സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ജുഡീഷ്യൽ കമ്മിഷനെ സർക്കാർ നിയമിച്ചത് : പ്രതികാര രാഷ്ട്രീയത്തിന്‍റെ എല്ലാ സീമകളും കൊടകര കേസിലും സുന്ദര കേസിലും ബത്തേരി കേസിലും പൊലീസ് ഇപ്പോൾ ലംഘിച്ചിരിക്കുന്നു : കനത്ത ആക്ഷേപവുമായി കെ സുരേന്ദ്രൻ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ജുഡീഷ്യൽ കമ്മിഷനെ സർക്കാർ നിയമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതികാര രാഷ്ട്രീയത്തിന്‍റെ എല്ലാ സീമകളും കൊടകര കേസിലും സുന്ദര കേസിലും ബത്തേരി കേസിലും പൊലീസ് ഇപ്പോൾ ലംഘിച്ചിരിക്കുകയാണ്.
അന്വേഷണ സംഘം രാഷ്ട്രീയ പ്രതിയോഗികളെ നേരിടാൻ ഇറങ്ങിയിരിക്കുകയാണ്. സരിത്തിനെയും സ്വർണക്കടത്ത് കേസ് പ്രതികളെയും ജയിനുളളിൽ പീഡിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിക്കുകയുണ്ടായി .
സ്വർണക്കടത്ത് കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ബി ജെ പി നേതാക്കളുടെ പേര് പറയാൻ ജയിൽ ഉദ്യോഗസ്ഥർ നിർബന്ധിച്ചതിന് പിന്നിൽ രാഷ്‌ട്രീയ പകപോക്കലാണ് എന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ള ബി ജെ പി നേതാക്കളുടെയും ചില കോൺഗ്രസ് നേതാക്കളുടെയും പേര് പറയാൻ നിർബന്ധിച്ചുകൊണ്ട് ജയിൽ അധികൃതർ സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . സംസ്ഥാന ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത കാര്യമാണിതെന്നും സുരേന്ദ്രൻ വ്യക്തമാക്കി .
സംസ്ഥാനം ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്താൻ തയ്യാറാകണം. എന്നാൽ മാത്രമേ ഇന്ധനവില കുറയ്‌ക്കാൻ സാധിക്കുകയൂളളൂവെന്നും അദ്ദേഹം പറഞ്ഞു . താൻ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ നിന്ന് മാറുന്നുവെന്ന വാർത്ത സൃഷ്‌ടിക്കുന്നവർ മനപ്പായസം ഉണ്ടിരുന്നാൽ മതിയെന്നും അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























