കേരളം ഇപ്പോഴാണ് നമ്പർ 1... നരകതുല്യമായ 100 ദിനം... സർക്കാരിനെ വലിച്ചുകീറി കെ സുരേന്ദ്രന്‍....

കോവിഡ് കേസുകളുടെ കാര്യത്തിൽ ഇപ്പോൾ കേരളം രാജ്യത്തെ പോലും എപ്പോ വേണമെങ്കിലും പിന്നിലാക്കാം എന്നുള്ള അവസ്ഥയിലാണ് പോകുന്നത്. ഈയവസരത്തിൽ നിരവധി വിമർശനങ്ങളാണ് ഇപ്പോൾ പിണറായി സർക്കാർ ഏറ്റുവാങ്ങുന്നത്.
നിരവധി പ്രമുഖരും എന്തിനേറെ പറയുന്നു പാർട്ടി പ്രവർത്തകർ പോലും സർക്കാരിന്റെ പിടിപ്പുകേടിനെ പരാമർസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ കോവിഡ് വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാറിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്.
'ഒരു ആറുമണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നു' എന്നായിരുന്നു സുരേന്ദ്രന്റെ ആദ്യ പരിഹാസം. ഇതിനു പിന്നാലെ പുറത്തിറക്കിയ പത്രകുറിപ്പിലാണ് വിശമായി വിമർശനങ്ങൾ ഉന്നയിക്കുന്നത്.
രാജ്യം കൊവിഡിനെ പൊരുതി തോല്‍പ്പിക്കുമ്പോള്‍ കേരളത്തിലെ പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപണം ഉയർത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡില്‍ വന്‍ വര്‍ധദ്ധനവാണ് ഉണ്ടായത്. കൂടാതെ 6 മണിക്ക് ഉണ്ടാവാറുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനം നടത്താത്തിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
രണ്ടാം പിണറായി സര്‍ക്കാറിന്റെ നൂറ് ദിനങ്ങള്‍ വിലയിരുത്തിക്കൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കെ സുരേന്ദ്രന്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
പത്രക്കുറിപ്പ് പൂര്‍ണരൂപം ഇങ്ങനെയാണ്....
ഏതൊരു പുതിയ സർക്കാരും അതിൻ്റെ മധുവിധു കാലം എന്നറിയപ്പെടുന്ന ആദ്യനാളുകളിൽ വലിയ വിവാദങ്ങളില്ലാതെ ജനങ്ങൾക്ക് പ്രതീക്ഷ നൽകിയാണ് തുടക്കം കുറിക്കാറുള്ളത്. എന്നാൽ നിർഭാഗ്യവശാൽ രണ്ടാം പിണറായി സർക്കാർ തുടക്കത്തിൽ തന്നെ അതിൻ്റെ സഹജസ്വഭാവം കാണിച്ചു.
കോടിക്കണക്കിന് രൂപയുടെ സംസ്ഥാനത്തെ സംരക്ഷിത വനങ്ങൾ ആദ്യ പിണറായി സർക്കാരിൻ്റെ അവസാന നാളുകളിൽ കൊള്ളയടിക്കപ്പെട്ടതിൻ്റെ വാർത്തകളോടെയാണ് രണ്ടാം പിണറായി സർക്കാർ തുടങ്ങിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി സിപിഎമ്മും- സിപിഐയും പണം സമാഹരിച്ചത് വനംകൊള്ള വഴിയാണെന്നറിഞ്ഞ് കേരളം ഞെട്ടി. റവന്യൂ-വനം വകുപ്പുകൾ പരസ്പരം പഴിചാരാൻ നോക്കിയെങ്കിലും അഴിമതിയിൽ രണ്ട് വകുപ്പുകളുടെയും പങ്ക് സുവ്യക്തമായി തെളിഞ്ഞു. ഇപ്പോൾ ഈ കേസിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസിന്റെ 68% വും കേരളത്തിലാണ്. ഇന്നലെ ഇരുന്നൂറ് മരണങ്ങളും 19 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റിയും റിപ്പോര്‍ട്ട് ചെയ്ത കേരളം ഇന്ത്യയ്ക്ക് അപമാനമാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ കഴിഞ്ഞ ദിവസം 31,445 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ വെറും 5,031 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള യുപിയില്‍ വെറും 19 രോഗികള്‍ മാത്രം. ഇനിയും മലയാളികളെ കൊലയ്ക്ക് കൊടുക്കാതെ ശക്തമായ നടപടി കൈക്കൊള്ളാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
അശാസ്ത്രീയമായ കൊവിഡ് പ്രതിരോധവും ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തനങ്ങളുമാണ് കേരളത്തെ വന്‍ദുരന്തത്തിലേക്ക് തള്ളിവിട്ടത്. കേരളം നമ്പര്‍ വണ്‍ എന്ന പി.ആര്‍ പ്രചരണത്തിന് വേണ്ടി കോടികള്‍ ചിലവഴിച്ച സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം നല്‍കിയ വാക്‌സിന്‍ പോലും തങ്ങളുടെ ഇഷ്ടക്കാര്‍ക്കാണ് വിതരണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
മുന്‍ഗണനാക്രമങ്ങള്‍ തെറ്റിച്ച് ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ വാക്‌സിന്‍ എടുക്കുന്നത് നോക്കി നില്‍ക്കാനായിരുന്നു മലയാളികളുടെ യോഗം. വാക്‌സിന്‍ സൂക്ഷിക്കുന്നതിലുള്ള കാര്യക്ഷമത ഇല്ലായ്മ ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ തിരിച്ചടിയായി. വാക്‌സിന്‍ സ്വീകരിച്ച 20,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തെ നാണം കെടുത്തി.
വാക്സിൻ സൂക്ഷിക്കുന്നതിലുള്ള കാര്യക്ഷമത ഇല്ലായ്മ ആരോഗ്യമന്ത്രിയുടെ ജില്ലയിൽ തിരിച്ചടിയായി. വാക്സിൻ സ്വീകരിച്ച 20,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തെ നാണം കെടുത്തി.
കൊവിഡിലെ മരണനിരക്ക് കുറയ്ക്കാനുള്ള ഇടതുസര്‍ക്കാരിന്റെ ദുരഭിമാനം രോഗം ബാധിച്ച് മരിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം നഷ്ടപ്പെടുത്താന്‍ ഇടയാക്കിയെന്നും ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ആരോപണങ്ങളാണ് അദ്ദേഹം ഇപ്പോൾ ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha


























