ആരാധകർ കണ്ണുവെച്ച കൊച്ചിയിലെ ആർഭാട വിവാഹം! ആ രണ്ടു നടിമാരുടെ വിവാഹത്തിന് പിന്നിൽ മോൺസൻ.. പുറത്ത് വരുന്നത്...

മോൺസൻ ആള് ചില്ലറക്കാരനല്ലെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധിപേരാണ് മറുപടിയുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ മോൺസൻ മാവുങ്കല്‍ രണ്ട് സിനിമാനടിമാരുടെ വിവാഹച്ചെലവുകളും വഹിച്ചതായി റിപ്പോര്‍ട്ടുകൾ പുറത്ത് വരുകയാണ്.
എന്നാൽ ആ സിനിമ നടികൾ ആരൊക്കെയാണെന്നുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പല പ്രമുഖ സിനിമാതാരങ്ങളും മോൺസന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നതാണ് വാസ്‌തവം. ഇപ്പോൾ പല ചിത്രങ്ങളും പുറത്ത് വരുന്നതോടെ മോൺസനുമായി ഉണ്ടായിരുന്ന അടുത്ത താരബന്ധങ്ങളാണ് പുറത്ത് വരുന്നത്.
നടിമാരുടെ വിവാഹത്തിന് പുറമേ കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി പല ഉന്നതരുടേയും പിറന്നാള്‍ ആഘോഷങ്ങളും മോൺസൻ സ്വന്തം ചെലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളില്‍ സിനിമാതാരങ്ങളും പോലീസ് ഉന്നതരും എത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ ആഘോഷ പരിപാടികള്‍ക്കായി മോൺസൻ ചെലവാക്കിയത്. ഒരു പ്രതേക ജീവിതശൈലി യായിരുന്നു മോൺസന്‍ മാവുങ്കലിന്‍റെത്.
ഇത് അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഒന്നടങ്കം അമ്പരപ്പിച്ചു. വാർദ്ധക്യം അകറ്റാനും യൗവ്വനം നിലനിർത്താനുമായി വര്‍ഷങ്ങളായി അരിയാഹാരം കഴിക്കാറില്ലെന്ന് മോൺസൻ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. നിറം കിട്ടാൻ വേണ്ടി വിദേശത്തുനിന്ന് എത്തിക്കുന്ന മെലാനിൻ സൗന്ദര്യവര്‍ധക ഗുളികകളും ഇയാൾ ഉപയോഗിച്ചിരുന്നു. പരിചയപ്പെടുന്നവരെയെല്ലാം ആകർഷിക്കുന്ന വ്യകതിത്വവും പെരുമാറ്റശൈലിയുമാണ് മോൺസന്‍റേത്.
ആരോഗ്യത്തിലും സൗന്ദര്യത്തിലും അതീവശ്രദ്ധ മോൺസൻ പുലർത്തിയിരുന്നു. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിതശൈലിയാണ് ഇദ്ദേഹം പിന്തുടർന്നത്. അധിക ഭക്ഷണം കഴിയ്ക്കാതിരിക്കുക എന്നതാണ് പ്രധാനം. അരിയാഹാരം വർഷങ്ങളായി മോൺസൻ ഒഴിവാക്കിയിരുന്നു. കൊഴുപ്പുകുറഞ്ഞ ഭക്ഷണമാണ് ഇയാൾ കഴിച്ചിരുന്നത്. കുടിക്കാന്‍ മധുരമില്ലാത്ത ജ്യൂസ്, ഹെൽത്ത് ഡ്രിങ്ക്, മിനറൽ വാട്ടർ എന്നിവ മാത്രമാണ് ഉപയോഗിച്ചത്. നല്ല നിറം കിട്ടാനും മുഖത്തും കഴുത്തിലും ചുളിവുകള്‍ വരാതിരിക്കാനും മെലാനിന്‍ അടങ്ങിയ ഗുളികകളും കഴിച്ചിരുന്നു.
ഇവ വിദേശത്തുനിന്ന് വരുത്തുകയായിരുന്നു. അതേസമയം വജ്രവ്യാപാരി, അതീവ സുരക്ഷയിലുള്ള വിവിഐപി എന്നിങ്ങനെയാണ് പല ഹോട്ടലുകളിലും മോൺസൻ മാവുങ്കലിനെ കൂടെയുള്ളവര്‍ അവതരിപ്പിച്ചിരുന്നത്. എല്ലാ രംഗത്തേയും പ്രമുഖരുമായും വിപുലമായ ബന്ധം സൂക്ഷിക്കാനായി പണം ധൂര്‍ത്തടിക്കുന്നതും ആര്‍ഭാടജീവിതം നയിക്കുന്നതുമായിരുന്നു മോൺസന്റെ രീതി.
എന്നാൽ മോൺസന് കേരളത്തില്‍ ഭൂമിയില്‍ നിക്ഷേപം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇയാള്‍ക്ക് നിക്ഷേപമുണ്ടോ എന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha























