Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

കെ.സുരേന്ദ്രനെ കാണാതായതെങ്ങനെ? ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കാണ്‍മാനില്ല, ഇക്കാര്യം ചൂണ്ടി കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി സുരേന്ദ്ര വിരുദ്ധ വിഭാഗം

03 SEPTEMBER 2021 12:22 PM IST
മലയാളി വാര്‍ത്ത

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കാണ്‍മാനില്ല. ഇക്കാര്യം ചൂണ്ടി കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സുരേന്ദ്ര വിരുദ്ധ വിഭാഗം.

കൊടകര കള്ളപ്പണ കേസ് വിവാദമായതോടെയാണ് കെ.സുരേന്ദ്രന്‍ മുങ്ങിയത്.സുരേന്ദ്രനെ അഴിമതിക്കാരനാക്കി മുദ്ര കുത്തിയതില്‍ ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് ചെറുതല്ല.സുരേന്ദ്രന്റെ നിശബ്ദതക്ക് പിന്നില്‍ കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

 



കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സംസ്ഥനത്തിനാവശ്യം സി പി എം ആണെന്നാണ് ബി ജെ പിയുടെ അഖിലേന്ത്യാ നേതാക്കള്‍ വിശ്വസിക്കുന്നത്. ബിജെപി വിചാരിച്ചാല്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് നേതൃത്വം വിശ്വസിക്കുന്നു. ബിജെപി അധികാരത്തില്‍ എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി ജെ പിയും സി പി എമ്മും തമ്മിലുള്ള ഒത്തുകളി കൂടുതല്‍ വ്യക്തമാവുകയാണ് . ബി ജെ പി ക്ക് എതിരാകുന്ന തീരുമാനങ്ങളെടുക്കരുതെന്ന നിര്‍ദ്ദേശം സി പി എം ഘടകങ്ങള്‍ക്ക് പാര്‍ട്ടി നല്‍കിയതായി അറിയുന്നു. ആലപ്പുഴയില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ആദ്യത്തെ മൊഴിമാറ്റം നടന്നത്.

 



എന്നാല്‍ ബി ജെ പിയും സി പി എമ്മും തമ്മിലുള്ള ഒത്തുകളി പരസ്യമായതോടെ വധശ്രമത്തിന് വിധേയനായ ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടി പുറത്താക്കി.

കോടതിയില്‍ മൊഴി മാറ്റിയതിനാണ് പ്രാദേശിക നേതാവിനെ പുറത്താക്കിയതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. ഡിവൈഎഫ്‌ഐ കറ്റാനം മേഖലാ സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എസ് സുജിത്തിനെതിരെയാണ് സിപിഎം നടപടിയെടുത്തത്.

സിപിഎം പ്രവര്‍ത്തകനായ സുജിത്തിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി സുജിത് കോടതിയില്‍ മൊഴി മാറ്റി നല്‍കുകയായിരുന്നു. വിചാരണയ്ക്കിടെയാണ് പ്രതികള്‍ക്ക് അനുകൂലമായി സുജിത് മൊഴി മാറ്റിയത്. കേസ് ഒത്തു തീര്‍ക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും വിവാദം ശക്തമായതോടെയാണ് നടപടിയെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കീഴ് ഘടകത്തിന് ജില്ലാ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 



സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ കറ്റാനം മേഖലാ സെക്രട്ടറിയുമായിരുന്ന എസ്. സുജിത്തിനെ 2013 ഏപ്രിലിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിഷം പുരട്ടിയ തൃശൂലം കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. കേസിന്റെ വിചാരണ ആലപ്പുഴ ജില്ലാ കോടതിയില്‍ നടക്കുകയാണ്.

15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണ്. ഇതില്‍ മരിച്ചു പോയ ഒന്നാം പ്രതിയും ഏഴാം പ്രതിയും മാത്രമാണ് കുറ്റക്കാരെന്നും മറ്റുള്ളവരെ അറിയില്ലെന്നുമാണ് സുജിത്തിന്റെ മൊഴി. എന്നാല്‍ പണം വാങ്ങി കേസ് അട്ടിമറിക്കുന്നതിന്റെ തെളിവാണിതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായതും സിപിഎം നടപടിയെടുത്തതും. വിചാരണക്കൊടുവില്‍ യഥാര്‍ത്ഥ പ്രതികളെ കോടതി തന്നെ തീരുമാനിക്കട്ടെ എന്നാണ് ഇതുമായി ബന്ധപ്പെട്ട് സുജിത്തിന്റെ വിശദീകരണം.

 



ബി ജെ പി ഉണ്ടെങ്കില്‍ മാത്രമേ തങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയുകയുള്ളുവെ
ന്ന് സി പി എമ്മിന് നന്നായറിയാം. തുടര്‍ ഭരണം കിട്ടിയതില്‍ ബി ജെ പി യോട് നന്ദിയുള്ളവരാണ് സി പി എമ്മിന്റെ ഉന്നത നേതാക്കള്‍. ആര്‍ എസ് എസിന്റെ നിര്‍ലോഭമായ പിന്തുണ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് സി പി എം തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

കെ.സുരേന്ദ്രന്റെ നിശബ്ദത സി പി എം - ബി ജെ പി ബന്ധത്തിന്റെ പുതിയ സൂചനയാവുകയാണ്. ബിജെപിയുടെ നീക്കങ്ങളെ ശക്തിയായി പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തിയില്ലെങ്കില്‍ അവരുടെ കാര്യത്തിലും തീരുമാനമാകും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (3 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം  (4 hours ago)

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം  (4 hours ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (4 hours ago)

പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം  (4 hours ago)

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (5 hours ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (5 hours ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (5 hours ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (6 hours ago)

യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ  (6 hours ago)

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ  (6 hours ago)

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (6 hours ago)

Malayali Vartha Recommends