സൗദിയിൽനിന്നും റീ എൻട്രി വിസയിൽ നാട്ടിൽ പോയവരുടെ ശ്രദ്ധയ്‌ക്ക്! കാലാവധി അവസാനിക്കുന്നതിനു മുന്നേതന്നെ തിരിച്ചു സൗദിയിലെത്തണം; ഇല്ലെങ്കിൽ മൂന്ന് വർഷത്തേക്ക് പുതിയ വിസയിൽ സൗദിയിൽ വരുന്നതിന് വിലക്ക്; നിർണ്ണായക പ്രഖ്യാപനവുമായി സൗദി പാസ്‌പോർട്ട് വിഭാഗം

പ്രവാസികൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിവരം വീണ്ടും ആവർത്തിച്ച് സൗദി പാസ്‌പോർട്ട് വിഭാഗത്തിന്റെ അറിയിപ്പ് . സൗദിയിൽനിന്നും റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയവർ നിരവധിയാണ്. ഇവർ കാലാവധി അവസാനിക്കുന്നതിനു മുന്നേതന്നെ തിരിച്ചു സൗദിയിലെത്തണം.
ഇല്ലെങ്കിൽ മൂന്ന് വർഷത്തേക്ക് പുതിയ വിസയിൽ സൗദിയിൽ വരുന്നതിന് വിലക്കുണ്ടാകുമെന്ന് വീണ്ടും ഓർമ്മിപ്പിച്ചിരിക്കുകയാണ് . എന്നാൽ ഇത് കേൾക്കുമ്പോൾ നേരത്തെ ഉള്ള നിയമം അല്ലേ എന്ന് തോന്നും.
നേരത്തെയുള്ളത് തന്നെയാണെങ്കിലുംപ്രവാസികൾ വളരെയധികം ഗൗരവം കൊടുക്കേണ്ടുന്ന വിവരമാണ് പാസ്‌പോർട്ട് വിഭാഗം വീണ്ടും ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. ഒന്നരവർഷത്തിലധികമായി സൗദിയിലേക്ക് തിരികെ പോകാനാവാതെ കഴിയുന്ന മലയാളികൾ അനവധി പേരുണ്ട്.
സൗദിയിൽനിന്നും ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് വേറൊരു വിസയിൽ അതേ സ്‌പോൺസറുടെ സമീപത്തേക്ക് തിരിച്ചു പോകാൻ സാധിക്കും. അല്ലെങ്കിൽ വേറൊരു സ്‌പോൺസറുടെ അടുക്കലോ പോകാൻ കഴിയും.
പക്ഷേ സൗദിയിലേക്ക് തിരിച്ചുവരാൻ പദ്ധതി ഉണ്ടെങ്കിലും റീ എൻട്രി വിസയിൽ അവധിക്കോ മറ്റ് ആവശ്യങ്ങൾക്ക് സൗദിയിൽ നിന്നും പുറത്തുപോയവർ തിരിച്ചെത്തേണ്ടുന്ന സമയത്ത് തിരികെ എത്തിയില്ലെങ്കിലാണ് സൗദിയിലേക്കു വരാൻ മൂന്ന് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
അത്തരം റീ എൻട്രി വിസ എക്‌സിറ്റ് വിസയാക്കി മാറ്റാൻ സാധിക്കില്ലെന്നാണ് പാസ്‌പോർട്ട് വിഭാഗം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് വർഷത്തെ വിലക്ക് പഴയ സ്‌പോൺസറുടെ അടുത്തേക്ക് പുതിയ വിസയിൽ വീണ്ടും വരുന്നവർക്ക് ബാധകമല്ല. ആശ്രിത വിസയിൽ ഉള്ളവർക്കും ഇത് ബാധകമല്ല എന്ന കാര്യം ഓർക്കുക. അവർക്ക് ഏത് സമയവും പുതിയ വിസയിൽ സൗദിയിലേക്ക് മടങ്ങിവരുവാൻ സാധിക്കും.
റീ എൻട്രി വിസയിൽ സൗദിക്കു പുറത്തുപോയ ഗാർഹിക തൊഴിലാളികളുമുണ്ട്. ഇവർ വിസാ കാലാവധി അവസാനിക്കും മുമ്പ് തിരികെ എത്തണം. ഇല്ലെങ്കിൽ കാലാവധി അവസാനിച്ച് 6 മാസം കഴിഞ്ഞാൽ പാസ്‌പോർട്ട് വിഭാഗം അവരുടെ സംവിധാനത്തിൽനിന്നും സ്വമേധയാ നീക്കം ചെയ്യേണ്ടുന്ന സാഹചര്യമുണ്ടാകും.
ഗാർഹിക തൊഴിലാളിയുടെ വിസാ കാലാവധി കഴിഞ്ഞ് ഒരു മാസം തികയുമ്പോൾ അബ്ഷിറിന്റെ തവാസുൽ സംവിധാനം വഴി തൊഴിലാളിയെ പാസ്‌പോർട്ട് വിഭാഗത്തിന്റെ സംവിധാനത്തിൽ നിന്ന് ഒഴിവാക്കാൻ തൊഴിലുടമക്ക് സാധിക്കുമത്രേ .
ഗാർഹിക തൊഴിലാളി തന്റെ അടുത്തുനിന്നും ഒളിച്ചോടിപോയതായി തൊഴിലുടമ പരാതിപെട്ട് ഹൂറൂബാക്കിയാൽ ഹൂറൂബ് പരാതികൾ 15 ദിവസത്തിനുള്ളിൽ പിൻ വലിക്കാൻ അബ്ഷിറിലെ തവാസുൽ വഴി സ്‌പോൺസർക്ക് സാധിക്കുമെന്നും പാസ്‌പോർട്ട് വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങൾ പ്രവാസികൾ കൃത്യമായി പാലിക്കാൻ ശ്രമിക്കുക.
https://www.facebook.com/Malayalivartha






















