Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

വാപൊത്തി അഫ്ഗാന്‍കാര്‍... തട്ടിക്കൊണ്ടുപോകല്‍ കേസിലുള്‍പ്പെട്ടയാളെ വെടിവച്ചു കൊന്ന് നഗരത്തില്‍ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി; താലിബാന്റെ കാട്ടുനീതിയില്‍ ഞെട്ടി അഫ്ഗാന്‍ ജനത; മറ്റ് 3 മൃതദേഹങ്ങള്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ അടുത്ത നഗരങ്ങളിലേക്കു കൊണ്ടുപോയി

26 SEPTEMBER 2021 09:10 AM IST
മലയാളി വാര്‍ത്ത

More Stories...

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ

കേരളത്തിന്റെ എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും....

കണ്ണീർക്കാഴ്ചയായി..... വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്.... ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ തുടക്കമാകും

പത്മകുമാറിന്‍റെ മൊഴി കുരുക്കാകും ? മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കാം എന്ന് സൂചന

അഫ്ഗാനിസ്ഥാനിലെ ക്രൂരതയുടെ ഓരോരോ കഥകള്‍ പുറത്ത് വരികയാണ്. അധികാരം പിടിച്ചടക്കിയപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി അഫ്ഗാനില്‍ താലിബാന്റെ കിരാതഭരണമാണ് നടക്കുന്നത്. ഹെറാത് നഗരത്തിലെ പ്രധാന ചത്വരത്തില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി. തട്ടിക്കൊണ്ടുപോകല്‍ കേസിലുള്‍പ്പെട്ട 4 പേരെയാണ് വെടിവച്ചുകൊന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.

മറ്റ് 3 മൃതദേഹങ്ങള്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ അടുത്ത നഗരങ്ങളിലേക്കു കൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു. കുറ്റക്കാരെ തൂക്കിക്കൊല്ലുകയും അംഗവിഛേദം നടത്തുകയും ചെയ്യുമെന്ന് താലിബാന്‍ സ്ഥാപകരിലൊരാളായ മുല്ല നുറുദീന്‍ തുറാബി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഹെറാതിലെ പ്രാകൃത നീതി നടപ്പാക്കല്‍. പുതിയ താലിബാന്‍ ഭരണത്തിനു കീഴില്‍ സംഗീതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ സംഗീതം നിരോധിച്ചതായി വ്യക്തമാക്കിയിട്ടില്ലെങ്കിലും വിവാഹസദസ്സുകളിലൊന്നും നൃത്തവും സംഗീതവും ഇപ്പോഴില്ല.

 



വാഹനങ്ങളില്‍ പാട്ടുകേള്‍ക്കുന്നവര്‍ താലിബാന്‍ ചെക്ക് പോസ്റ്റുകളെത്തുമ്പോള്‍ ഓഫാക്കുകയാണ് പതിവ്. സംഗീതവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെല്ലാം രാജ്യം വിടാനുള്ള ശ്രമത്തിലാണ്. 350 വിദ്യാര്‍ഥികളുള്ള അഫ്ഗാന്‍ ദേശീയ സംഗീത വിദ്യാലയത്തില്‍ ഓഗസ്റ്റ് 15 നു ശേഷം അധ്യാപകരോ വിദ്യാര്‍ഥികളോ വരുന്നില്ല. പൊടിപടലം നിറഞ്ഞ പിയാനോകള്‍ക്ക് ഹഖാനി ശൃംഖലയുടെ ഭീകരരാണ് കാവല്‍.

അതേസമയം അഫ്ഗാനിസ്ഥാനില്‍ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കവുമായി താലിബാന്‍ രംഗത്ത്. വാര്‍ത്താ സ്ഥാപനങ്ങള്‍ക്കെതിരെ '11 നിയമങ്ങള്‍' താലിബാന്‍ അവതരിപ്പിച്ചു. ഇസ്‌ലാമിനെക്കുറിച്ച് പരാമര്‍ശമുള്ളതോ ദേശീയ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്താനാണു തീരുമാനം. സര്‍ക്കാരിന്റെ മാധ്യമ ഓഫിസുമായി ഏകോപിപ്പിച്ചു വാര്‍ത്തകള്‍ എഴുതാന്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു വിവരം.

 



അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്ത ശേഷം രൂപീകരിച്ച പുതിയ സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ താലിബാന്‍ ആക്രമണം നടത്തിയിരുന്നു. കാബൂളിലെ അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ മീഡിയ സെന്റര്‍ ഡയറക്ടര്‍ ദാവ ഖാന്‍ മേനാപാല്‍ ഓഗസ്റ്റ് ആദ്യവാരം കൊല്ലപ്പെട്ടു. രണ്ട് ദിവസങ്ങള്‍ക്കു ശേഷം പക്തിയ ഘാഗ് റേഡിയോയിലെ മാധ്യമപ്രവര്‍ത്തകന്‍ തൂഫാന്‍ ഒമറിനെ താലിബാന്‍ പോരാളികള്‍ കൊലപ്പെടുത്തി.

അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ ഏറ്റെടുത്തതുമുതല്‍ സ്വകാര്യ ടിവി ചാനലുകളില്‍ കാണിക്കുന്ന ഉള്ളടക്കത്തിലും മാറ്റം വന്നിട്ടുണ്ട്. വാര്‍ത്താ ബുള്ളറ്റിനുകള്‍, രാഷ്ട്രീയ സംവാദങ്ങള്‍, വിനോദം, സംഗീത പരിപാടികള്‍ എന്നിവയ്ക്കു പകരം താലിബാന്‍ സര്‍ക്കാരിന് അനുകൂലമായ പരിപാടികളാണ് അവതരിപ്പിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ചില പ്രമുഖ പത്രങ്ങള്‍ അച്ചടി നിര്‍ത്തി ഓണ്‍ലൈനിലേക്കു മാറാനും നിര്‍ബന്ധിതരായിരുന്നു.

 



മാധ്യമപ്രവര്‍ത്തകര്‍ താലിബാനെ ഭയപ്പെടുന്നുവെന്ന് യുഎസ് ആസ്ഥാനമായുള്ള മാധ്യമസ്വാതന്ത്ര്യ സംഘടനയിലെ മുതിര്‍ന്ന അംഗം സ്റ്റീവന്‍ ബട്ട്‌ലര്‍ പറഞ്ഞു. അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് സഹായം അഭ്യര്‍ഥിച്ചു നൂറുകണക്കിന് ഇ മെയിലുകള്‍ സംഘടനയ്ക്കു ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരെ തടയുന്നത് അവസാനിപ്പിക്കണമെന്നും മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള സമിതി താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു...  (22 minutes ago)

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ  (30 minutes ago)

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (45 minutes ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (1 hour ago)

നിർണായക പങ്കുവഹിച്ചു  (1 hour ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (1 hour ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (1 hour ago)

കശ്മീർ പോലീസിന്റെ ഏജൻസി  (1 hour ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (1 hour ago)

. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ  (1 hour ago)

മന്ത്രിയും കുടുങ്ങും  (1 hour ago)

മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച  (2 hours ago)

തീപിടുത്തം  (2 hours ago)

ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട്‌ ബുക്കിങ്  (2 hours ago)

തലപ്പത്തുണ്ടായിരുന്നവർ  (2 hours ago)

Malayali Vartha Recommends