ലോക പട്ടിണി സൂചികയിൽ താഴേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിൽ ഒരുക്കിയ ബദലാണ് വിശപ്പ് രഹിത കേരളം പദ്ധതി; 2019-20 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ,ചേർത്തല താലൂക്കുകളിൽ പരീക്ഷിച്ചു വിജയിപ്പിച്ച ശേഷമാണ് കേരളത്തിലുടനീളം നടപ്പിലാക്കിയതെന്ന് ഐ ബി സതീഷ് എം എൽ എ
ലോക പട്ടിണി സൂചികയിൽ താഴേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിൽ ഒരുക്കിയ ബദലാണ് വിശപ്പ് രഹിത കേരളം പദ്ധതി. 2019-20 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ,ചേർത്തല താലൂക്കുകളിൽ പരീക്ഷിച്ചു വിജയിപ്പിച്ച ശേഷമാണ് കേരളത്തിലുടനീളം നടപ്പിലാക്കിയതെന്ന് കാട്ടാക്കട എം എൽ എ ഐ ബി സതീഷ്.
അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രുപം ഇങ്ങനെ; ലോക പട്ടിണി സൂചികയിൽ താഴേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിൽ ഒരുക്കിയ ബദലാണ് വിശപ്പ് രഹിത കേരളം പദ്ധതി.
2019-20 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ , ചേർത്തല താലൂക്കുകളിൽ പരീക്ഷിച്ചു വിജയിപ്പിച്ച ശേഷമാണ് കേരളത്തിലുടനീളം നടപ്പിലാക്കിയത്.
2009ൽ എൽഡിഎഫ് സർക്കാർ 'മാവേലി' എന്ന പേരിൽ പത്തുരൂപ മുതൽ പതിനഞ്ചു രൂപ വരെയുള്ള നിരക്കിൽ ഊണ് നൽകാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുപ്പത്തിമൂന്ന് ഹോട്ടലുകൾ തുടങ്ങിയിരുന്നു.
എന്നാൽ, 2011ൽ അധികാരത്തിൽ എത്തിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ടു മാസത്തിനുള്ളിൽ ആ ഹോട്ടലുകൾ ഒക്കെ പൂട്ടി. മാവേലി ഹോട്ടലുകൾക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷ്യ ധാന്യങ്ങളും മറ്റും നൽകുന്നതിനുള്ള ഫണ്ട് നിർത്തിവച്ചാണ് അന്നത്തെ യുഡിഎഫ് സർക്കാർ അത് പൂട്ടിച്ചത്.
വിശപ്പുരഹിത കേരളം പദ്ധതി ആരംഭിച്ച് ഒരു വർഷത്തിനകം തന്നെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും 20 രൂപക്ക് ഊണ് ലഭിക്കുന്ന സംരംഭങ്ങൾ കുടുംബശ്രീയുടെ സഹകരണത്തിൽ ആരംഭിച്ചു.
വയനാട് ജില്ലയിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ആയിരാമത്തെ ജനകീയ ഹോട്ടൽ തുറന്നത്. ഇപ്പോൾ 1100ലധികം ജനകീയ ഹോട്ടലുകളുമായി ഈ പദ്ധതി വിജയകരമായി മുന്നോട്ടുപോവുകയാണ്.
https://www.facebook.com/Malayalivartha