അമ്പിളി ദേവിയുടെ ഗാർഹിക പീഡന പരാതി.... നടന്‍ ആദിത്യൻ ജയനെ അറസ്റ്റ് ചെയ്തു... ശേഷം സംഭവിച്ചത്!

അമ്പിളി ദേവി ആദിത്യൻ ജയൻ കുടുംബ വഴക്ക് വീട്ടിലെ നാല് ചുമരുകൾക്ക് പുറത്ത് എത്തി പ്രേക്ഷകരടക്കം ഏറ്റെടുത്ത വിഷയമാണ്. ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യന്‍ ജയനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഹൈക്കോടതിയാണ് ആദിത്യന് നിര്‍ദേശം നല്‍കിയത്. ചവറ പൊലീസാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം ആദിത്യൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.
സ്ത്രീധനം ആവശ്യപ്പെട്ട് ആദിത്യൻ നിരന്തരം പീഡിപ്പിച്ചെന്നാണ് അമ്പിളീ ദേവിയുടെ പരാതി. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യൻ ഭീഷണിപ്പെടുത്തിയെന്നും മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതിന്റെ പേരിൽ മർദ്ദിച്ചെന്നും അമ്പിളി ആരോപിച്ചിരുന്നു.
തുടർന്ന് നടി അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ മുന്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം കര്‍ശന ഉപാധികളോടെ അനുവദിച്ചിരുന്നു. അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളരുതെന്ന കര്‍ശനമായ നിര്‍ദ്ദേശം ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ടായിരുന്നു.
ചൊവ്വാഴ്ച ചവറ പൊലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാവണം എന്നായിരുന്നു നേരത്തേ തന്നെ അറിയിച്ചിരുന്നത്. ഇതിൻമേലാണ് ഇന്ന് ഹാജരായത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അത് പ്രകാരമായിരുന്നു ഇന്ന് നടപടികൾ പുരോഗമിച്ചതും.
നേരത്തെ അമ്പിളിദേവി നല്‍കിയ പരാതിയില്‍ ആദിത്യനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ സമയപരിധി ജൂലൈ ഏഴുവരെ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വീണ്ടും പരിഗണിച്ചതും മുന്‍കൂര്‍ ജാമ്യം നല്‍കിയതും.
സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം മാനസികവും ശാരീരകവുമായ പീഡനങ്ങള്‍ ആദിത്യന്‍ ജയന്‍ ഏല്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ചവറ പൊലീസിലാണ് അമ്പിളിദേവി പരാതി നല്‍കിയത്. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.
ആദിത്യന്‍ ജയന് 13 വയസുള്ള കുട്ടിയുടെ അമ്മയായ യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് അമ്പിളിദേവി രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. തൃശൂരില്‍ ആദിത്യന്‍ ജയന്‍ വാടകയ്ക്ക് താമസിയ്ക്കുന്ന വീടിനടുത്തുള്ള യുവതിയുമായി അടുപ്പത്തിലാണെന്നായിരുന്നു ആരോപണം. പിന്നീട് വിവാഹമോചനത്തിനായി ആദിത്യന്‍ തന്നെ നിര്‍ബന്ധിയ്ക്കുന്നതായും നടി ആരോപിച്ചിരുന്നു.
പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവരും സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള വാക്‌പ്പോര് തുടരുന്നതിനിടെ ആദിത്യന്‍ ജയന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് വാര്‍ത്തയായിരുന്നു. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഞരമ്പു മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. അമ്പിളി ദേവിയുടെ വീട്ടിലെത്തി നടന്‍ കത്തികാട്ടി അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കഴിഞ്ഞ ആറുമാസത്തിനിടയില്‍ മാത്രം അരഡസനോളം തവണ ആത്മഹത്യാ നാടകം നടത്തിയെന്നായിരുന്നു അമ്പിളിദേവിയുടെ ആരോപണം. വിവാഹത്തിന് ശേഷം മാത്രമാണ് നടന്റെ യഥാര്‍ത്ഥ സ്വഭാവം വെളിവായതെന്ന് അവര്‍ പറഞ്ഞു.
തന്റെയും മാതാപിതാക്കളുടെയും മുന്നില്‍ നല്ലവനായി അഭിനയിച്ചു അതുകൊണ്ടാണ് വിവാഹം നടന്നത്. വിവാഹശേഷം തനിയ്ക്ക് പലരുമായും ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാന്‍ ആദിത്യനെ വെല്ലുവിളിയ്ക്കുകയാണ്.
കുടുംബ പ്രശ്നങ്ങള്‍ക്കിടെ ആദിത്യന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. ആത്മഹത്യ ശ്രമമടക്കമുള്ള അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കും. ആദിത്യന്റെയും സുഹൃത്തിന്റെയും ഫോണ്‍ വിളി വിശദാംശങ്ങള്‍ പരിശോധശോധിയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























