പോലീസിനോട് ഒരുപാട് നന്ദിയുണ്ട്! ആറുവയസുകാരിയായ മകളുടേത് കൊലപാതകമാകുമെന്ന് അവസാനം വരെ വിശ്വസിച്ചിരുന്നില്ല; അവനെ ഇപ്പോഴെങ്കിലും പിടിച്ചത് നന്നായി. ഇല്ലെങ്കില്‍ ഒത്തിരി പിള്ളാരെ അവന്‍ ഇങ്ങനെ ചെയ്തേനെ; കണ്ണീരോടെ വണ്ടിപ്പെരിയാറിലെ അമ്മ

ആ ക്രൂരനെ ഇപ്പോഴെങ്കിലും പിടിച്ചില്ലായിരുന്നെങ്കിൽ ഇതുപോലെ എത്ര കുട്ടികളുടെ ജീവൻ ഇല്ലാതാകുമായിരുന്നു.... വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിക്കുണ്ടായ ദുരനുഭവം കേരളത്തിൽ ഇനി ഉണ്ടാകാതിരിക്കട്ടെ....
ആറുവയസുകാരിയായ മകളുടേത് കൊലപാതകമാകുമെന്ന് അവസാനം വരെ വിശ്വസിച്ചിരുന്നില്ലെന്ന് വണ്ടിപ്പെരിയാറിലെ അമ്മ. കുഞ്ഞ് അറിയാതെ ചെയ്തതാണെന്നും ആരെയും ഇതിന്റെ പേരില്‍ ശിക്ഷിക്കരുതെന്നും വീട്ടിലേക്ക് വന്ന പൊലീസുകാരോട് കാലുപിടിച്ച് പറഞ്ഞതായും വിതുമ്ബലോടെ അമ്മ പറയുന്നു.
ജോലിക്ക് പോയ സ്ഥലത്ത് നിന്നുമാണ് മകള്‍ക്ക് എന്തോ സംഭവിച്ചെന്നും ആശുപത്രിയിലാണെന്നും പറഞ്ഞ് കൂട്ടിക്കൊണ്ട് വന്നത്. അപ്പോഴും മകള്‍ കളിക്കുന്നതിനിടയില്‍ വീണതാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് അവര്‍ പറയുന്നു. രാത്രി ആയപ്പോഴാണ് വിവരമറിഞ്ഞത്.
'ഞങ്ങടെ കുഞ്ഞ് അറിയാതെ ചെയ്തതാവും അതിന് ആരേം ശിക്ഷിക്കരുതേയെന്നും അന്വേഷണം വേണ്ടെന്നും വന്ന പൊലീസിന്റെ കാലുപിടിച്ച് പറഞ്ഞതാണ്. പക്ഷേ അവര് വിട്ടില്ല. അവരോട് ഒത്തിരി നന്ദിയുണ്ട്. അവനെ ഇപ്പോഴെങ്കിലും പിടിച്ചത് നന്നായി. ഇല്ലെങ്കില്‍ ഒത്തിരി പിള്ളാരെ അവന്‍ ഇങ്ങനെ ചെയ്തേനെ'യെന്ന് കണ്ണീരോടെ അമ്മ പറയുന്നു.
അര്‍ജുന്‍ ആരോടും മിണ്ടാറില്ലായിരുന്നു. പക്ഷേ തങ്ങളുടെ കുടുംബത്തോട് വലിയ സ്നേഹമായിരുന്നുവെന്ന് ആ അമ്മ നടുക്കത്തോടെ പറയുന്നു. ഷാളൊക്കെ സ്ഥിരമായി കഴുത്തിലിട്ട് കളിക്കുന്നത് കുഞ്ഞിന്റെ ശീലമായിരുന്നു. അതുകൊണ്ട് തന്നെ കളിക്കിടയില്‍ സംഭവിച്ചതാകാമെന്ന് തന്നെയാണ് വീട്ടുകാര്‍ കരുതിയിരുന്നത്. പിന്നീട് പോസ്റ്റ്മോര്‍ടെത്തിന് ശേഷം പൊലീസുകാര്‍ പറയുമ്ബോഴാണ് വിവരം വീട്ടുകാര്‍ അറിഞ്ഞത്.
കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോള്‍ തന്നെ സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് അസ്വാഭാവികത തോന്നിയിരുന്നു. അങ്ങനെ തന്നെയാണ് ആദ്യം പൊലീസ് കേസെടുത്തതും. ആറു വയസ് മാത്രം പ്രായമുള്ള കുഞ്ഞ് ഉത്തരത്തില്‍ എങ്ങനെ തൂങ്ങി മരിക്കുമെന്നായിരുന്നു പൊലീസിന്റെ സംശയം. ഇത് ശരിവയ്ക്കുന്നതായിരുന്നു തുടര്‍ന്ന് ലഭിച്ച തെളിവുകളും പോസ്റ്റ്മോര്‍ടെം റിപോര്‍ടും.
https://www.facebook.com/Malayalivartha
























