പന്ത്രണ്ടുമണിക്ക് മുറിയിൽ കയറിയ ഒന്‍പത് വയസുകാരിയുടെ അറിവൊന്നുമില്ല; വാതിൽ തള്ളി തുറന്ന വീട്ടുകാർ കണ്ടത് പെൺകുട്ടി വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ: അന്വേഷണം ഊർജി തമാക്കുമെന്ന് പോലീസ്

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഒന്‍പത് വയസുകാരിയെ വീടിന്റെ ജനല്‍കമ്പിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരക്ക്പറമ്പ് പുല്ലരിക്കാട് അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മാതാവിന്റെ കുടുംബ വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചിരിക്കുകയാണ്.
വീട്ടുകാര്‍ക്കൊപ്പം ചക്ക കഴിച്ചിരുന്ന ഫാത്തിമ ഷിഫ പന്ത്രണ്ട് മണിയോടെ കൂടിയാണ് മുറിക്കുള്ളിലേക്ക് കയറിത്. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടി മുറിക്ക് പുറത്തിറങ്ങാതെ വന്നതിനാല്‍ വീട്ടുകാര്‍ക്ക് സംശയം ഉണ്ടാവുകയായിരുന്നു. ഒരുപാട് പ്രാവശ്യം വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല.
അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു വാതിൽ. തുടർന്ന് വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കുഞ്ഞിനെ ജനൽ കമ്പിയിൽ തൂങ്ങിയനിലയില്‍ കാണുന്നത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.
രണ്ട് മാസമായി മാതാവിന്റെ വീട്ടിലായിരുന്ന ഫാത്തിമ ഷിഫ അടുത്തദിവസം പിതാവിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിക്കാനുള്ള യാതൊന്നും വീട്ടിലുണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. നാട്ടുകല്‍ എഎല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമ ഷിഫ.
https://www.facebook.com/Malayalivartha

























