പരിസ്ഥിതി സംരക്ഷണം മുഖ്യധാരാ പരിപാടിയാകും മുമ്പ് തന്റെ പ്രപഞ്ചവീക്ഷണത്തിന്റെ ഭാഗമാക്കി;സൈലന്റ് വാലി സംരക്ഷണ കാമ്പയിന്റെ മുന്നിൽ നിന്നു;പലതുകൊണ്ടും വ്യത്യസ്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.വി. സുരേന്ദ്രനാഥെന്ന് ഡോ തോമസ് ഐസക്ക്

പലതു കൊണ്ടും വ്യത്യസ്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.വി. സുരേന്ദ്രനാഥ്. പരിസ്ഥിതി സംരക്ഷണം മുഖ്യധാരാ പരിപാടിയാകും മുമ്പ് തന്റെ പ്രപഞ്ചവീക്ഷണത്തിന്റെ ഭാഗമാക്കി. സൈലന്റ് വാലി സംരക്ഷണ കാമ്പയിന്റെ മുന്നിൽ നിന്നു. "അശംബു ഗ്രീൻസ്" എന്ന പ്രകൃതി സംഘടനയുടെ മുൻനിരപ്രവർത്തകനുമായിരുന്നു. കെ.വി. സുരേന്ദ്രനാഥിനെ കുറിച്ച് ഡോ .തോമസ് ഐസക്ക് പറഞ്ഞത് ഇങ്ങനെ;
പലതുകൊണ്ടും വ്യത്യസ്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.വി. സുരേന്ദ്രനാഥ്. പരിസ്ഥിതി സംരക്ഷണം മുഖ്യധാരാ പരിപാടിയാകുംമുമ്പ് തന്റെ പ്രപഞ്ചവീക്ഷണത്തിന്റെ ഭാഗമാക്കി. സൈലന്റ് വാലി സംരക്ഷണ കാമ്പയിന്റെ മുന്നിൽ നിന്നു. "അശംബു ഗ്രീൻസ്" എന്ന പ്രകൃതി സംഘടനയുടെ മുൻനിരപ്രവർത്തകനുമായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇത്രയേറെ മുഴുകിയ രാഷ്ട്രീയ നേതാക്കൾ വിരളമായിരിക്കും. 1985-ൽ ഒരു ദിവസം മനോരോഗ ആശുപത്രി സന്ദർശിച്ച കവി സുഗതകുമാരി സ്ത്രീകളുടെ ദയനീയാവസ്ഥ കണ്ട് കരഞ്ഞുകൊണ്ടാണ് പുറത്തുവന്നത്. അന്നു വൈകുന്നേരം തന്നെ കെ.വി. സുരേന്ദ്രനാഥ് അധ്യക്ഷനായും സുഗതകുമാരി സെക്രട്ടറിയായും അഭയ എന്ന സംഘടനയ്ക്കു രൂപം നൽകി. അഭയ നടത്തിയ നിയപരമായ പോരാട്ടം മനോരോഗാശുപത്രികളിലെ സ്ഥിതിഗതികളെ ഒട്ടേറെ മാറ്റി.
തിരുവനന്തപുരം തച്ചോട്ടുകാവിൽ പത്തേക്കറിലേറെ വരുന്ന അഭയഗ്രാമത്തിനു ദലൈലാമ 1992-ൽ തറക്കല്ലിട്ടു. 1995-ൽ കെ.ആർ. നാരായണൻ ഉദ്ഘാടനം ചെയ്തു. മനോരോഗികളുടെ പുനരധിവാസം. ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണം, പീഡനമേറ്റ സ്ത്രീ ഇരകളുടെ രക്ഷാകേന്ദ്രം എന്നീ നിലകളിലെല്ലാം അഭയ ശ്രദ്ധേയമായി. കെ.വി. സുരേന്ദ്രനാഥ് ഇതിനോടൊപ്പമെല്ലാം ഉണ്ടായിരുന്നു.
തത്വശാസ്ത്രത്തിലാണു ബിരിദമെടുത്തത്. പഠിക്കുമ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടു. പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് 5 വർഷക്കാലം ഒളിവിൽപ്പോയി. എഐറ്റിയുസിയുടെയും സിപിഐയുടെയും സമുന്നത നേതാവായി. മൂന്നു തവണ നിയമസഭാ അംഗമായി. 1996-ൽ ലോക്സഭയിലേയ്ക്കും വിജയിച്ചു. തത്വശാസ്ത്ര ബിരുദധാരിയായിരുന്ന കെ.വി. സുരേന്ദ്രനാഥ് ചിന്തകനും എഴുത്തുകാരനുമായിരുന്നു.
മാർക്സിസ്റ്റ് വീക്ഷണം എന്ന താത്വിക മാസിക എഡിറ്റ് ചെയ്തിരുന്നു. ലോകത്തിന്റെ മുകൾത്തട്ടിലൂടെ എന്ന യാത്രാവിവരണവും എഴുതിയിട്ടുണ്ട്. ഇതുകൊണ്ടൊക്കെയാവും സുഹൃത്തുക്കളും സഖാക്കളുമെല്ലാം ‘ആശാൻ’ എന്നാണു വിളിച്ചിരുന്നത്.
പാർലമെന്റ് മെമ്പർ എന്ന നിലയിൽ ബയോഗ്രഫിക്കൽ സ്കെച്ചിൽ വിശേഷാൽ താൽപ്പര്യ മേഖലയായി എടുത്തു പറഞ്ഞിരുന്നത് സാക്ഷരതാ പ്രസ്ഥാനമായിരുന്നു. സാക്ഷരത പോലെ മറ്റൊരു ജനകീയ പ്രസ്ഥാനമായി രൂപംകൊണ്ട ജനകീയാസൂത്രണത്തിലും തുടക്കം മുതൽ അദ്ദേഹം വലിയ താൽപ്പര്യം പ്രകടിപ്പിച്ചു. ഒന്നാമത് മാർഗ്ഗനിർദ്ദേശ സമിതിയുടെ യോഗത്തിൽ ബഹുജന പങ്കാളിത്തത്തെക്കുറിച്ചുള്ള സമാന്തര സെഷന്റെ അധ്യക്ഷൻ കെ.വി. സുരേന്ദ്രനാഥ് ആയിരുന്നു.
ലോക്സഭാ അംഗമെന്ന നിലയിൽ തന്റെ മണ്ഡലത്തിലെ ജനകീയാസൂത്രണ ചടങ്ങുകളിൽപങ്കെടുക്കാൻ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. ഉന്നതതല യോഗങ്ങളിലും സംസ്ഥാനതല പരിപാടികളിലും മാത്രമല്ല, വാർഡുതല ജനസഭകളിൽ വരെ അദ്ദേഹം പങ്കെടുത്തിരുന്നു. പള്ളിച്ചൽ ഗ്രാമസഭയുടെ ഉദ്ഘാടന സമ്മേളനത്തിന്റെ ചിത്രങ്ങളാണ് ആദ്യത്തെ മൂന്നെണ്ണം.
സ്പീക്കർ എം. വിജയകുമാർ, ഡിപിസി മെമ്പർ വി. ഗംഗാധരൻ നാടാർ, എംഎൽഎ വെങ്ങാനൂർ സി ഭാസ്ക്കരൻ, ഡിപിസി ചെയർമാൻ ബി. സത്യൻ, കമലാദേവി, തോപ്പിൽ ശിവശങ്കരൻ, യു.കെ. മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റ് സുജനേന്ദ്രനെയും കാണാം.
അവസാനത്തേത് തിരുവനന്തപുരം നഗരസഭയിലെ മെഡിക്കൽ കോളേജ് വാർഡ് കൺവെൻഷൻ ഉദ്ഘാടനത്തിന്റേതാണ്. കൗൺസിലർ മിനികുമാരി, പ്രിൻസിപ്പൽ ബി. ഉമാദത്തൻ, കെആർപി എസ്. ശ്രീകുമാർ എന്നിവർ സമീപം.
#ജനകീയാസൂത്രണജനകീയചരിത്രം
https://www.facebook.com/Malayalivartha























