കലാകാരനാണെങ്കിൽ മര്യാദ വേണമെന്ന പിസി ജോർജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജയസൂര്യ;കിടിലൻ മറുപടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

ജയസൂര്യ നായകനാവുന്ന നാദിര്‍ഷ ചലച്ചിത്രം 'ഈശോ' യുടെ പേരുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കനക്കുകയാണ് .ഈ സാഹചര്യത്തില്‍ പി.സി ജോര്‍ജിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ജയസൂര്യ.
ജോര്‍ജേട്ടന്‍ എത്രയോ തവണ എം.എല്‍.എയായ വ്യക്തിയല്ലേ, എല്ലാവരും കൂടി വോട്ട് ചെയ്തല്ലേ ജോര്‍ജേട്ടന്‍ എം.എല്‍.എയായതെന്ന് ജയസൂര്യ ചോദിച്ചു. എന്നാൽ അങ്ങനെ തന്നെയാണ് താന്‍ ജയിച്ചുവന്നതെന്നും താന്‍ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമാണെന്നും തനിക്ക് വര്‍ഗീയതയില്ലെന്നും പറഞ്ഞു . ഇങ്ങനെ തന്നെയാണ് ഓരോ കലാകാരനെന്നും സിനിമ കണ്ടിട്ട് മര്യാദ തീരുമാനിക്കാമെന്നും അതിനു മുമ്പ് പറയുന്നത് ശരിയല്ലെന്നുമായിരുന്നു ജയസൂര്യ പ്രതികരിച്ചത്.
പുതിയ സിനിമയായ 'ഈശോ'യുടെ പേര് മാറ്റണമെന്ന കടുത്ത താക്കീതുമായി പിസി ജോർജ് രംഗത്ത് വന്നിരുന്നു. സിനിമയിലെ പ്രധാന നടനായ ജയസൂര്യയോട് നേരിട്ടാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈസ്തവ സമുദായത്തെ സംബന്ധിച്ചിടത്തോളം സിനിമയുടെ പേര് അംഗീകരിക്കാൻ സാധിക്കില്ലെന്ന് പിസി ജോർജ്ജ് വ്യക്തമാക്കി.
ആ പേരങ്ങ് മാറ്റെന്ന്. ആ പേര് മാറ്റിയിട്ട് നല്ലൊരു പേരിട്ട് തുടങ്ങണം. അതിൽ ആർക്ക് തർക്കം എന്നാണ് പിസി ജോർജ് വ്യക്തമാക്കുന്നത്. അതിൽ നല്ലത് കാണുമ്പോൾ എല്ലാവരും പറയും നല്ല സിനിമായെന്ന്. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഈ പേര് അംഗീകരിക്കാൻ കഴിയില്ല.അത് പറയുമ്പോൾ നിങ്ങൾ വിപ്ലവം പറഞ്ഞിട്ട് കാര്യമില്ല." കലാകാരനാണെങ്കിൽ മര്യാദ വേണമെന്നും പിസി ജോർജ്ജ് തുറന്നടിച്ചു.
സിനിമയുടെ പേര് സംബന്ധിച്ച് നേരത്തെ പിസി ജോർജ്ജ് പ്രതികരണം നടത്തിയിരുന്നു. സിനിമ പുറത്തിറക്കാമെന്ന് നടനും സംവിധായകനുമായ നാദിർഷ വിചാരിക്കണ്ട. സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്ന ഭീഷണി പിസി ജോർജ് ഉയർത്തിയിരുന്നു. സിനിമ പുറത്തിറക്കിയാൽ വലിയ പ്രത്യാഘങ്ങൾ നേരിടേണ്ടി വരും. നാദിർഷയെയും കൂട്ടരെയും വിടില്ലെന്നും പിസി ജോർജ് തുറന്നടിച്ചിരുന്നു.
നാദിർഷയെ പോലൊരാൾ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓർക്കുമ്പോഴാണ് വിഷമം. ഇന്നും ഇന്നലെയുമായി ആരംഭിച്ച കാര്യമല്ല ഇത്. ക്രിസ്ത്യൻ വിഭാഗത്തെ അപമാനിക്കണമെന്ന നിർബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാരുണ്ട്.
ഇത് സംബന്ധിച്ച് കുറച്ച് നാളുകളായി എനിക്ക് പരാതികൾ ലഭിക്കുന്നുണ്ട്. വൃത്തിക്കെട്ട അനീതിയാണിത്. ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലാണ് ഇത്തരക്കാർക്കെന്നും പി സി ജോർജ്ജ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























