നോട്ടീസ് നല്‍കി വിശദീകരണം തേടും. കോടതിയിലെ കേസില്‍ കമ്മീഷന്റെ അഭിപ്രായമായി സത്യവാങ്മൂലം സമര്‍പ്പിക്കും. കോഴ ആരോപണം തെളിഞ്ഞാല്‍ ആറ് വര്‍ഷം വരെ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്താവുന്ന കുറ്റമാണ്.
തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ തനിക്ക് കൈക്കൂലി നല്‍കിയെന്ന് സുന്ദര തന്നെയാണ് വെളിപ്പെടുത്തിയത്. ബദിയടുക്ക പൊലീസ് ഇന്നലെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സുരേന്ദ്രനെതിരായ അന്വേഷണം കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
https://www.facebook.com/Malayalivartha