ഇത് രാജ്യത്ത് ചരിത്രം കുറിക്കും!! കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ തദ്ദേശീയ വസ്‌ത്ര ധാരണത്തിന് പ്രോത്സാഹനം നൽകി; പെൺകുട്ടികൾക്ക് കേരള സാരി, ആൺകുട്ടികൾക്ക് മുണ്ടും ജുബ്ബയും
ഇന്ത്യൻ ചരിത്രത്തിലാദ്യമായി കേരള ബിരുദദാന ചടങ്ങില്‍ തദ്ദേശീയ വസ്‌ത്ര ധാരണം പ്രോത്സാഹിപ്പിച്ച് കേരള ആരോഗ്യ സര്‍വകലാശാല. ഒക്‌ടോബര്‍ അഞ്ചിന് നടക്കുന്ന പിജി ഡോക്‌ടര്‍മാരുടെ ബിരുദദാന ചടങ്ങിലാണ് കൊളോണിയല്‍ വേഷമായ കറുത്ത ഗൗണും തൊപ്പിയും ഉപേക്ഷിച്ച് പ്രത്യേക വസ്‌ത്ര ധാരണത്തിന് തീരുമാനമെടുത്തിരിക്കുന്നത്. തീരുമാനത്തിനുശേഷം വിവിധ മേഖലകളിൽ നിന്നും വിമർശനവും ഉയർന്നിരുന്നു.
സര്‍വകലാശാല ചാന്‍സിലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അന്ന് മുണ്ടും ജുബ്ബയുമാകും വേഷം. ആണ്‍കുട്ടികള്‍ വെളളയോ ഇളംമഞ്ഞകലര്‍ന്ന വെളള ഷര്‍ട്ടോ ധരിക്കണം. പെണ്‍കുട്ടികള്‍ക്ക് കേരളസാരിക്കൊപ്പം ഇളംമഞ്ഞ കലര്‍ന്ന വെളള ബ്ളൗസാണ് ധരിക്കാവുന്നത്.
സാരിക്കും ബ്ളൗസിനും പലനിറത്തില്‍ ബോര്‍ഡറാകാം. ഇവ വിദ്യാര്‍ത്ഥികള്‍ തന്നെ വാങ്ങിയതാകണം. എന്നാല്‍ ഇവര്‍ക്ക് തോളില്‍ ധരിക്കാന്‍ 2.8 മീറ്റര്‍ കസവ് വേഷ്‌ടി സര്‍വകലാശാല വാങ്ങി നല്‍കും. ഒക്‌ടോബര്‍ അഞ്ചിന് നടക്കുന്ന ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവാര്‍ഡ് മികവ് നേടിയ 50 കുട്ടികളെയാണ് പങ്കെടുപ്പിക്കുക.
https://www.facebook.com/Malayalivartha