Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ലോക്ക് ഡൗണിന്റെ പേരു പറഞ്ഞ് വീട്ടിലിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ജാഗ്രതൈ... ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങും

10 JUNE 2021 10:08 AM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗണിന്റെ പേരു പറഞ്ഞ് വീട്ടില്‍ സുഖിച്ചിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ജാഗ്രതൈ. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങും.

മുക്കത്ത് വിരല്‍വയ്ക്കാന്‍ വരട്ടെ. കാരണം ദിവസവേതന ജീവനക്കാരുടെ മേയ് മാസത്തെ ശമ്പളം ഇതു വരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നല്‍കാന്‍ പണമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ ഖജനാവില്‍ 5000 കോടി മിച്ചം വച്ചാണ് പോകുന്നതെന്നതെന്നാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയത്.

 



ഇപ്പോഴത്തെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആകട്ടെ അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് വ്യക്തമാക്കി. ഐസക്ക് പറഞ്ഞത് സാങ്കല്പികം മാത്രമാണെന്നാണ് ബാലഗോപാല്‍ പറഞ്ഞത്.


5000 കോടി രൂപ ഖജനാവിലുണ്ടെന്ന് മുന്‍ധനമന്ത്രി പറഞ്ഞപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത് പണലഭ്യതയ്ക്ക് പ്രശ്നമില്ലെന്നാണെന്നാണ് ബാലഗോപാലിന്റെ വിരദീകരണം. സഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും മുന്നോട്ടുപോകാന്‍ നിവൃത്തിയില്ലെന്നും മന്ത്രി പറഞ്ഞു പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു .

 



സാമ്പത്തിക സ്ഥിതി രൂക്ഷമാണെങ്കിലും കടം വാങ്ങിച്ച് സാമ്പത്തിക രംഗം തകരാതെ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതി, നീക്കിയിരിപ്പ് സംബന്ധിച്ച് ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി.

കടം വാങ്ങി സാമ്പത്തിക സ്ഥിതി മുന്നോട്ടു പോകുമെന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്.അതായത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന വാഗ്ദാനമൊന്നും അവര്‍ മുന്നോട്ടു വയ്ക്കുന്നില്ല.മേയിലെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു. ഒടുവില്‍ കടം വാങ്ങിയാണ് ശമ്പളം നല്‍കിയത്.എത്ര ദിവസം കൂടി ഇത്തരത്തില്‍ ശമ്പളം നല്‍കുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒരു രൂപവുമില്ല.

 

 



കരാറുകാരുടെ കുടിശ്ശിക തീര്‍ക്കുമ്പോള്‍ ജനങ്ങളിലേക്ക് വീണ്ടും പണമെത്തുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യക്കിറ്റ് ഉള്‍പ്പെടെ നല്‍കുന്നതും ജനങ്ങള്‍ക്ക് നേരിട്ട് പണമെത്തിക്കുന്നതിന് തുല്യമാണെന്നും ധനമന്ത്രി പറഞ്ഞു. മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്നത് പരിഗണിക്കുമെന്നും വാഹനങ്ങളുടെ നികുതി അടയ്ക്കാന്‍ ഓഗസ്റ്റ് 31 വരെ സമയം നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

തോമസ് ഐസക്ക് ബാലഗോപാലിനെ വന്‍ പ്രതിസന്ധിവിലെത്തിച്ചിട്ടാണ് പടിയിറങ്ങിയത്.ആദ്യത്തെ ഒരു വര്‍ഷം സാമ്പത്തിക പ്രതിസന്ധിയുടെ പ്രശ്‌നമേ ഉദിക്കുന്നില്ലെന്നായിരുന്നു മുന്‍ധന മന്ത്രിയുടെ വാക്ക്.എന്നാല്‍ ഒരു മാസം കൊണ്ടു തന്നെ സര്‍ക്കാരിന്റെ സാമ്പത്തികനില തകിടം മറിഞ്ഞു.പണത്തിന്റെ കാര്യം ചോദിച്ച് ചെന്ന ബാലഗോപാലിനെ ഐസക്ക് ചിരിച്ചുകൊണ്ട് യാത്രയാക്കിയെന്നാണ് പറയുന്നത്.

 

 



ഇതിനിടയിലാണ് കോടികള്‍ മുടക്കി സര്‍ക്കാര്‍ ഹൈസ്പീഡ് റെയില്‍വേ നിര്‍മ്മിക്കുന്നത്. 2100 കോടിയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. പദ്ധതിയുടെ കാര്യം മന്ത്രിസഭായോഗത്തില്‍ വന്നപ്പോള്‍ ബാലഗോപാല്‍ എതിര്‍ത്തെന്നാണ് വിവരം.എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് വികസനം തടയാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

സമസ്ത മേഖലയിലെയും ജനങ്ങള്‍ ദാരിദ്ര്യം കാരണം പൊറുതിമുട്ടുമ്പോഴാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പൂട്ടി സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടിലിരിക്കുന്നത്. ജോലിയോട് ഇത്തരക്കാര്‍ ഒരു അനുഭാവവും പ്രകടിപ്പിക്കുന്നില്ലെന്ന ആക്ഷേപം സര്‍ക്കാരിനുണ്ട്. ജീവനക്കാര്‍ വരാതിരുന്നാല്‍ കറന്റും വെള്ളവും ഇന്ധനവും ലാഭിക്കാം എന്ന് സര്‍ക്കാര്‍ കരുതുന്നതില്‍ തെറ്റില്ല.

 

 


ഏതായാലും ഐസക്കല്ല ബാലഗോപാല്‍. പിണറായി പറയുന്നത് മാത്രമേ ബാലഗോപാല്‍ അനുസരിക്കുകയുള്ളു. അതിനാല്‍ കടം വാങ്ങി വീട്ടിലിരിക്കുന്നവര്‍ക്ക് ശമ്പളം നല്‍കുമെന്ന് ആരും ദയവായി വിശ്വസിക്കരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (6 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (29 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (40 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (2 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends