Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

ഇങ്ങനെയാവണം സര്‍... രാഷ്ട്രീയക്കാരെ അമ്പരപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഉപവസിക്കും; സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ ധന നിരോധത്തിനുമായി ഗാന്ധിയന്‍ സംഘടനകള്‍ നടത്തുന്ന ഉപവാസത്തില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നത് ദേശീയ ശ്രദ്ധ നേടുന്നു

14 JULY 2021 08:12 AM IST
മലയാളി വാര്‍ത്ത

ഒരു ഗവര്‍ണര്‍ക്ക് എന്തെല്ലാം പറ്റുമെന്ന് കാണിച്ച് തരികയാണ് ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയം മറന്ന് കേരളത്തിലെ പല പ്രശ്‌നങ്ങളിലിടപെടുകയും അതിന് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ഭരണത്തലവന്‍ കൂടിയായ ഗവര്‍ണര്‍.

സ്ത്രീസുരക്ഷിത കേരളത്തിനും സ്ത്രീധന നിരോധനത്തിനും വേണ്ടി ഇന്ന് ഗാന്ധിയന്‍ സംഘടനകള്‍ നടത്തുന്ന ഉപവാസത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാകുകയാണ്.

 



രാവിലെ എട്ട് മണിമുതല്‍ രാജ്ഭവനിലാണ് ഉപവാസം. തൈക്കാട് ഗാന്ധി ഭവനില്‍ ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ വൈകിട്ട് 4.30 മുതല്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്യും. ആറു മണിക്ക് സമാപനം കുറിക്കുന്നതും ഗവര്‍ണറാണ്. ജില്ലകളില്‍ നടക്കുന്ന ഉപവാസത്തില്‍ പാറശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള ഗാന്ധിമാര്‍ഗി സംഘടനകള്‍ പങ്കാളികളാണ്.

സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ നേരിട്ട് സമരപരിപാടിയില്‍ പങ്കെടുക്കുന്നത് അപൂര്‍വ സംഭവമാണ്. കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന തരത്തിലുള്ള രാജ്യവ്യാപകമായ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്ന വാദഗതി ഉയര്‍ന്നതോടെ, സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീപക്ഷ കേരളം പ്രചാരണത്തിന് പിന്തുണയുമായി ഗവര്‍ണര്‍ ഇന്നലെ വീഡിയോ സന്ദേശം പുറത്തിറക്കി.

 



സാക്ഷരതയിലും ഉയര്‍ന്ന ജീവിതനിലവാരത്തിലും മുന്‍പന്തിയിലെത്തി അസൂയാവഹമായ നേട്ടം കൈവരിച്ച കേരളത്തില്‍ സ്ത്രീധനപീഡനം പെരുകുന്നത് നാണക്കേടാണെന്നും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ അരുതെന്ന ഗാന്ധിജിയുടെ മുദ്രാവാക്യം ഏറ്റെടുക്കണമെന്നും സന്ദേശത്തില്‍ ഗവര്‍ണര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. സ്ത്രീധനം നമുക്ക് വേണ്ടേ വേണ്ട എന്ന് മലയാളത്തില്‍ ആഹ്വാനം ചെയ്താണ് സന്ദേശം അവസാനിപ്പിക്കുന്നത്.

ഉപവാസം സര്‍ക്കാരിനെതിരാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീധനം എന്ന സാമൂഹ്യദുരന്തം അവസാനിപ്പിക്കുകയെന്ന പൊതുലക്ഷ്യത്തിനു വേണ്ടിയാണെന്ന് വിശദീകരിക്കുകയും ചെയ്തു.

 



ഭരണഘടന പറയുന്നത് അനുച്ഛേദം 154 പ്രകാരം സംസ്ഥാനത്തിന്റെ നിര്‍വഹണാധികാരം ഗവര്‍ണറില്‍ നിക്ഷിപ്തം. അനുച്ഛേദം 163 പ്രകാരം ഗവര്‍ണര്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് മുഖ്യമന്ത്രി തലവനായ മന്ത്രിസഭ. അനുച്ഛേദം 166 പ്രകാരം എല്ലാ ഭരണനിര്‍വഹണ ഉത്തരവുകളും ഗവര്‍ണറുടെ നാമത്തിലായിരിക്കണം.

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് ഗവര്‍ണര്‍ സന്ദര്‍ശിച്ചിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഗവര്‍ണര്‍ വൈകാരികമായാണ് അന്ന് സംസാരിച്ചത്. വിസ്മയ തനിക്ക് മകളെപ്പോലെയാണ്. തന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും മകളെപ്പോലെയാണ്. വിസ്മയയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ താന്‍ ഏറെ വികാരാധീനനായെന്നും അന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. സ്ത്രീധനത്തിനെതിരെ കേരളത്തില്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണം. സ്ത്രീധനം എന്ന സാമൂഹിക തിന്മ തുടച്ചു മാറ്റപ്പെടണം. ഇതിനായി യുവാക്കള്‍ തന്നെ രംഗത്തിറങ്ങണം.

 



വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം തുടങ്ങി എല്ലാ രംഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. സ്ത്രീധനം പോലുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണം. സ്ത്രീധനം ആവശ്യപ്പെടുന്നതും നല്‍കുന്നതും ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.

സ്ത്രീധനം കൊടുക്കുന്നു എന്നറിഞ്ഞാല്‍ വിവാഹത്തിന് പങ്കെടുക്കുന്ന സാഹചര്യം ഉണ്ടാകരുത്. ആണ്‍ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചാല്‍ ആ ബന്ധവുമായി പെണ്‍വീട്ടുകാര്‍ മുന്നോട്ടുപോകരുതെന്നും ഗവര്‍ണര്‍ വികാരാധീനനായി പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സമരം എന്നാണ് വിലയിരുത്തല്‍.

 



എന്നാല്‍ ഗവര്‍ണറുടെ സമരത്തിലെ രാഷ്ട്രീയവും ചര്‍ച്ചയാകുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ പല വിഷയങ്ങളിലും കടുത്ത നിലപാടെടുത്ത ആരിഫ് മുഹമ്മദ് ഖാന്‍ ഇത്തരമൊരു പ്രതിഷേധത്തിന് തയാറാകുന്നത് സര്‍ക്കാരിനും തിരിച്ചടിയായാണ്.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷ എഴതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് 10–ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി  (4 hours ago)

ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി മന്ത്രി ചര്‍ച്ച നടത്തിയില്ലെന്ന് വി.ഡി.സതീശന്‍  (4 hours ago)

ഇടുക്കിയില്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ വാക്കേറ്റം  (6 hours ago)

ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പിച്ചു  (6 hours ago)

ശബരിമല തീര്‍ഥാടകരെ വഴിയിലിറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി  (7 hours ago)

ബിജെപി 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി  (7 hours ago)

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു  (7 hours ago)

കാന്തപുരം - മോദി കൂടിക്കാഴ്ചയിൽ അജിത് ഡോവൽ... ലക്ഷ്യം 2026 നിയമസഭ പ്ലാനുകൾ റെഡി ...  (8 hours ago)

ഇറാനെതിരേ വൻ സൈനികനടപടിയുടെ വക്കിലാണ് യുഎസും ഇസ്രയേലുമുള്ളതെന്നും അത് ഉടൻ ആരംഭിച്ചേക്കും  (8 hours ago)

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു  (9 hours ago)

30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി  (9 hours ago)

ഖമേനി വെറുതെ പറയില്ല ... തളർത്തിക്കളയുമെന്ന്!! പരമോന്നതന്റെ തലയെടുക്കാൻ 180 US ഫൈറ്ററുകൾ ഇറാനിലേക്ക് !! മിഡില്‍ ഈസ്റ്റ് ട്രംപിന്റെ വരുതിയില്‍  (9 hours ago)

നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

പ്രവാസികൾക്ക് അൽതാനിയുടെ സമ്മാനം !! ജോലി സമയം വെറും 5 മണിക്കൂർ! ജീവനക്കാർക്ക് ആനുകൂല്യങ്ങൾ!! വ്രതം തുടങ്ങുന്നത് ഇങ്ങനെ... റമദാൻ നിറവിൽ ഗൾഫ്  (9 hours ago)

Malayali Vartha Recommends