Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..

കണ്ണൂർ ലോബി ഭരിക്കുമ്പോൾ.... ഗൗരിയമ്മയ്ക്കു പിന്നാലെ ജി സുധാകരനും സിപിഎമ്മിന് പുറത്ത്!

13 JULY 2021 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..

കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച...

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി

സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്

കണ്ണൂരില്‍ പി ജയരാജന്റെ നിലയിലേക്ക് ആലപ്പുഴയില്‍ ജി സുധാകരനും സിപിഎമ്മില്‍ ഒതുക്കപ്പെടുകയാണ്. സ്വര്‍ണം കായിക്കുന്ന മരമായാലും പുരയ്ക്കു മുകളിലേക്കു ചാഞ്ഞാല്‍ വെട്ടിക്കളയുമെന്ന് മുന്‍പ് പിണറായി ജയരാജനെ നോക്കി പറഞ്ഞ അതേ നയം അമ്പലപ്പുഴയിലും നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.


കണ്ണൂരില്‍ പിജെ ആര്‍മി എന്ന പേരില്‍ ജയരാജനുള്ള അനുയായി വൃന്ദം പോലെ ആലപ്പുഴയില്‍ സുധാകരനുമുണ്ട് ഒരു നിര ആരാധകര്‍. സുധാകരന്റെ കഥയും കവിതയും വായിക്കുന്ന അമ്പലപ്പുഴ അനുയായികള്‍ക്കും അവിടത്തെ കുറെ ലോക്കല്‍ സഖാക്കള്‍ക്കും പണികിട്ടാനാണ് സാധ്യത.

 




കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ തോമസ് ഐസക്കിനും അമ്പലപ്പുഴയില്‍ ജി സുധാകരനും സിപിഎം സീറ്റ് നിഷേധിച്ചതിനു പിന്നിലെ ജി സുധാകരന്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തിവന്ന നീക്കങ്ങള്‍ സഖാവ് പിണറായിയെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്. താരപദവിയോടെ കേരളം വാണ മന്ത്രി ധനകാര്യ വിദഗ്ധന്‍ സഖാവ് തോമസ് ഐസക്കിനെ ഇപ്പോള്‍ കാണാനുമില്ല കേള്‍ക്കാനുമില്ല. തോല്‍ക്കാന്‍ മനസില്ലാതെയും ഉള്ളിലെ കലിപ്പ് അടങ്ങാതെയും സുധാകരന്‍ ഒറ്റപ്പെട്ട വെടി പൊട്ടിച്ചു മുന്നേറുന്ന സാഹചര്യത്തിലാണ് സഖാവിനെ ഒതുക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്.


ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനം കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച് പാര്‍ട്ടിയുടെ പ്രശംസ പിടിച്ചുപറ്റിയ സുധാകരന്‍ തനിക്കെങ്കിലും മത്സരിക്കാന്‍ സീറ്റ് കൊടുക്കുമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. ആലപ്പുഴയില്‍ വിഎസിനും ഗൗരിയമ്മയ്ക്കും ശേഷം അടുത്ത പാര്‍ട്ടി ആചാര്യനും സൈദ്ധകനുമായി വാഴുകയായിരുന്നു സുധാകരന്‍. വിവാദ പ്രസ്താവനകളും ഒറ്റപ്പെട്ട വെടികളും മുഴക്കി വാര്‍ത്തകളില്‍ നിറഞ്ഞകാലങ്ങളിലൊക്കെ സുധാകരനെ പാര്‍ട്ടി സംരക്ഷിച്ചുപോന്നു.




ഇപ്പോഴിതാ സുധാകരന്‍ പാര്‍ട്ടിയിലെ പുകഞ്ഞ കൊള്ളിയായി മാറിയിരിക്കുന്നു. അമ്പലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ഥി സലാമിന് വോട്ടും ഭൂരിപക്ഷവും കുറയാന്‍ കാരണക്കാരന്‍ സുധാകരനാണെന്ന് സിപിഎം ആരോപിക്കുന്നു. ഈ സംശയദൂരീകരണത്തിനാണ് എ വിജയരാഘവനും എളമരം കരീമും കെജെ തോമസും ഉള്‍പ്പെട്ട കമ്മിറ്റി അമ്പലപ്പുഴയിലെത്തി ബൂത്തുതല ഗവേഷണം തുടങ്ങാനിരിക്കുന്നത്.


പാര്‍ട്ടിയില്‍ പദവിയില്ലാത്തവന്‍ വട്ടപ്പൂജ്യമാണെന്ന് വിഎസ് അച്യുതാനനന്ദന്റെ സ്ഥിതി തെളിയിച്ചതുപോലെ ആലപ്പുഴയില്‍ സുധാകരനും തോമസ് ഐസക്കും ഏറെക്കുറെ വംശനാശം സംഭവിക്കുന്ന സാഹചര്യമാണ് സിപിഎമ്മില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാലാ, കല്‍പ്പറ്റ നിയമസഭാ തോല്‍വികളിലെ അന്വേഷണത്തിനൊപ്പം അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറഞ്ഞതിന്റെ പഴി സുധാകരനില്‍ കെട്ടിവെയ്ക്കപ്പെട്ടാല്‍ അഴിമതിരഹിത നേതാവിന്റെ കാര്യം ഏറെക്കുറെ തീരുമെന്നു സംശയിക്കണം.

 



പതിനയ്യായിരം സിപിഎം വോട്ടുകള്‍ അമ്പലപ്പുഴയില്‍ ചോര്‍ന്നുപോയതായാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. മുന്‍പ് മാരാരിക്കുളത്ത് സഖാവ് വിഎസ് അച്യുതാനന്ദനെ പാര്‍ട്ടി ചതിച്ചതുപോലെ അമ്പലപ്പുഴയില്‍ സുധാകരന്‍ സലാമിനെതിരെ നീക്കം നടത്തിയെന്നാണ് സലാമും സുധാകര വിരുദ്ധരും ആരോപിക്കുന്നത്.



അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ വന്നതിനു പിന്നാലെയാണ് അടിയന്തിര പ്രാധാന്യത്തോടെയുള്ള അന്വേഷണം വരുന്നത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ചയാ സംസ്ഥാനസമിതി യോഗത്തില്‍നിന്നും ജി.സുധാകരന്‍ വിട്ടുനിന്നതും പാര്‍ട്ടിക്കുള്ളില്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് അവലോകനത്തിനു ചേര്‍ന്ന ജില്ലാകമ്മിറ്റിയിലും സുധാകരന്‍ പങ്കെടുത്തിരുന്നില്ല. അമ്പലപ്പുഴയില്‍ ജയിച്ച എച്ച്.സലാം, സുധാകരനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ജില്ലാ കമ്മിറ്റി യോഗത്തില്‍ അഴിച്ചുവിട്ടത്. സലാം എസ്ഡിപിഐക്കാരനാണെന്നും അമ്പലപ്പുഴയില്‍ സുധാകരന് പാര്‍ട്ടി സീറ്റ്നല്‍കണമെന്നും ആവശ്യപ്പെട്ട് ഇലക്ഷനു മുന്‍പ് നിരവധി പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. മാത്രവുമല്ല സുധാകരന്‍ പ്രചാരണത്തില്‍ സജീവമായില്ലെന്നും സലാം സംസ്ഥാന കമ്മിറ്റിയില്‍ പരാതി അറിയിച്ചിരുന്നു.

 




സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട സുധാകരന്‍ പകരം മത്സരിച്ച തനിക്കു സഹകരണമൊന്നും നല്‍കിയില്ലെന്ന വിമര്‍ശനമാണു പ്രധാനമായും സലാം ഉന്നയിച്ചത്. സീറ്റ് കിട്ടാതിരുന്നിട്ടും തോമസ് ഐസക് സജീവമായപ്പോള്‍ ജി സുധാകരന്‍ ഉള്‍വലിഞ്ഞു നിന്നു എന്നാണ് ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നത്.


ജി സുധാകരന്റെ അസാന്നിധ്യത്തില്‍ ആയിരുന്നു ഈ വിമര്‍ശനങ്ങളൊക്കെ ഉയര്‍ന്നത്. എച്ച് സലാമിന് എതിരെ രക്തസാക്ഷിമണ്ഡപത്തില്‍ പതിഞ്ഞ എസ്ഡിപിഐ ആരോപണമുള്ള പോസ്റ്ററുകള്‍ക്ക് പിന്നില്‍ സുധാകര പക്ഷത്തുള്ളവരാണ് എന്ന് തെളിവുകള്‍ അടക്കമാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സീറ്റ് കിട്ടാത്തതിലെ അതൃപ്തി പല രീതിയില്‍ സുധാകരന്‍ പ്രകടമാക്കിയെന്നും അഭിപ്രായമുണ്ടായി. ആദ്യ ഘട്ടത്തില്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ലെന്നും കുറ്റപ്പെടുത്തി.





ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടും വിജയരാഘവനടക്കം കമ്മിറ്റിയില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ അഭിപ്രായവും പരിശോധിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് അമ്പലപ്പുഴയില്‍ തിരുത്തല്‍ കൂടിയേ തീരൂവെന്നു തീരുമാനിക്കുകയും അക്കാര്യം സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പു വിശകലനം പോലെ പ്രധാനപ്പെട്ട അജന്‍ഡ ചര്‍ച്ച ചെയ്ത ജില്ലാ, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ സുധാകരന്‍ പങ്കെടുക്കാതിരുന്നത് നേതൃത്വം ഗൗരവത്തിലെടുത്തിരിക്കുന്നത്.


അമ്പലപ്പുഴയില്‍ ആദ്യഘട്ടത്തില്‍ ജി. സുധാകരന്‍ വിട്ടുനിന്നത് മണ്ഡലത്തില്‍ തോല്‍വിക്ക്പോലും കാരണമാകുമോ എന്ന ആശങ്ക പ്രാചരണവേളയില്‍ സി.പി.എമ്മിനും അവിടത്തെ സ്ഥാനാര്‍ഥിക്കും ഉണ്ടായിരുന്നു. കെആര്‍ ഗൗരിയമ്മയ്ക്കു പിന്നാലെ ജി സുധാകരനും സിപിഎമ്മിനു പുറത്താകുന്ന കാലം വരുമോ എന്നാണ് കണ്ടറിയേണ്ടത്. ആലപ്പുഴയില്‍ നിന്നുള്ള ഏതു വലിയ സഖാവിന്റെയും ഗതി ഇതുതന്നെയാണെന്ന് ചരിത്രം പറയുന്നു. സാക്ഷാല്‍ വിഎസ് അച്യുതാനന്ദനെ വരെ വെട്ടിനിരത്തിയ കണ്ണൂര്‍ ലോബിക്കു മുന്നില്‍ സുധാകരന്‍ ഒന്നുമല്ലെന്ന് ഏറെ വൈകാതെ കേരളം തിരിച്ചറിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (27 minutes ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (30 minutes ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (47 minutes ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (48 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (52 minutes ago)

പിണറായിയുടെ പദ്ധതിക്ക് ഇനി അധികം ആയുസുണ്ടാവില്ല.  (1 hour ago)

ഝാൻസി അണക്കെട്ടിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു... ഒരാളെ കാണാതായി  (1 hour ago)

രാത്രി 8ന് ഇറാൻ നിശ്ചലമാവും.  (1 hour ago)

കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച...  (1 hour ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (1 hour ago)

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (1 hour ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (2 hours ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (2 hours ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (3 hours ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (3 hours ago)

Malayali Vartha Recommends