മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..

കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച വിപുലമായ സുരക്ഷാ പദ്ധതി വിജയകരായി തന്നെ ഒരു വശത്തുകൂടെ പോകുമ്പോൾ പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന ചില സംഭവങ്ങൾ ഉണ്ടാകുന്നു . മദ്യപിച്ച് ജീപ്പോടിച്ച് മറ്റ് വാഹനങ്ങളിൽ ഇടിയ്ക്കാൻ ചെന്നെന്ന് ആരോപിച്ച് ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിറങ്ങിയ പോലീസ് സംഘത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ യുവതി പിൻതുടർന്ന് തടഞ്ഞു. ജീപ്പിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ ഇറങ്ങിയോടിയെങ്കിലും നാട്ടുകാർ തടഞ്ഞുവെച്ചു. ഇയാളെ ഉൾപ്പെടെ ജീപ്പിലുണ്ടായിരുന്ന മൂന്നുപേേരയും പിന്നീട് പത്തനംതിട്ട പോലീസ് എത്തി കസ്റ്റഡിയിലെടുത്തു.
ഇപ്പോൾ വരുന്ന വാർത്ത സംഭവത്തിൽ പോലീസുകാരെ സസ്പെൻഡ് ചെയ്തു.ചിലരുടെ പ്രവൃത്തി മുഴുവൻ പോലീസ് സേനയ്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണ് . മൂന്നു പോലീസ് ഉദ്യോഗസ്ഥരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുള്ളത്. പ്രിയേഷ്, രാഹുൽ, സുമൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർ പ്രിയേഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.അശ്രദ്ധമായി വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറായ യുവതി ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിറങ്ങിയ പോലീസ് സംഘത്തെ പിൻതുടർന്ന് തടയുകയായിരുന്നു.
നിയന്ത്രണവിട്ട പോലീസ് ജീപ്പിന്റെ മുൻപിൽ നിന്ന് തലനാരിഴയ്ക്കാണ് ശോഭ എന്ന വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് , പത്തനംതിട്ട ഡിവൈ.എസ്.പിയുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്.ഇവരുടെ വൈദ്യപരിശോധന നടത്തിയെങ്കിലും പോലീസ് ആദ്യം ഒന്നും പ്രതികരിക്കാൻ തയ്യാറായിട്ടിലായിരുന്നു പത്തനംതിട്ട നഗരത്തിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടകീയ സംഭവങ്ങൾ. മൈലപ്രഭാഗത്തുനിന്ന് വന്ന പോലീസ് ജീപ്പ് പലയിടത്തുംവെച്ച് മറ്റ് വാഹനങ്ങളെ ഇടിയ്ക്കാൻ ചെന്നിരുന്നു. ഇതിനിടെയാണ് വനിതാ ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷയിലും തട്ടാനൊരുങ്ങിയത്.
നിർത്താതെപോയ ജീപ്പിനെ പിൻതുടർന്ന ഇവർ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്ത് റിങ് റോഡിൽവെച്ച് ജീപ്പ് തടഞ്ഞ് അപകടകരമായ യാത്രയെ ചോദ്യംചെയ്തു നാട്ടുകാരും കൂടി. രംഗം വഷളായതോടെ ജിപ്പിലുണ്ടായിരുന്ന ഒരാൾ ബാഗുമായി ഇറങ്ങിയോടിയെങ്കിലും സ്ഥലത്തുണ്ടായിരുന്നവർ തടഞ്ഞുവെച്ചു. ബഹളം കൂടിയതോടെ പത്തനംതിട്ട പോലീസെത്തി മൂന്നുപേരേയും കൂട്ടിക്കൊണ്ടുപോയി. പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയുംചെയ്തു. മദ്യപിച്ചിട്ട് ഉണ്ട് എന്ന് തെളിഞ്ഞതിനാലാണ് ഇപ്പോൾ നടപടി വേഗത്തിൽ എടുത്തിരിക്കുന്നത് . ശോഭ എന്ന് പറയുന്ന വനിതാ ഡ്രൈവർ പ്രതികരിച്ചപ്പോൾ കൃത്യമായി പറഞ്ഞിട്ടുണ്ട് . അവർ നിയമപാലകർ അല്ലേ നമ്മളെയൊക്കെ സംരക്ഷിക്കേണ്ടതല്ലേഎന്നിട്ട് അവർ അങ്ങനെ ചെയ്യാമോ..എന്നാണ് അവർ പ്രതികരിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha

























