സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടഞ്ഞേ മതിയാകൂ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ ഉപവാസം

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിത നീക്കത്തിൽ പകച്ച് കേരളം... നാളെ അദ്ദേഹം ഉപവസിക്കുവാൻ തയ്യാറെടുക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടിയാണ് ഗവർണർ നാളെ ഉപവസിക്കുന്നത് . രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഉപവസിക്കുന്നത്.
കേരള ഗാന്ധി സ്മാരക നിധിയുടേയും ഇതര ഗാന്ധിയൻ സംഘടനകളുടേയും സംയുക്ത വേദിയാണ് ഉപവാസം സംഘടിപ്പിക്കുന്നത്. വൈകുന്നേരം 4.30ന് തിരുവനന്തപുരം ഗാന്ധി ഭവനിൽ നടക്കുന്ന ഉപവാസ-പ്രാർത്ഥന യജ്ഞത്തിലും ഗവർണർ പങ്കെടുക്കുകയാണ് .
സ്ത്രീ സുരക്ഷ ലക്ഷ്യമാക്കിക്കൊണ്ട് വരും ദിവസങ്ങളിൽ ഗാന്ധിയൻ സംഘടനകൾ സംയുക്തമായി ജില്ലകൾ തോറും ജനജാഗ്രതയാത്ര സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികളുടെ ഉദ്ഘാടനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിക്കുo.
കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട്ടിൽ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തിയിരുന്നു.: അതേസമയം കേരളത്തിൽ സ്ത്രീധനത്തിനെതിരെ കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടാവണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു. സ്ത്രീധനമെന്ന സാമൂഹികതിന്മ തുടച്ചുമാറ്റപ്പെടണം. അതിനായി കേരളത്തിലെ യുവാക്കൾ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനo ചെയ്തിരുന്നു. കൊല്ലത്ത് സ്ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്മയയുടെ വീട് സന്ദർശിച്ചപ്പോൾ ഗവർണർ വികാരാധീനനായി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
'വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം തുടങ്ങി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളം എല്ലാ കാര്യത്തിലും മുൻപന്തിയിലാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണം. അതിനായി വ്യാപകമായ ബോധവത്കരണ പ്രവർത്തനം നടത്തേണ്ടതുണ്ട്. സ്ത്രീധനത്തിനെതിരെ ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ കേരളത്തിലെ സാമൂഹിക സന്നദ്ധ പ്രവർത്തകരോട് അഭ്യർഥിക്കുന്നു.'
'സ്ത്രീധനം ആവശ്യപ്പെടുന്നതും നൽകുന്നതുമായ രീതി ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടരുത്. സ്ത്രീധനത്തിനെതിരെ കൂട്ടായ പരിശ്രമം വേണം. സ്ത്രീധനം കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞാൽ വിവാഹത്തിന് പങ്കെടുക്കില്ലെന്ന് പറയുന്ന സാഹചര്യം ഉണ്ടാവണം. ആൺവീട്ടുകാർ സ്ത്രീധനം ചോദിച്ചാൽ ആ ബന്ധവുമായി മുന്നോട്ടുപോവില്ലെന്ന് പറയാൻ പെൺവീട്ടുകാർ തയ്യാറാവണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മാത്രമല്ല
'പ്രളയകാലത്ത് സന്നദ്ധപ്രവർത്തനത്തിന് യുവാക്കളെ ആവശ്യമുണ്ടെന്ന് സർക്കാർ പറഞ്ഞപ്പോൾ വെറും 24 മണിക്കൂറിനുള്ളിൽ 73,000 യുവാക്കൾ രജിസ്റ്റർ ചെയ്ത സംസ്ഥാനമാണിത്. അതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ കാര്യത്തിൽ സംശയമില്ല.
വിസ്മയ തനിക്ക് മകളെപ്പോലെയാണ്. തന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെൺകുട്ടികളും തന്റെ മകളെപ്പോലെയാണ്. വിസ്മയയുടെ വീട് സന്ദർശിച്ച താൻ ഏറെ വികാരഭരിതനായെന്നും ഗവർണർ
പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















