അനുപമയുടെ കുഞ്ഞ് കേരളത്തിലേക്ക്; രാവിലെ 6.10 ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിൽ നാലംഗ സംഘം യാത്ര തിരിച്ചു, കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളില്‍ നിന്നും കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുത്തേക്കും, സംഘത്തിലുള്ളത് മൂന്ന് പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണ്
അനുപമയുടെ കുട്ടി അഞ്ചു ദിവസത്തിനകം തിരികെ എത്തിക്കണമെന്ന ഉത്തരവുമായി കഴിഞ്ഞ ദിവസം സി ഡബ്ല്യൂ സി രംഗത്ത് എത്തിയിരുന്നു. ശിശുക്ഷേമ സമിതിക്ക് ഈ നിർദ്ദേശം നൽകിയതിനുപിന്നാലെ നിർണായക നീക്കവുമായി അന്വേഷണ സംഘം എത്തിയിരിക്കുകയാണ്. കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിച്ചു. സംഘത്തിൽ മൂന്ന് പോലീസുകാരും ഒരു വനിതാ ഉദ്യോഗസ്ഥയും ഉണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ആന്ധ്രയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഇന്ന് തന്നെ കുഞ്ഞിനെ ഏറ്റെടുത്തേക്കും. തിരികെ കൊണ്ടുനിവരുവാനാകുമെങ്കിലും നാളെ എത്തുമെന്നാണ് സൂചന. തിരികെ കേരളത്തിൽ എത്തിയതിനു ശേഷമാകും കുട്ടിയെ ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കുക.
അതേസമയം കുഞ്ഞു തിരികെ എത്തുന്നതിന് സന്തോഷത്തിലാണ് അനുപമ. ഇപ്പോൾ നിലവിൽ ആന്ധ്രയിൽ ആണ് കുട്ടി ഉള്ളത്. ഈ കേസ് മറ്റന്നാള് കുടുംബകോടതി പരിഗണിക്കാൻ ഇരിക്കുകയായിരുന്നു. അതിനിടയിലാണ് നിർദേശം നൽകിയത്. വലിയ സന്തോഷം എന്ന് അനുപമ പ്രതികരിക്കുകയും ചെയ്തിരുന്നു. വലിയ പ്രതിഷേധങ്ങൾക്ക് നിയമ പോരാട്ടങ്ങൾക്കൊടുവിൽ ആണ് അനുപമയെ തേടി ഇത്തരത്തിൽ സന്തോഷകരമായ വർത്ത എത്തിയിരിക്കുന്നത്.
അനുപമ - അജിത് ലീവിംഗ് ടുഗെതർ ദാമ്പത്യ ബന്ധത്തിൽ പിറന്ന ആൺകുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പേരൂർക്കട പോലീസിൽ ഏപ്രിൽ 19 നാണ് അനുപമ പരാതി നൽകിയത്. ഇതിനിടെ അജിത് ആദ്യ ഭാര്യയായ നസിയയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. ദിവസങ്ങളോളം അജിത്തിനെയും അനുപമയേയും സ്റ്റേഷനിൽ വിളിച്ചു വരുത്തിയതല്ലാതെ പോലീസ് കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. ഏപ്രിൽ 29 ന് അന്നത്തെ ഡി ജി പി ലോകനാഥ് ബെഹ്റക്ക് പരാതി നൽകി. മെയ് മാസത്തിൽ പേരൂർക്കട പോലീസ് അനുപമയുടെയുടെ മൊഴിയെടുത്തെങ്കിലും എഫ്.ഐ.ആർ ഇട്ടില്ല.
നിയമോപദേശത്തിന് വേണ്ടി കാക്കുകയാണെന്ന വിവരമാണ് അനുപമയ്ക്ക് പിന്നീട് പോലീസ് നൽകിയത്. കുഞ്ഞ് ദത്ത് പോയ ശേഷം ഓഗസ്റ്റ് 10 നാണ് കൻ്റോൺമെൻ്റ് അസി.കമ്മീഷണർ കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിക്ക് നൽകിയ കാര്യം അറിയിക്കുന്നത്. സംഭവങ്ങൾ മാധ്യമ വാർത്തകളിലൂടെ വിവാദമായതോടെ പരാതി ലഭിച്ച് 7 മാസങ്ങൾക്ക് ശേഷം ഒക്ടോബർ 19 ന് പേരൂർക്കട പോലീസ് കുട്ടിക്കടത്തു കേസ് രജിസ്റ്റർ ചെയ്ത് മുഖം രക്ഷിക്കുകയായിരുന്നു. അതേ സമയം കൃത്യത്തിലുൾപ്പെട്ട തൈക്കാട് ശിശുക്ഷേമ സമിതി , പൂജപ്പുര ചൈൽഡ് വെൽഫയർ കമ്മിറ്റി അധികൃതർ എന്നിവരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
എന്നാൽ അനുപമയുടെ പൂർണ്ണ സമ്മതത്തോടെയാണ് ദത്ത് നൽകിയതെന്ന് മാതാവും സഹോദരങ്ങളും സമർപ്പിച്ച മുൻകൂർ ജാമ്യഹർജിസമർപ്പിച്ചിരുന്നു. . പഠിക്കാനയച്ച മകൾ ഗർഭിണിയായി മടങ്ങി വന്നാൽ ഏതൊരു രക്ഷകർത്താക്കളും ചെയ്യുന്നതേ തങ്ങളും ചെയ്തിട്ടുള്ളു. തങ്ങൾ മകളെയും കുഞ്ഞിനെയും കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. അപ്രകാരം ദുരഭിമാനപ്രശ്നമായി തങ്ങൾ കണ്ടില്ല. മറിച്ച് വളർത്താനാണ് എൽപ്പിച്ചത് എന്ന് അനുപമയുടെ മാതാപിതാക്കൾ വാദിച്ചിരുന്നു . ഗർഭം ധരിച്ച് 8 മാസമായപ്പോഴാണ് മകൾ വിവരം പറയുന്നത്.
മകളുമായി ലവ് ഇൻ റിലേഷൻഷിപ്പിൽ കഴിഞ്ഞ അജിതും ചേർന്ന് ഏ. ജെ. ആശുപത്രിയിൽ ചെന്ന് പ്രഗ്നൻസി സ്ഥിരീകരിച്ച ശേഷമാണ് തങ്ങളെ വിവരമറിയിച്ചത്. തങ്ങളുടെ ഇളയ മകളാണ് അനുപമ. അനുപമയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ടില്ലാത്ത സമയമാണ് സംഭവങ്ങൾ നടക്കുന്നത്. യാതൊരു ബലപ്രയോഗമോ ഭീഷണിയോ ഇല്ലാതെയാണ് അനുപമ രേഖകളിൽ ഒപ്പിട്ടത്. കട്ടപ്പനയിൽ 6 മാസം കൊണ്ടു നിർത്തിയത് അന്യായ തടങ്കലായി കാണാനാവില്ല. അനുപമയുടെ പൂർണ്ണ സമ്മതത്തോടെയായിരുന്നു. അതിനാൽ അന്യായ തടങ്കലിൽ താമസിപ്പിച്ചുവെന്ന എഫ് ഐ ആറിലെ കുറ്റം നിലനിൽക്കില്ല.
ചേച്ചിയുടെ കല്യാണത്തിന് വളരെ സന്തോഷവതിയായാണ് അനുപമ നിന്നത്. തങ്ങളെ എല്ലാവരും കല്ലെറിയുമ്പോൾ ഇത് ചിന്തിക്കണമെന്നും കോടതിയിൽ ബോധിപ്പിച്ചു. ആൺ കുഞ്ഞിനെ പെൺ കുഞ്ഞാക്കി വ്യാജ രേഖകൾ തയ്യാറാക്കിയത് തങ്ങളല്ലെന്നും ആശുപത്രിയിലും തൈക്കാട് ശിശുക്ഷേമ സമിതിയിലും പൂജപ്പുര ചൈൽഡ് വെൽഫയർ കമ്മിറ്റിയിലും അപ്രകാരം കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ തങ്ങൾ ഉത്തരവാദികളല്ല. രണ്ടു നാൾ മുമ്പ് അനുപമ കുടുംബകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുഞ്ഞിൻ്റെ താൽക്കാലിക സംരക്ഷണം മാതാപിതാക്കളെ ഏൽപ്പിച്ചതായാണ് പറഞ്ഞിരിക്കുന്നതെന്നും ലോക്കൽ പോലീസ് തൊട്ട് ഡി ജി പി വരെയുള്ളവർക്ക് നൽകിയ പരാതിയിലും താൻ തൻ്റെ കുഞ്ഞിനെ മാതാപിതാക്കളുടെ സംരക്ഷണയിൽ ഏൽപ്പിച്ചതായാണ് പറഞ്ഞിട്ടുള്ളത്. ആന്ധ്രാപ്രദേശിൽ കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞതിനാൽ തങ്ങളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും പ്രതികൾ ബോധിപ്പിച്ചു.
https://www.facebook.com/Malayalivartha























