കോവിഡ് മരണങ്ങളിലെ നഷ്ടപരിഹാരം; ബാധ്യത സംസ്ഥാനങ്ങളുടെ ചുമലില്‍വെച്ച് കേന്ദ്രം, 50,000 രൂപ വീതം കണക്കാക്കിയാല്‍ ഈ ഇനത്തില്‍ വേണ്ടിവരുന്നത് 160 കോടി രൂപ!

കോവിഡ് മരണങ്ങളിലെ നഷ്ടപരിഹാരം നൽകാതെ ബാധ്യത സംസ്ഥാനങ്ങളുടെ ചുമലില്‍വെച്ച് കേന്ദ്രത്തിന്റെ മലക്കം മറിച്ചിൽ. സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കേരളമടക്കം ആവശ്യമുന്നയിക്കുകയുണ്ടായി. എന്നിട്ടും കാര്യമായി മറുപടി കേന്ദ്രത്തില്‍ നിന്നുണ്ടായിട്ടില്ല എന്നത് സംസ്ഥാനത്തെ കുഴയ്ക്കുന്നു. കൊടുങ്കാറ്റും പ്രളയവും പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ കേന്ദ്രം പൊതുവെ ധനസഹായം നല്‍കാറുണ്ട്. കോവിഡിലും ഇതേ മാതൃകയില്‍ സഹായം പ്രതീക്ഷിച്ചെങ്കിലും നിരാശയാണ് ഫലം.
അതേസമയം കോവിഡ് ചികിത്സക്കും അനുബന്ധ ചെലവുകള്‍ക്കുമെല്ലാം വലിയ തുകയാണ് സംസ്ഥാനങ്ങള്‍ ഇപ്പോൾ ചെലവിടുന്നത്. ഇതിന് പുറമെയാണ് നഷ്ടപരിഹാര ബാധ്യത കൂടി തലയിൽ കെട്ടിവയ്ക്കുന്നത്. സഹായധനത്തില്‍ ഒരു വിഹിതം കേന്ദ്രം വഹിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം എന്നത്. പി.എം കെയേഴ്സിലൂടെ കോടികള്‍ സമാഹരിച്ച കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്.
പ്രകൃതി ദുരന്തങ്ങളെപോലെ തന്നെ കോവിഡിന് നിര്‍ണിത കാലപരിധി നിശ്ചയിക്കാനായിട്ടില്ല. ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലും സംസ്ഥാനത്ത് 'കോവിഡ് സ്ഥിരീകരിച്ചത് മുതല്‍ ഇനിയൊരു ഉത്തരവു'ണ്ടാകുന്നത് വരെയെന്നാണ് പറയപ്പെടുന്നത്. ഫലത്തില്‍ സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ നഷ്ടപരിഹാര വിതരണത്തിനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത് തന്നെ.
കൂടാതെ വ്യാഴാഴ്ചവരെയുള്ള കണക്കനുസരിച്ച് 25087 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിവിധ ജില്ലകളില്‍ പുനഃപരിശോധനക്കുശേഷം മരണകാരണം കോവിഡാണെന്ന് സ്ഥിരീകരിച്ച 7000 മരണങ്ങള്‍കൂടി ഉള്‍പ്പെടുമ്പോള്‍ ഇതുവരെ സഹായം നല്‍കേണ്ടവരുടെ എണ്ണം 32087 ആണ്. 50,000 രൂപ വീതം കണക്കാക്കിയാല്‍ ഈ ഇനത്തില്‍ മാത്രം വേണ്ടിവരുന്നത് 160 കോടി രൂപയാണ്. ശരാശരി 100-120 കോവിഡ് മരണങ്ങളാണ് പ്രതിദിനം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പോസിറ്റിവായശേഷം 30 ദിവസത്തിനുള്ളിലെ മരണവും കോവിഡ് മരണങ്ങളായി പരിഗണിക്കണമെന്ന കേന്ദ്ര നിര്‍ദേശംകൂടി യാഥാര്‍ഥ്യമാകുന്നതോടെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതോടൊപ്പം തന്നെ ധനസഹായത്തിന് ആശ്രിതര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംവിധാനങ്ങളൊരുക്കും. ഓണ്‍ലൈന്‍ സമര്‍പ്പിക്കുന്നതിനൊപ്പം നേരിട്ടും അപേക്ഷ നല്‍കുന്നതിനുള്ള ക്രമീകരണങ്ങളുണ്ടാകുന്നതായിരിക്കും. ലാന്റ് റവന്യൂ കമീഷണറേറ്റിലെ ഐ.ടി വിഭാഗമാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള പോര്‍ട്ടല്‍ ഒരുക്കുക. എന്തൊക്കെ വിവരങ്ങള്‍ നല്‍കിയാണ് അപേക്ഷ സമര്പ്പിക്കേണ്ടതെന്നത് സംബന്ധിച്ച് വിശദ ഉത്തരവിറക്കുന്നതാണ്.
https://www.facebook.com/Malayalivartha





















