പത്തനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് :സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച മുമ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കിനെ സംമ്പന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ഈ വസ്തുക്കള്‍ നിര്‍മിച്ചത് തമിഴ്‌നാട്ടില്‍ ആണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച മുമ്പ് മാത്രം ആയിരുന്നു.
പത്തനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അങ്ങനെ തമിഴ്നാട്ടിലേക്കും കടക്കുകയാണ് . ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തിരുച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിന്നാണെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്( എ ടി എസ്) കണ്ടെത്തുകയുണ്ടായി .
ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ജലാറ്റിന്‍ സ്റ്റിക്ക് ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല . സ്ഫോടക വസ്തുക്കള്‍ മൂന്നാഴ്ച മുമ്പാണ് ഉപേക്ഷിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇപ്പോള്‍ എത്തിയിരിക്കുന്നത് .
പ്രദേശത്തുനിന്ന് കണ്ടെത്തിയ ഡിറ്റണേറ്റര്‍ സ്‌ഫോടക ശേഷി ഇല്ലാത്തതാണെന്നും കണ്ടെത്തി . ബോംബ് നിര്‍മാണം പഠിപ്പിക്കാന്‍ വേണ്ടിയാണ് ഇവ ഉപയോഗിച്ചതെന്നാണ് നിഗമനം . പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവയായിരുന്നു കണ്ടെത്തിയത്.
കൊക്കാത്തോട് വയക്കര പാലത്തിനടിയില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത് വളരെയധികം ആശങ്കള്‍ക്ക് വഴി മാറിയിരിന്നു . ഉപേക്ഷിക്കപ്പട്ട 96 ജലാറ്റിന്‍ സ്റ്റിക്ക് വനപാലകര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു .
ഒരു മാസം പഴക്കമുള്ളതായിട്ടായിരുന്നു ആദ്യത്തെ കണക്കു കൂട്ടല്‍ . സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവത്തില്‍ പൊലീസും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു .
https://www.facebook.com/Malayalivartha