പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..

യുദ്ധം കടുപ്പിക്കാൻ തന്നെയാണ് ഇറാൻ തീരുമാനിക്കുന്നതെങ്കിൽ വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത് . യുഎസ് കരയുദ്ധം നടത്തിയേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ഇറാൻ . കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും. ഇതോടെ കടലിലൂടെയുള്ള വ്യാപാരം പൂർണമായും നിലയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി. ഹോർമുസ് വഴിയുള്ള ചരക്കുനീക്കം ഇതിനകം തന്നെ തകർന്നിട്ടുണ്ട്. നിലവിൽ അഞ്ചോ ആറോ കപ്പലുകളാണ് ദിവസവും ഈ കടലിടുക്കിലൂടെ കടന്നു പോകുന്നത്.
കരയുദ്ധത്തോട് ഇസ്രായേലിനാണ് കൂടുതൽ താല്‍പര്യം. നിലവിൽ കരയുദ്ധത്തിന് യുഎസ് നിലവില്‍ താൽപര്യം കാണിക്കുന്നില്ല.അതെസമയം ഹോർമൂസ് കടലിടുക്കിൽ ടോൾ പിരിവ് തുടങ്ങാൻ ഇറാൻ നീക്കങ്ങൾ ആരംഭിച്ചു. കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ (ഏകദേശം 18.8 കോടി രൂപ) ഈടാക്കാനാണ് നീക്കം. കപ്പൽപ്പാതയുടെ നിയന്ത്രണം ഏറ്റെടുക്കുക എന്നതാണ് ഇറാന്റെ ഇപ്പോഴത്തെ നയം. ഇതോടെ ലോകത്തെങ്ങും വിലക്കയറ്റത്തിന് സാധ്യതയേറി.ഗൾഫ് രാജ്യങ്ങളിലെ ആക്രമണങ്ങൾ ഇറാൻ തുടരുകയാണ്. കഴിഞ്ഞ ദിവസം ബഹറൈനിൽ നാലു തവണ സൈറനുകൾ മുഴങ്ങി.
ബഹ്റൈനില്‍ കുട്ടികള്‍ ഉള്‍പ്പടെ 32 പേര്‍ക്ക് പരുക്കേല്‍പ്പിച്ച് യുഎസ് മിസൈൽ വീണത് ജനരോഷം സൃഷ്ടിച്ചിരിക്കുകയാണ്. ഇറാന്റെ ഡ്രോൺ വീണു എന്നായിരുന്നു ബഹ്റൈൻ ആദ്യം കരുതിയത്. പിന്നീട് നടത്തിയ പരിശോധനയിൽ മിസൈൽ യുഎസിന്റേതാണെന്ന് കണ്ടെത്തി. അമേരിക്കയുടെ പാട്രിയറ്റ് മിസൈല്‍ ഇന്‍റര്‍സെപ്റ്ററാണ് ജനവാസ മേഖലയില്‍ പതിച്ചത്. ഇറാന്റെ ഡ്രോണിനെ പ്രതിരോധിക്കാൻ അയച്ച ഇന്റർസെപ്റ്ററാണ് താഴെ വീണ് പൊട്ടിത്തെറിച്ചത്. ഇറാന്‍ തൊടുത്തുവെന്ന് പറയുന്ന ഡ്രോണിന്‍റെ അവശിഷ്ടം ഇതുവരെ കണ്ടെത്തിയിട്ടില്ല.ബഹ്റൈനെ തങ്ങൾ ആക്രമിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി.
അമേരിക്കയും ഇസ്രായേലും ബഹ്റൈനിൽ ആക്രമണം നടത്തിയ ശേഷം അതിന്റെ ഉത്തരവാദിത്വം തങ്ങളുടെ തലയിടാൻ ശ്രമിക്കുകയാണെന്നും ഇറാൻ പറഞ്ഞു.അതെസമയം കഴിഞ്ഞ ദിവസം അബുദാബിയിലെ അൽ ഷവാമേഖ് പ്രദേശത്ത് ഇറാനിയൻ മിസൈൽ എത്തി. വ്യോമപ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഈ മിസൈലിനെ തകർക്കാനായി.
https://www.facebook.com/Malayalivartha


























