ഏത് രാഷ്ട്രീയക്കാരനായാലും അവനെയൊക്കെ ഒതുക്കിയിരിക്കും! പാഞ്ഞെത്തി സുരേഷ്ഗോപി... അവരെല്ലാം അങ്കലാപ്പിൽ!

എവിടെ ദുഖമുണ്ടോ അവിടെ ആശ്വാസവാക്കായി നിരന്തരം എത്താറുള്ള ഒരു നല്ല മനുഷ്യസ്നേഹി ആരാണെന്ന് ചോദിച്ചാൽ, അതിൽ ഒരൊറ്റ ഉത്തരമേയുള്ളൂ. അത് സുരേഷ്ഗോപിയാണ്. അദ്ദേഹം സിനിമയിൽ മാത്രമല്ല, ജീവിതത്തിലും സൂപ്പർ ഹീറോയാണ്.
ഇപ്പോൾ അദ്ദേഹം വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസുകാരി പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. ഇത്തരത്തിൽ കേരളത്തിന്റെ മാനം കെടുത്തിയ അതിനീചമായ വാളയാർ ഉൾപ്പടെയുളള സംഭവങ്ങൾ സാമൂഹിക ജീവിതത്തിൽ അനുവദനീയമാണോയെന്ന് ആരാഞ്ഞ അദ്ദേഹം ഇതിനു പിന്നിൽ ഏത് രാഷ്ട്രീയക്കാരനായാലും ഒതുക്കിയിരിക്കണമെന്നാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
പണ്ട് കലുങ്കിന്റെ പുറത്തിരിക്കുന്ന നാട്ടിൻ പുറത്തുകാരുണ്ടായിരുന്നു. ചിലപ്പോൾ ബീഡിവലിക്കും, ചിലപ്പോൾ കലുങ്കിനടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരു ഗ്ലാസെടുത്ത് അടിക്കും. അവർ ആരേയും കടന്നു പിടിച്ചിരുന്നില്ല.
അങ്ങനത്തെ കഥയൊക്കെ വളരെ വിരളമായിരുന്നു അന്ന്. ഇന്ന് ചാരായത്തിനൊപ്പം കഞ്ചാവ് കയറിയപ്പോ അവന് അച്ഛനേയും അമ്മയേയും പെങ്ങളേയും ഭാര്യയേയും ഒന്നും തിരിച്ചറിയാൻ വയ്യാതായി പോയി. പെണ്ണെന്ന് പറയുന്നത് ഒരു ഉത്പന്നത്തിന്റെ ഭാഗമായി പോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
നിയമമുണ്ടെങ്കിലും അതിന്റെ നിർവ്വഹണത്തിൽ നമ്മൾ ലാഞ്ഛന കാട്ടുന്നു. കേരളത്തിന് മുഴുവൻ ഇത്തരം സംഭവങ്ങൾ ക്ഷതമാണ് ഏൽപ്പിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് നഷ്‌ടവും വേദനയുമാണെങ്കിൽ നമ്മൾ മലയാളികൾക്ക് ഇത് ക്ഷതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
എല്ലാ ഗ്രാമങ്ങളിലും ജീവിക്കുന്ന പൗരന്മാർ ഇത്തരം സംഭവങ്ങൾക്കെതിരെ കരുതൽ വേണം. ഒരു അപരിചിതൻ കടന്നു വന്നാൽ അയാൾ എവിടെ, എന്തിന് വന്നു എന്ന നിരീക്ഷണത്തിലൂടെ നിയന്ത്രണം കൊണ്ടു വന്നേ മതിയാകുവെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടിട്ടുണ്ട്.
പൊലീസിന്റെ ഇടപെടല്‍ പ്രത്യേകം ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വണ്ടിപ്പെരിയാറില്‍ പൊലീസ് ഇടപെട്ട് പ്രതിയെ പിടിച്ചിട്ടുണ്ടെന്നും ഇനി കൃത്യമായ നീതി നിര്‍വ്വഹണമാണ് ആവശ്യമെന്നും എംപി ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയക്കാര്‍ ഇതില്‍ തെറ്റായി ഇടപെടുന്നില്ലെന്ന് തീരുമാനിക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നീതി നിര്‍വ്വഹണം അതിന്റെ പൂര്‍ണ്ണതയില്‍ സംഭവിക്കണമെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി കോടതികളായാലും കാക്കിയിട്ട വര്‍ഗ്ഗമായാലും ബാലാവകാശ കമ്മീഷനായാലും മനുഷ്യാവകാശ കമ്മീഷനായാലും ശ്രമിക്കേണ്ടതുണ്ട്. ഇതില്‍ തെറ്റായി ഇടപെടില്ല എന്ന് എല്ലാ രാഷ്ട്രീയക്കാരും തീരുമാനിക്കണം. ഇവിടെ പൊലീസാണ് പ്രതിയെ പിടിക്കുന്നത്.
പല സ്ഥലത്തും ഇങ്ങനെയുള്ള കാര്യങ്ങള്‍ നടന്നു എന്ന് പൊലീസിനോട് പറഞ്ഞാല്‍പ്പോലും കാക്കിയുടെ നിറം മാറുന്ന അവസ്ഥയുണ്ടാകും. ഞാന്‍ പറയുന്നത് ഇങ്ങനെയൊരു സംഭവമുണ്ടാകുന്നതിന് മുന്‍പ് കാക്കിയുടെ സഹായം തേടുമ്പോള്‍ അര്‍ച്ചനയ്ക്കായാലും വിസ്മയയ്ക്കായാലും പ്രിയങ്കയ്ക്കായാലും ഉത്തരയ്ക്കായാലും അനുകൂലമായ സമീപനമുണ്ടാകണമെന്നാണ്. കാക്കിയുടെ നിറം മാറരുത്. വാളയാറിലാണ് കേരളത്തിന്റെ ആത്മാഭിമാനം തകര്‍ന്നുവീണ അവസ്ഥയുണ്ടായത് എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം, ഇടുക്കി വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന് ഇരയായ കുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ എന്ന നിലയിലുള്ള ഒരു പരിഗണനയും പ്രതിക്ക് ലഭിച്ചിട്ടില്ലെന്നും മൂന്ന് ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന്റെ മികവാണെന്നും അച്ഛൻ പ്രതികരിച്ചു.
പ്രതിക്കു സിപിഎം സംരക്ഷണം കൊടുക്കുകയാണെന്ന് യൂത്ത് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ പ്രതികരണം പുറത്ത് വന്നത്. അന്വേഷണത്തിൽ താൻ തൃപ്തനാണെന്നും പ്രതിക്കു പരമാവധി ശിക്ഷ കിട്ടണമെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha
























