പത്ത് പവന്‍ നല്‍കിയില്ലെങ്കില്‍ മകളെ മൊഴി ചൊല്ലുമെന്ന് മരുമകന്റെ ഭീഷണി; മകളുടെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും മാനസിക സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യെന്നും വ്യകത്മാക്കി വീഡിയോ പകർത്തി, പിന്നാലെ മൂസക്കുട്ടിവീടിന് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചു
മലപ്പുറത്ത് മമ്പാട് ഗൃഹനാഥന്‍ മൂസക്കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. അബ്ദുള്‍ ഹമീദിനെയാണ് പോലീസ് തെളിവുകളോടെ അറസ്റ്റ് ചെയ്തത് . ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍. മൂസക്കുട്ടി ആത്മഹത്യ ചെയ്തത് മരുമകന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന് പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. മൂസക്കുട്ടിയുടെ മകന്‍ നല്‍കിയ സ്ത്രീധന പീഡന പരാതിയെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 26 നാണ് മൂസക്കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. വീടിന് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിലിയാരുന്നു ഇയാളെ കണ്ടെത്തിയത്. ആത്മഹത്യക്ക് മുന്‍പ് മകളുടെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും മാനസിക സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യെന്നും ചൂണ്ടിക്കാട്ടി ഒരു വീഡിയോ ദൃശ്യം മൂസക്കുട്ടി മൊബൈൽ ഫോണിൽ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുടുംബം പരാതി നല്‍കിയത്.
അതേസമയം 2020 ജനുവരിയിലാണ് മൂസക്കുട്ടിയുടെ മകള്‍ ഹിബയുടെ വിവാഹം നടന്നത്. വിവാഹ സമയത്ത് 18 പവന്‍ സ്ത്രീധനമായി നല്കുകയും ചെയ്തിരുന്നു. കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടതോടെ ആറ് പവന്‍ കൂടി നല്‍കി. ഇതിന് ശേഷം വീണ്ടും ഇയാള്‍ സ്വര്‍ണ്ണം ആവശ്യപ്പെടുകയായിരുന്നു. പത്ത് പവന്‍ നല്‍കിയില്ലെങ്കില്‍ മകളെ മൊഴി ചൊല്ലുമെന്ന് പറഞ്ഞാണ് ഇയാള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കുടുംബം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha