ഗാന്ധിജിയുടെ സ്മാരകം രാജ്ഘട്ടിലല്ല. ഇവിടെ കേരളത്തിലാണ് അത് പണിതുയർത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഗാന്ധി ചൈതന്യം നിറഞ്ഞു നിൽക്കുന്നത് ജനകീയാസൂത്രണത്തിലാണ്; കേന്ദ്ര പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ ശ്രീ.മധുദന്തവാദെയുടെ വാക്കുകൾ ഉദ്ധരിച്ച് ഡോ.തോമസ് ഐസക്ക്
ജനകീയാസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി ഡോ. തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അദ്ദേഹം പങ്കു വച്ചിട്ടുള്ള വളരെ പ്രധാനമായ ഒരു സംഭവം തന്നെയാണ്.
“ഗാന്ധിജിയുടെ സ്മാരകം രാജ്ഘട്ടിലല്ല. ഇവിടെ കേരളത്തിലാണ് അത് പണിതുയർത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഗാന്ധി ചൈതന്യം നിറഞ്ഞു നിൽക്കുന്നത് ജനകീയാസൂത്രണത്തിലാണ്.”
കേന്ദ്ര പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ ശ്രീ.മധുദന്തവാദെയുടെ വാക്കുകൾ ഉദ്ധരിച്ച് ഡോ.തോമസ് ഐസക്ക്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; “ഗാന്ധിജിയുടെ സ്മാരകം രാജ്ഘട്ടിലല്ല. ഇവിടെ കേരളത്തിലാണ് അത് പണിതുയർത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഗാന്ധി ചൈതന്യം നിറഞ്ഞു നിൽക്കുന്നത് ജനകീയാസൂത്രണത്തിലാണ്.
” കേന്ദ്ര പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ ശ്രീ.മധുദന്തവാദെയുടെ വാക്കുകളാണിത്. ബ്ലോക്കുതല സെമിനാറുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് 1997 ഏപ്രിൽ 15-ാം തീയതി കൊടുങ്ങല്ലൂരിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താഴെത്തട്ടിലെ പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ട് ബ്ലോക്ക് തലത്തിൽ പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള ലളിതമായ രീതി സമ്പ്രദായം വലിയ അത്ഭുതത്തോടെയാണ് അദ്ദേഹം നോക്കികണ്ടത്. കൊടുങ്ങല്ലൂർക്കുള്ള യാത്രാമധ്യേ അദ്ദേഹം 1978-ലെ എം.എൽ ദാന്ത് വാലെയുടെ ‘ബ്ലോക്ക് ലെവൽ പ്ലാനിംഗിനെ കുറിച്ചുള്ള വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ട് ’ സമീപനം എങ്ങനെ ജനകീയാസൂത്രണത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് ഘടകവിരുദ്ധമാണെന്ന് വിശദീകരിക്കുകയായിരുന്നു.
കേരളത്തിലേക്ക് വരുന്നതിന് മുമ്പ് പ്ലാനിംഗ് കമ്മീഷന്റെ മുൻ വികേന്ദ്രീകൃത ആസൂത്രണ നിലപാടുകളെ കുറിച്ച് അദ്ദേഹം പഠിച്ചിരുന്നു എന്നത് അദ്ദേഹത്തോടുള്ള ബഹുമാനത്തെ പലമടങ്ങാക്കി. ബോംബെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എം.എസ്.സി ഫിസിക്സ് പാസ്സായതിനുശേഷം ഡിപ്പാർട്ട്മെന്റ് തലവനായി ജോലി നോക്കവേയാണ് ക്വിറ്റ് ഇന്ത്യാ സമരത്തിലേക്ക് എടുത്തുചാടിയത്. അദ്ദേഹത്തെ വേണമെങ്കിൽ ഒരു ഗാന്ധിയൻ സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കാം.
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ മഹാരാഷ്ട്ര നിയമസഭയിലെയും ലോക് സഭയിലെയും പ്രതിനിധിയായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് അദ്ദേഹത്തെ ബാംഗ്ലൂർ സെൻട്രൽ ജയിലിൽ അടച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം മൊറാർജി സർക്കാരിൽ 1977-79 കേന്ദ്ര ധനമന്ത്രിയും 1989-90-ൽ വി.പി. സിംഗ് സർക്കാരിൽ കേന്ദ്ര റെയിൽവേ മന്ത്രിയും ആയിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പദ്ധതി രേഖ സമർപ്പണ ചടങ്ങായിരുന്നു അദ്ദേഹം പങ്കെടുത്ത മറ്റൊരു ചടങ്ങ്. കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ പദ്ധതി രേഖ അദ്ദേഹമാണഅ ഏറ്റുവാങ്ങിയത്. സമ്പത്ത് എം.പി, ഭാർഗ്ഗവി തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി. സത്യനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ.ഗുലാത്തി, ഇ.എം.ശ്രീധരൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുക്കുന്നതിനേക്കാൾ അദ്ദേഹത്തിന് താൽപര്യം ഗ്രാമതലത്തിൽ ജനകീയാസൂത്രണം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നേരിട്ട് മനസ്സിലാക്കുന്നതിനായിരുന്നു. രാമചന്ദ്രഗുഹ “ഗാന്ധിയ്ക്ക് ശേഷമുള്ള ഇന്ത്യ” എന്ന ഗ്രന്ഥത്തിൽ മധുദന്തവാദെയുടെ ഗാന്ധിയൻ സോഷ്യലിസത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സൈദ്ധാന്തിക വാശിയേക്കാൾ പ്രായോഗിക ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ പ്രമീള ദന്താവാദെയും തടങ്കലിലായിരുന്നു- യേർവാദ സെൻട്രൽ ജയിലിൽ. ഇരുവരും അന്യോന്യം ഇരുനൂറ് കത്തുകൾ പരസ്പരം എഴുതി. ഈ കത്തുകളിൽ സംഗീതം, കവിത, ദർശനം, വായിക്കുന്ന പുസ്തകങ്ങൾ എല്ലാം വിഷയമായി. പ്രണയവും. ഒട്ടേറെ നിരൂപണവും വ്യാഖ്യാനങ്ങളും ഈ പ്രണയ ലേഖനങ്ങൾക്കുണ്ടായിട്ടുണ്ട്. #ജനകീയാസൂത്രണജനകീയചരിത്രം.
https://www.facebook.com/Malayalivartha