ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ പര്‍വ്വീണ്‍ നേരിട്ട പീഡനങ്ങള്‍ ഒരു പെണ്‍കുട്ടിക്കും സംഭവിക്കരുതേ എന്ന് ഓരോരുത്തരും പ്രാര്‍ത്ഥിക്കുക...കാരണം പര്‍വീണ്‍ അനുഭവിച്ചതിന് സമാനമായ പീഡനം മറ്റൊരു പെണ്‍കുട്ടി അനുഭവിച്ചിട്ടുണ്ടോ എന്ന് സംശയം... ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ അനുഭവിച്ചത് ഇതാദ്യമായി പുറത്തേക്ക്...

ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ പര്‍വ്വീണ്‍ നേരിട്ട പീഡനങ്ങള്‍ ഒരു പെണ്‍കുട്ടിക്കും സംഭവിക്കരുതേ എന്ന് ഓരോരുത്തരും പ്രാര്‍ത്ഥിക്കുക. കാരണം പര്‍വീണ്‍ അനുഭവിച്ചതിന് സമാനമായ പീഡനം മറ്റൊരു പെണ്‍കുട്ടി അനുഭവിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേട്ട് കേരളം ഞെട്ടിയിരിക്കുകയാണ്.
പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പര്‍വീണിന്റെ വീട്ടുകാര്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് അടിമപ്പെടണെന്നായിരുന്നു ആവശ്യം. എന്നാല്‍ അവര്‍ അതിന് തയ്യാറായിരുന്നില്ല. അതോടെ പര്‍വീണിനുള്ള പീഡനങ്ങള്‍ കൂടി .ഇക്കാര്യം പര്‍വീണ്‍ വീട്ടിലറിയച്ചതോടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി. പവീണിന്റെ വീട്ടുകാര്‍ മുട്ടുമടക്കിയതോടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവര്‍ക്ക് മേല്‍ കുതിര കയറി.
നിയമ വിദ്യാര്‍ത്ഥിനി മൊഫിയ പര്‍വ്വീണിന്റെ ആത്മഹത്യ കേസില്‍ ആലുവ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുകയാണ്. ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് സമരം നടത്തുന്നത്. മൊഫിയ പര്‍വീണിന്റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സിഎല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം.
മൊഫിയ പര്‍വ്വീണ്‍ ആത്മഹത്യ ചെയ്ത സംഭവം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കും. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഗാര്‍ഹിക പീഡന പരാതിയില്‍ കേസ് എടുക്കുന്നതില്‍ സിഐ സിഎല്‍ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അലുവ ആത്മഹത്യയില്‍ ഈസ്റ്റ് പോലീസിന് ഗുരുതര പിഴവുകള്‍ സംഭവിച്ചെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്പി വി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. ബന്ധുക്കള്‍ ഉയര്‍ത്തിയ എല്ലാ പരാതികളും പുതിയ സംഘം അന്വേഷിക്കും. സിഐയ്ക്ക് കേസ് എടുക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബര്‍ 29 ന് പരാതി കിട്ടിയിട്ടും കേസ് എടുത്തത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ മാത്രമാണ്. 25 ദിവസം ഈ പരാതിയില്‍ സിഐ സി.എല്‍ സുധീര്‍ കാര്യമായി ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തല്‍.
ഇക്കാര്യത്തില്‍ സിഐ നല്‍കിയ വിശദീകരണം ഇങ്ങനെയാണ്. സ്റ്റേഷനിലെ ദൈനംദിന ചുമതലകളുടെ ബാഹുല്യം കാരണം അന്വേഷണം മറ്റൊരാളെ എല്‍പ്പിച്ചു. ഈ ഉദ്യോഗസ്ഥന്‍ ഇരു വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എറ്റവും ഒടുവില്‍ നവംബര്‍ 18 ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. എന്നല്‍ അന്ന് പരീക്ഷയുടെ കാരണം പറഞ്ഞ് മോഫിയ ഹാജരായില്ല.
ആത്മഹത്യ നടന്ന ദിവസം പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ചയ്ക്കിടെ സിഐയുടെ മുറിയില്‍ വെച്ച് സുഹൈല്‍ അപമര്യാദയായി സംസാരിച്ചതില്‍ പ്രകോപിതയായി മൊഫിയ സുഹൈലിനെ അടിച്ചു. ഇത് ബഹളത്തിനിടയാക്കി. സിഐ ഈ ഘട്ടത്തില്‍ അവസരോചിതമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സിഐ മകളെ നീ മാനസീക രോഗിയല്ലെ എന്ന് വിളിച്ച് അപമാനിച്ചെന്ന ആരോപണമാണ് അമ്മ പ്യാരി ഉന്നയിച്ചത്. ഡിഐജിയുടെ റിപ്പോര്‍ട്ട് തുടര്‍ന്നപടികള്‍ക്കായി ഡിജിപിയ്ക്ക് കൈമാറിയിരിക്കുകയാണ്. സി ഐക്കെതിരെ നടപടി ഉറപ്പാണ്.
പര്‍വിണ്‍ തന്റെ ജീവിത പങ്കാളിയെ സ്വയം കണ്ടെത്തുകയാണ് ചെയ്തത്. അതു കൊണ്ടാണ് എല്ലാം അവള്‍ അനുഭവിച്ചത്. പര്‍വീണിന്റെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കാതിരിക്കാന്‍ സി ഐ ക്ക് മേല്‍ സമ്മര്‍ദ്ദ മുണ്ടായെന്നാണ് റിപ്പോര്‍ട്ട്
"
https://www.facebook.com/Malayalivartha
























