തൃത്താല പീഡനം: ഹോട്ടലിലെ ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്... പെൺകുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളടക്കം നൽകിയായിരുന്നു പീഡനം.. അഭിലാഷും സുഹൃത്തുക്കളും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് നിരവധി തവണ

തൃത്താലയിൽ ലഹരിമരുന്ന് നൽകി ഹോട്ടലിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്. പെൺകുട്ടിയെ താമസിപ്പിച്ച പട്ടാമ്പിയില ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ലഹരി സംഘങ്ങളുമായുള്ള ഹോട്ടൽ ഉടമയുടെ ബന്ധവും അന്വേഷണ സംഘം പരിശോധിക്കുകയാണ്.
പെണ്‍കുട്ടിയെ പാര്‍പ്പിച്ച ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ കേസെടുക്കാതെ പൊലീസ് വിട്ടയച്ചത് ആരോപണങ്ങൾക്ക് വഴിവെച്ചിരുന്നു
തൃശൂരിലെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞ് കഴിഞ്ഞ മാസം നാലിന് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി അറസ്റ്റിലായ പ്രതി അഭിലാഷിനൊപ്പം പട്ടാമ്പിയിലെ ആര്യ ഹോട്ടലിലാണ് തങ്ങിയത്. അഭിലാഷിന്‍റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു
ലഹരിമരുന്ന് നൽകിയായിരുന്നു പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി അവസാനം ഉപയോഗിച്ചത് പട്ടാമ്പിയിൽ ലഹരി പാർട്ടി നടന്ന ഹോട്ടൽ ഉടമയുടെ പേരിലുള്ള സിം കാർഡ് ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടിയും ഹോട്ടലുടമയും തമ്മിലുള്ള ബന്ധവും പോലീസ് പരിശോധിക്കും.
ഹോട്ടലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് തൃത്താല പൊലീസ് ഹോട്ടലിലെത്തിയത്. ലഹരിയിലായിരുന്ന സംഘത്തെ പിടിച്ചുകൊണ്ടു പോയെങ്കിലും തൃത്താല പൊലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു..
തൃത്താല സ്വദേശിയായ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി അമ്മയാണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പിന്നിൽ വൻ ലഹരി സംഘമുണ്ടെന്ന വിവരം പുറത്തുവരുന്നത്. പതിനാറ് വയസ് മുതൽ മയക്കുമരുന്നു നൽകിയും നഗ്‌നചിത്രങ്ങൾ കാണിച്ചും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു.
പെൺകുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളടക്കം നൽകിയായിരുന്നു പീഡനം. പിതാവിൻറെ സുഹൃത്തായ മുഹമ്മദും സുഹൃത്തുക്കളായ നൗഫലും അഭിലാഷുമാണ് കേസിലെ പ്രധാന പ്രതികൾ.
കേസിലെ പ്രതി അഭിലാഷിന്‍റെ ബന്ധുവായ ജയപ്രകാശ് എന്ന കോണ്‍ട്രാക്‌ടറാണ് പൊലീസിൽ തന്‍റെ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്തിയത് എന്നാണ് പെൺകുട്ടി പറയുന്നത്. . കോളേജ് വിദ്യാര്‍ത്ഥികളെയാണ് ലഹരിക്കടത്തിന് പ്രധാനമായും അഭിലാഷ് ഉപയോഗിക്കുന്നത്
പെണ്‍കുട്ടിയുടെ സുഹൃത്തായ അഭിലാഷ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ബന്ധമുണ്ടാക്കി. ജോലി വാഗ്ദാനം നല്‍കി എറണാകുളത്തേക്ക് പോവാനെന്ന വ്യാജേന പട്ടാമ്ബിയിലെ ലോഡ്ജിലെത്തിച്ചും സ്വന്തം വീട്ടിലുള്‍പ്പെടെയെത്തിച്ചും നിരവധി തവണ അഭിലാഷ് ലൈംഗികമായി പീഡിപ്പിച്ചു.
അഭിലാഷിന് ഒപ്പം മറ്റ് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അഭിലാഷിന്‍റെ കൂടെ പലതവണ പെണ്‍കുട്ടിയെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗത്തിന്‍റെയും പീഡനത്തിന്‍റെയും വിവരങ്ങള്‍ പുറത്തായത്.
https://www.facebook.com/Malayalivartha
























