കർഷകർക്ക് മുമ്പിൽ കേന്ദ്രം മുട്ട് മടക്കി, മുട്ട് മടക്കിച്ചു എന്ന വാദം ബാലിശമാണ്.. കാർഷിക നിയമങ്ങൾ പിൻവലിച്ചത് രാഷ്ട്രത്തിന് വേണ്ടി! തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാജ്യസുരക്ഷ പരിഗണിച്ചാണെന്ന് സുരേഷ് ഗോപി എം.പി. ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കർഷകർക്ക് മുമ്പിൽ കേന്ദ്രം മുട്ട് മടക്കി, മുട്ട് മടക്കിച്ചു എന്ന വാദം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന റിപ്പോർട്ടുകൾ കോൺഗ്രസ് അടക്കമുള്ള പഞ്ചാബിലെ പ്രതിനിധികൾ പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകിയതിന്റെ പശ്ചാത്തലത്തിൽ ആയിരിക്കാം ഇത്തരത്തിൽ ഒരു തീരുമാനം കൈകൊണ്ടത്. അതേസമയം കാർഷിക നിയമങ്ങൾ കർഷകർക്ക് വേണ്ടിയായിരുന്നുവെന്നും സുരേഷ് ഗോപി എംപി മാധ്യമങ്ങളോട് പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ സമരമുഹൂര്‍ത്തമായിരുന്നു ഒരു വര്‍ഷമായി തുടരുന്ന കര്‍ഷകപ്രക്ഷോഭം. പ്രക്ഷോഭകരും അതിനെ പിന്തുണച്ചവരും ഒരേസ്വരത്തില്‍ 'ഐതിഹാസികം' എന്ന് വിശേഷിപ്പിച്ച സമരം. ഇരുപക്ഷവും വിട്ടുവീഴ്ചചെയ്യാതെ കൊമ്പുകോര്‍ത്ത ദിനരാത്രങ്ങള്‍ക്കൊടുവിലാണ് സമരക്കാരുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ കാര്‍ഷികനിയമങ്ങളുടെ അനിവാര്യമായ അന്ത്യം.
https://www.facebook.com/Malayalivartha























