Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

ആയുർവേദ ആചാര്യൻ... സായിപ്പിനെതിരെ ഖദറിട്ടു, ഗാന്ധിത്തൊപ്പി ധരിച്ച വാര്യരെന്ന വിപ്ലവകാരി... നാടിന്റെ 'വല്യൂപ്പര്‍'!! നൂറ്റാണ്ടിന്റെ ആചാര്യന് വിട...

10 JULY 2021 03:50 PM IST
മലയാളി വാര്‍ത്ത

ആയുർവേദ ആചാര്യൻ... സായിപ്പിനെതിരെ ഖദറിട്ടു ഗാന്ധിത്തൊപ്പി ധരിച്ച വാര്യരെന്ന വിപ്ലവകാരി... കേരളത്തിന്റെ ആയുര്‍വേദ സംസ്കൃതിയുടെ അടയാളം ലോകനെറുകയില്‍ രേഖപ്പെടുത്തിവെക്കാന്‍ കാലം നിയോഗിച്ചതായിരുന്നു പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ. വാര്യരെ.

ആയുര്‍വേദത്തിന്റെ കര്‍മവഴികളില്‍ കാഴ്ചവെച്ച സമര്‍പ്പണവും ദീര്‍ഘവീക്ഷണവും ആ ലക്ഷ്യത്തിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിക്കുകയും ചെയ്തു. ആയുര്‍വേദ ചികിത്സക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെതന്നെ ആദ്യ കേന്ദ്രമാക്കി കോട്ടക്കല്‍ ആര്യവൈദ്യശാലയെമാറ്റിയതെങ്കിലും ശാസ്ത്ര സാങ്കേതിക വിദ്യകളെക്കൂടി കൂട്ടുപിടിച്ച്‌ ആയുര്‍വേദ കേരളത്തിെന്‍റ 'തലസ്ഥാന'മാക്കി കോട്ടക്കലിനെ മാറ്റി.

ആയുര്‍േവദ രംഗത്തെ കോര്‍പറേറ്റ് മത്സരങ്ങള്‍ക്കിടയിലും പരസ്യവാചകങ്ങളൊന്നുമില്ലാതെതന്നെ ഒരു ട്രസ്റ്റ് ആയി ഇന്നും നിലനില്‍ക്കുന്നു കോട്ടക്കല്‍ ആര്യവൈദ്യശാല. പി.കെ. വാര്യരുടെ കീഴില്‍ വൈദ്യശാലയായി മാത്രമല്ല, ഒരു സാംസ്കാരിക കേന്ദ്രംകൂടിയായി അത് അറിയപ്പെട്ടു. അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായി രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.


ആയുസ്സിന്റെ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ പികെ വാര്യര്‍ കടന്നുപോയത് അതികഠിനമായ ജീവിത വഴികളിലൂടെ ആയിരുന്നു. ഇതില്‍ ഏറ്റവും പ്രധാനം യൗവനത്തിളപ്പില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ സമരപരമ്പരകളാണ്. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലും ആയുര്‍വേദ കോളജിലും പഠിക്കുന്ന കാലത്തായിരുന്നു വാര്യരുടെ സമരജീവിതം.

 

ഒരിക്കല്‍ സ്‌കൂള്‍ വാര്‍ഷികത്തിന് സായിപ്പിനെ മുഖ്യാതിഥിയാക്കിയതിലായിരുന്നു വാര്യര്‍ ഉള്‍പ്പെട്ട കുട്ടികളുടെ പ്രതിഷേധം. സായിപ്പ് വരുന്ന ദിനം യൂണിഫോം ഉപേക്ഷിച്ച്‌ ഖദറിട്ടാണ് കുട്ടികളെത്തിയത്. ആ വസ്ത്രങ്ങളിഞ്ഞ് സ്‌കൂളിലൂടെ മാര്‍ച്ചും ചെയ്തു. മറ്റൊരു വേളയില്‍ ഗാന്ധിത്തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ പുറത്താക്കിയ ഹെഡ്മാസ്റ്ററുടെ നടപടിക്കെതിരെ എല്ലാ വിദ്യാര്‍ത്ഥികളും ഗാന്ധിത്തൊപ്പി ധരിച്ചാണ് പ്രതിഷേധിച്ചത്. എ.കെ.ജി ഇടപെട്ടാണ് ആ സമരം അവസാനിപ്പിച്ചത്.

1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി പഠനം ഉപേക്ഷിച്ച്‌ സമരരംഗത്തേക്കിറങ്ങി. വീടുവിട്ട് വിപ്ലവകാരിയായി. മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാംപിലായിരുന്നു വാസം. യുദ്ധവിരുദ്ധ പ്രവര്‍ത്തനം, തെരുവുപ്രസംഗം, ജപ്പാന്‍ വിരുദ്ധ കവിതാലാപനം എന്നിവയായിരുന്നു അക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തനം. നിലമ്ബൂര്‍, മഞ്ചേരി, പരപ്പനങ്ങാടി മേഖലയായിരുന്നു പ്രവര്‍ത്തന മേഖല.

പഠനം കളഞ്ഞ് രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങിയ വാര്യരുടെ തീരുമാനം ജ്യേഷ്ഠന്‍ പിഎം വാര്യര്‍ക്ക് പിടിച്ചില്ല. വീട്ടിലേക്ക് മടങ്ങിച്ചെല്ലാന്‍ ആളെ വിട്ടെങ്കിലും വാര്യര്‍ കൂട്ടാക്കിയിയില്ല.


ഇതിന് ശേഷമായിരുന്നു രാഷ്ട്രീയം ഉപേഷിച്ച് പഠനത്തിലേക്ക് തിരിഞ്ഞത്. എന്‍ജിനീയറിങ്ങിന് പോകാനായിരുന്നു അന്ന് പി.കെ. വാര്യരുടെ ആഗ്രഹം. അന്നത്തെക്കാലത്ത് ഇന്‍റര്‍മീഡിയറ്റ് കഴിഞ്ഞാല്‍ എന്‍ജിനീയറിങ്ങിന് ചേരാമായിരുന്നു. എന്നാല്‍, വീട്ടുകാര്‍ക്കിഷ്ടം ആയുര്‍വേദം പഠിക്കുന്നതും. ജ്യേഷ്ഠന്‍ പി. മാധവ വാര്യര്‍ വൈദ്യനായി പ്രാക്ടിസ് ചെയ്ത് പി.എസ്. വാര്യരെ സഹായിച്ചിരുന്നു. ഭാവിയില്‍ ആര്യവൈദ്യശാല കൊണ്ടുനടത്താന്‍ ആരാണ് ഉണ്ടാവുക എന്ന വീട്ടുകാരുടെ ചിന്തയാണ് വൈദ്യപഠനത്തിലേക്ക് എത്തിച്ചത്.

 

കോട്ടക്കല്‍ കിഴക്കേ കോവിലകം വക കെ.പി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലൂം കോട്ടക്കല്‍ രാജാസ് ഹൈസ്കൂളിലുമായി തുടര്‍ വിദ്യാഭ്യാസം. പിന്നീട് കോട്ടക്കല്‍ ആയുര്‍വേദ പാഠശാലയില്‍ 'ആര്യവൈദ്യന്‍' കോഴ്സിന് പഠിച്ചു. ആയുര്‍വേദ പഠന സമയത്ത് നാട്ടില്‍ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. കോളജും കോടതികളും വിട്ട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാവാന്‍ മഹാത്മഗാന്ധി ആഹ്വാനം ചെയ്ത അക്കാലത്ത് എന്‍.വി. കൃഷ്ണന്‍കുട്ടി വാര്യര്‍ക്കൊപ്പം 1942ല്‍ കോളജ് വിട്ട് സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി. 1945ല്‍ വൈദ്യപഠനം പൂര്‍ത്തിയാക്കി.


പി.കെ. വാര്യരുടെ ജ്യേഷ്ഠന്‍ മാനേജിങ് ട്രസ്റ്റിയായ കാലയളവില്‍, അതായത് 1940കളിലാണ് ആര്യവൈദ്യശാലയുടെ ഫാക്ടറിയില്‍ യന്ത്രവത്കരണം നടപ്പാക്കുന്നത്. രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി ആര്യവൈദ്യശാല ഗോള്‍ഡന്‍ ജൂബിലി നഴ്സിങ് ഹോം തുടങ്ങി. തിരൂരിലും തമിഴ്നാട്ടിലെ ഇൗറോഡിലും ആര്യവൈദ്യശാലയുടെ ശാഖകള്‍ സ്ഥാപിച്ചു. പിന്നീട് ആയുര്‍വേദത്തെ സംബന്ധിച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആര്യവൈദ്യശാലയില്‍ വിപുലമായി നടന്നു, അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

 

യൗവനത്തിന്റെ പ്രസരിപ്പിലായിരുന്നു പി.കെ. വാര്യര്‍ എപ്പോഴും. അതിന് അദ്ദേഹത്തിന്റേതായ ചില രഹസ്യങ്ങളുമുണ്ട്. പുലര്‍കാലത്തുതന്നെ എഴുന്നേല്‍ക്കും എന്നതുതന്നെയാണ് ആ രഹസ്യങ്ങളില്‍ ഒന്ന്. രാവിലെ നാലരമണിക്ക് എഴുന്നേല്‍ക്കും. കുളിയും ജപവും പ്രാര്‍ഥനയുമെല്ലാം കഴിഞ്ഞ് ഏഴരക്ക് പ്രഭാത ഭക്ഷണം. കുട്ടികളോടും കുടുംബാംഗങ്ങളോടുമൊപ്പം കുറച്ചുസമയം ഉറപ്പായും ചെലവഴിക്കും. ആയുര്‍വേദ പുസ്തകങ്ങള്‍, മാസികകള്‍, ദിനപ്പത്രങ്ങള്‍ എന്നിവയുടെ വായനയും ഒരു ദിവസവും മുടക്കാറില്ലായിരുന്നു.

എല്ലാദിവസവും രോഗികളെ പരിശോധിക്കുന്നത് ശീലമായിരുന്നു. ഉച്ചയൂണു കഴിഞ്ഞ് അല്‍പം വിശ്രമം. ശേഷം ഉറപ്പായും ഒാഫിസില്‍ തെന്‍റ സാന്നിധ്യമറിയിക്കും. ജോലിസമയം കഴിഞ്ഞ് സന്ധ്യക്കുള്ള കുളിയും പ്രാര്‍ഥനയും കഴിഞ്ഞാല്‍ രാത്രിഭക്ഷണം നേരത്തേ തന്നെ കഴിക്കും. കുറച്ചുനേരം നടക്കും. രാത്രി ഒമ്പ തരയോടെ ഉറങ്ങാന്‍ കിടക്കും. വളരെ ചിട്ടയോടെയുള്ള ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിേന്‍റത്.


ഹൃദയത്തില്‍ തട്ടിയ നിരവധി മുഹൂര്‍ത്തങ്ങള്‍ ഡോ. പി.കെ. വാര്യര്‍ക്ക് ഉണ്ട്. ''പണ്ട് ഏഴര മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയെയുംകൊണ്ട് മാതാപിതാക്കള്‍ ചികിത്സക്കെത്തി. നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷം പിറന്ന ഏക സന്തതിയാണ്. കുട്ടിയുടെ എല്ലാ സന്ധിയും സ്ഥാനം തെറ്റിയിരിക്കുകയായിരുന്നു. മലര്‍ന്നുകിടന്ന് കൈകാലുകള്‍ ചലിപ്പിക്കും. ശബ്ദവും കുറവ്. ആസ്ട്രേലിയയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരാണ് മാതാപിതാക്കള്‍. ചില മരുന്നുകള്‍ നിര്‍ദേശിച്ചു. രണ്ടു മാസംകൊണ്ട് കുട്ടിയുടെ കഴുത്തുറച്ചു. നവരച്ചോറ് തേപ്പിച്ച്‌ കൈകാലുകള്‍ക്ക് ബലം വരുത്തി.

പിന്നീട് കോട്ടക്കല്‍ ആര്യവൈദ്യശാല ആന്‍ഡ് റിസര്‍ച് സെന്‍ററില്‍ കിടത്തിച്ചികിത്സ നടത്തി. ക്രമേണ കുട്ടിയുടെ ശാരീരികവും ബൗദ്ധികവുമായ കഴിവുകള്‍ വര്‍ധിച്ചു. ശബ്ദത്തിന് കരുത്തുകിട്ടി. ചികിത്സക്കുശേഷം അവര്‍ ആസ്ട്രേലിയയിലേക്ക് തിരിച്ചുപോയി. പിന്നീട് തപാല്‍മാര്‍ഗം ചികിത്സ തുടര്‍ന്നു.

കോട്ടക്കല് ജനതയ്ക്ക് വലിയ കാരണവരാണ് ഡോ. പി കെ വാരിയർ . സാധാരണ മനുഷ്യർ അദ്ദേഹത്തിന് നല്കിയ വിശേഷണത്തില് അല്പം കൗതുകമുണ്ട്, 'വല്യൂപ്പര്'. ഈ വിളിയില് സ്നേഹത്തിനും ബഹുമാനത്തിനുമൊപ്പം സ്ഥാപനത്തിനോടുള്ള കൂറും അടങ്ങിയിരിക്കുന്നു. ആര്യവൈദ്യശാലയുമായും കൈലാസമന്ദിരവുമായും ബന്ധപ്പെട്ട പ്രധാന വ്യക്തികളെ 'മൂപ്പര്' എന്നാണ് സംബോധന ചെയ്തിരുന്നത്. ഏറ്റവും മുതിര്ന്ന അംഗത്തെ സ്വാഭാവികമായും 'വലിയ മൂപ്പര്' എന്നു വിളിച്ചു. വലിയ മൂപ്പര് പലപ്പോഴും ലോപിച്ച്‌ 'വല്യൂപ്പരി'ല് ഒതുങ്ങി.

ആര്യവൈദ്യശാലയിലെ ആദ്യകാല ജീവനക്കാരാണ് ഈ സംബോധന സാര്വത്രികമാക്കിയത്. കൂടാതെ, ആര്യവൈദ്യശാലയിലേക്ക് പച്ചമരുന്ന് കൊണ്ടുവരുന്ന തൊഴിലാളികൾ , വിശ്വംഭര ക്ഷേത്രത്തിലേക്ക് താമരപ്പൂവ് എത്തിക്കുന്ന ഇസ്ലാം മത വിശ്വാസികളായ ആളുകള്, ക്ഷേത്രത്തിലെ ഉത്സവകാലത്ത് പൂരപ്പണിക്കായി എത്തുന്ന യുവാക്കൾ, വെടിക്കെട്ട് നടത്താനെത്തുന്നവർ , കൈലാസ മന്ദിരത്തിലെ ജോലിക്കാർ എന്നിവരെല്ലാം പിന്നീടത് ഏറ്റുവിളിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3 ക്ക് പുതിയ പോസ്റ്റർ!!  (1 hour ago)

പെണ്ണുങ്ങളെ ഇറക്കി പാകിസ്ഥാൻ പേക്കൂത്ത്..!ഇന്ത്യയുടെ മറുപണി ഉടൻ...! 100 കണക്കിന് വീട്ടമ്മമാർ ഇറങ്ങും..! മോദി ഒരു വാക്ക് പറഞ്ഞാൽ  (1 hour ago)

ഇറാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിന കപ്പൽ ...  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു  (2 hours ago)

വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കുടുംബത്തിലേക്ക് പുതിയ അതിഥി, മംഗള കർമ്മങ്ങൾ! മിഥുനം രാശിക്കാർക്ക് സന്തോഷവാർത്ത!  (2 hours ago)

തിരുഃ മെഡിക്കൽ കോളേജിലെ ഡയപ്പർ ജ്യൂസ് വീണയെ കൊണ്ട് കുടിപ്പിക്ക്...! ജനം തെരുവിൽ പച്ചയ്ക്ക് തെറിവിളി...!  (2 hours ago)

നിന്റെയൊന്നും ഉഡായിപ്പ് വേണ്ട പിണറായിയുടെ അന്നനാളത്തിൽ പൊട്ടിച്ച് കെ ജയകുമാർ..!അയ്യപ്പൻ കൊടുത്ത ക്വട്ടേഷൻ..!ഒറ്റപ്പെട്ട് മുഖ്യൻ  (3 hours ago)

ഇറാന്റെ തലപിളർക്കാൻ ജെറാൾഡ് ആർ ഫോർഡ് നെതന്യാഹു പറഞ്ഞു പിന്നാലെ ആണവ വിഷയത്തിൽ തീരുമാനം..?  (3 hours ago)

ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനെ കാലുവാരി... കള്ളക്കണക്ക് എഴുതാൻ തയ്യാറല്ല...ഒറ്റപ്പെട്ട് വാസവൻ..  (3 hours ago)

ഇടുക്കി അണക്കെട്ടിൽ അത്യാധുനിക ലേസർ ഷോയ്ക്ക് തുടക്കമാകുന്നു...  (3 hours ago)

സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം ...  (4 hours ago)

പവന് 2000 രൂപയുടെ വർദ്ധനവ്  (4 hours ago)

ആലുവ മണപ്പുറം ഒരുങ്ങി....  (4 hours ago)

റാപ്പിഡ് റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ...  (4 hours ago)

Malayali Vartha Recommends