200 കോടി രൂപയുടെ ബംഗ്ലാവ് ഞാൻ ഉണ്ടാക്കിയതാ.. പക്ഷേ അതെന്റെ പേരില്ല.. വിവാദങ്ങൾക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

വികസന നേട്ടങ്ങൾ പറഞ്ഞ് വോട്ട് പിടിക്കാനുള്ള ധൈര്യം ഇല്ലാത്ത സിപിഎം കോൺഗ്രസ് കൂട്ട്കെട്ടാണ് അടിസ്ഥാന രഹിത ആരോപങ്ങളിലൂടെ ജനം കാണുന്നത്. ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ മനപ്പൂർവ്വം ഓരോ കള്ളക്കഥകൾ മെനഞ്ഞ് വോട്ട് പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം ഇവിടെ വില പോകില്ലെന്ന് നേമം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. LDF - UDF മുന്നണികൾ BJPയുമായി അന്തർധാരയെന്ന് പറഞ്ഞ് പരസ്പരം താറടിച്ച് കാണിക്കുന്നു. ഇത് മുഖാന്തരം BJP വോട്ട് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെല്ലാം.. യത്ഥാർത്ഥത്തിൽ LDF - UDF കൂട്ട്കെട്ടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം, പരാതി ലഭിച്ചതിന് ശേഷം മാറ്റിവെക്കപ്പെട്ടതിന് പിന്നാലെ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു എന്നാണ് പുറത്ത് വരുന്ന സൂചന. ബെംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചു എന്നായിരുന്നു പരാതി ഉയർന്നത്. കോൺഗ്രസും നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥനുമാണ് പരാതി നൽകിയത്. യൂത്ത് കോൺഗ്രസും വിഷയത്തിൽ പരാതി നൽകിയിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ വേളയില്‍ റിട്ടേണിംഗ് ഓഫീസറുടെ ക്യാബിനില്‍ കൂടുതല്‍ ആളുകള്‍ പ്രവേശിച്ചെന്നും ജനപ്രാതിനിധ്യ നിയമം നഗ്‌നമായി ലംഘിക്കപ്പെട്ടുവെന്നുമാണ് ദുല്‍ഖിഫിലിന്റെ പരാതി.
'രാജീവ് ചന്ദ്രശേഖരന് പ്രത്യേക പരിഗണന ലഭിച്ചു. റിട്ടേണിംഗ് ഓഫീസറും ഡ്യൂട്ടി ഉദ്യോഗസ്ഥരും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. രാജീവ് ചന്ദ്രശേഖരനെതിരെ നിയമപരമായ അന്വേഷണം നടത്തണം', എന്നുമായിരുന്നു ആവശ്യം.
https://www.facebook.com/Malayalivartha


























