Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊല; കെട്ടിപ്പിടിച്ചിരുന്ന ഉമ്മയുടെ കൈ മാറ്റിയതോടെ ഉണർന്ന ബാലനെ പലതവണ ചുറ്റികയ്ക്ക് അടിച്ചു: അലമുറയിട്ട സഫിയയുടെ മുഖത്തും ആഞ്ഞടിച്ചു... ആക്രമിക്കരുതെന്ന് കൈകൂപ്പി അപേക്ഷിച്ച 15 കാരിയെ വലിച്ചിഴച്ച് മുറിക്കുള്ളിൽ കൊണ്ടുവന്നപ്പോൾ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന സഹോദരനെയും, ഉമ്മയെയും:- ആക്രമിക്കാനൊരുങ്ങുന്നതിനിടെ കുതറിയോടിയ പെൺകുട്ടി ഒളിച്ചത് ഏലത്തോട്ടത്തിൽ

05 OCTOBER 2021 06:58 AM IST
മലയാളി വാര്‍ത്ത

ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊല. കൊലപാതകം മുൻകൂട്ടി തീരുമാനിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു.

വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ അബ്ദുൽ ഫത്താഹ് റെയ്ഹാനാണ് കഴിഞ്ഞ ദിവസം അതിദാരുണമായി കൊല്ലപ്പെട്ടത്. ഫത്താഹിന്റെ മാതാവ് സഫിയ, വല്യുമ്മ സൈനബ എന്നിവർ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സഫിയയുടെ മൂത്തമകള്‍ ആഷ്മി (15) ആക്രമിക്കപ്പെട്ടെങ്കിലും കുതറിയോടി രക്ഷപ്പെടുകയായിരുന്നു. ഇവർ നാല് പേരെയും കൊലപ്പെടുത്താനാണ് ഇവർ താമസിക്കുന്ന വീടുകളിൽ എത്തിയതെന്ന് പ്രതിയായ മാതൃ സഹോദരീ ഭർത്താവ് സുനിൽ കുമാർ തെളിവെടുപ്പിനിടെ പോലീസിനോട് കുറ്റസമ്മതം നടത്തി.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ആനച്ചാല്‍ ആമക്കണ്ടത്താണ് സംഭവം. പത്തുസെന്റ് ഭൂമിയിലെ മൂന്ന് ഷെഡ്ഡുകളിലാണ് ബന്ധുക്കളായ മൂന്ന് കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. ഇതിന്റെ അതിര് സംബന്ധിച്ച തര്‍ക്കത്തില്‍ മൂന്ന് കേസുകള്‍ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനിലുണ്ട്.

ഒരു വീട്ടില്‍ സഫിയയും രണ്ട് മക്കളും, സമീപം സഫിയയുടെ സഹോദരി ഷൈലയും, താഴെയുള്ള ഷെഡ്ഡില്‍ അമ്മ സൈനബയുമാണ് താമസിച്ചിരുന്നത്. സഫിയയുടെ ഭര്‍ത്താവ് മൂന്നു വര്‍ഷമായി മൂന്നാറിലാണ്.

സഹോദരിമാര്‍ തമ്മിലുള്ള കലഹം മൂലം ഷൈല അടുത്തിടെ ഇവിടെ നിന്ന് താമസം മാറി. പ്രതി സുനിൽ കുമാർ, കുടുംബ കലഹത്തെത്തുടര്‍ന്ന് ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. ഈ അകല്‍ച്ചയ്ക്ക് കാരണം ഭാര്യയുടെ സഹോദരിയും മാതാവുമാണെന്ന് ഇയാൾ വിശ്വസിച്ചു. ഇതാണ് കൊലപാതകത്തിന് കാരണം.

കൃത്യം നടത്താൻ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ആദ്യം സഫിയയുടെ വീട്ടിലെത്തുകയായിരുന്നു. ഇതിനായി .വീടിന്റെ വാതിൽ കുത്തിത്തുറക്കാൻ കമ്പിപ്പാരയും ആക്രമിക്കാൻ ചുറ്റികയും കത്തിയും സംഘടിപ്പിച്ചു. പക്ഷെ കമ്പിപ്പാര ഉപയോഗിക്കാതെ തന്നെ സുനിൽ കുമാർ കതകു തുറന്നു. സഫിയയും മകൻ ഫത്താഹും വീട്ടിലുണ്ടായിരുന്നു.

മകന്റെയും ഉമ്മയുടെയും കിടപ്പുരീതി കണ്ടപ്പോള്‍ ലക്ഷ്യം തെറ്റി ചുറ്റിക കുട്ടിയുടെ ദേഹത്തുകൊള്ളാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലായി. ഇതേ തുടർന്ന് കെട്ടിപ്പിടിച്ചിരുന്ന സഫിയയുടെ കൈമാറ്റി, കുട്ടിയെ നീക്കി കിടത്തിയ ശേഷം ആക്രമിക്കാമെന്ന് ഉറപ്പിച്ചു.

 

കുട്ടി പതിയെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതോടെ തലയില്‍ പലവട്ടം ചുറ്റികയ്ക്ക് പ്രഹരിച്ചു. ഇതിനടയില്‍ അലമുറയിട്ട സഫിയയുടെ മുഖത്തും ചുറ്റികയ്ക്കടിച്ചു. സഫിയയും മകൻ ഫത്താഹും മരിച്ചെന്നു കരുതി തൊട്ടടുത്ത് സഫിയയുടെ മാതാവ് സൈനബ താമസിക്കുന്ന വീട്ടിലെത്തി. വീടിന്റെ പിൻവാതിൽ പൂട്ടിയിരുന്നില്ല.

സൈനബയെ ആദ്യം തലയ്ക്കടിച്ചു. ഈ സമയം, സഫിയയുടെ 15 വയസ്സുള്ള മകൾ ഉണർന്നെന്നും ആക്രമിക്കരുതെന്ന് കൈകൂപ്പി അപേക്ഷിച്ചെന്നും പ്രതി പറഞ്ഞു. മുറിവേറ്റു കിടക്കുന്ന അമ്മയുടെയും സഹോദരന്റെയും അടുത്തേക്ക് കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി.

പിന്നീട് സമീപത്ത് ഷൈല താമസിക്കുന്ന ഷെഡിലേക്കും കൊണ്ടുപോയി. അവിടെ നിന്നു പുറത്തു കടക്കുന്നതിനിടെ പെൺകുട്ടി കുതറിയോടി. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പ്രതി പറഞ്ഞു. മൂന്ന് മണിക്കൂറോളം ഏലത്തോട്ടത്തിലെ ഇരുട്ടില്‍ ആഷ്മി അഭയം തേടുകയായിരുന്നു.

ചുറ്റികയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു പ്രതി പൊലീസിനോടു പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക, കമ്പിപ്പാര, കത്തി എന്നിവ ഷെഡിൽ നിന്ന് പൊലീസ് കണ്ടെത്തി.

വസ്ത്രങ്ങൾ പുഴയിൽ ഉപേക്ഷിച്ച ശേഷം വനത്തിലൂടെ നടന്ന് സമീപത്തുള്ള പണി തീരാത്ത റിസോർട്ട് കെട്ടിടത്തിലെത്തിയ സുനിൽകുമാർ രാത്രിയോടെ തമിഴ്നാട്ടിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്.

വൻ പൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടന്നത്. തുടർന്ന് താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷം അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (6 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (6 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (6 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (6 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (7 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (9 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (9 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (9 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends