കേരളത്തിന്റെ പിടിവിട്ടു.... 1000 കടന്ന് 12 ജില്ല... 30,000നു മേലെ രോഗികളും... ഇത് കേരളത്തിനു മാത്രം... ഓണാഘോഷം തിരിച്ചടിയായി...

കേരളത്തിൽ കാര്യങ്ങൽ ഏതാണ്ട് ഒക്കെ കൈവിട്ട് പോയ അവസ്ഥയാണ് എന്നു വേണം പറയാൻ. നിയന്ത്രണ വിധേയമല്ലാതെ പോകുന്ന കൊവിഡ് കേസുകളാണ് ഇപ്പോൾ സംസ്ഥാനത്തിന് ഭീഷണിയായി നിലനിൽക്കുന്നത്. ഏതുവിധേനയും ഇത് തടഞ്ഞില്ലെങ്കിൽ വലിയൊരു അപകടം തന്നെയാണ് പതിയിരിക്കുന്നതെന്നുള്ള സൂചനയാണ് ഇപ്പോൾ നമുക്ക് ലഭിക്കുന്നത്.
ഇന്ന് ഏകദേശം 12 ജില്ലകളിലും 1000ത്തിനു മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ടിപിആറിലും കോപ്രമൈസില്ലാതെ 18നു മുകളിലാണ്. പ്രതിദിന കേസിലും ഇപ്പോൾ നമ്പർ വണ്ണാണ് കേരളം. ഇത്തരത്തിൽ ഒരു പോക്ക് രാജ്യത്തെ തന്നെ ആശങ്കയിലാക്കിയിട്ടുണ്ട.
കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,134 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,650 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,997 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,81,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,11,625 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,87,246 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 68 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 346 വാര്‍ഡുകളാണ് WIPR എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
അതേസമയം, രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുകയാണ്. ഉത്സവ സീസണ്‍ ആയതുകൊണ്ടു തന്നെ സെപ്റ്റംബർ– ഒക്ടോബര്‍ മാസങ്ങൾ നിർണായകമാണെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 46,000 പുതിയ കേസുകളാണ് രാജ്യത്തു റിപ്പോർട്ട് ചെയ്തത്. അതിൽ 58 ശതമാനവും കേരളത്തിൽനിന്നാണ്.
മറ്റു സംസ്ഥാനങ്ങളിലെല്ലാം കോവിഡ് നിരക്കു കുറഞ്ഞു വരികയാണെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി. കേരളത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലാണ്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ 10,000 മുതൽ ഒരു ലക്ഷം വരെ ആളുകൾ ചികിത്സയിലുണ്ട്. രാജ്യത്തെ കേസുകളിൽ 51 ശതമാനം കേരളത്തിലാണ്.
16 ശതമാനം മഹാരാഷ്ട്രയിൽനിന്ന്. ബാക്കി മൂന്ന് സംസ്ഥാനങ്ങളിൽനിന്ന് നാല് മുതൽ അഞ്ച് ശതമാനം വരെ എന്നിങ്ങനെയാണു കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ 80 ലക്ഷം ഡോസ് വാക്സീനാണു കുത്തിവച്ചത്.
ഇന്നു 47 ലക്ഷം ഡോസ് വാക്സീൻ അധികം നൽകുമെന്നും രാജേഷ് ഭൂഷൺ അറിയിച്ചു. കോവിഷീൽഡ് വാക്സീന് രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സമയം 12 ആഴ്ചയെന്നതു കുറച്ചേക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ആരോഗ്യ മന്ത്രാലയം പരിഗണിച്ചു വരികയാണെന്നാണു റിപ്പോർട്ട്.
https://www.facebook.com/Malayalivartha


























