സന്ദീപ് ജി.വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതിയെ പിടിക്കൂടി പോലീസ്;വീട്ടിൽ സൂക്ഷിച്ചിരുന്ന റബ്ബർഷീറ്റ് മോഷ്ടിക്കാനുള്ള ശ്രമമായിരുന്നുവെന്ന് വെളിപ്പെടുത്തൽ

ആർഎസ്എസ് പ്രവർത്തകന്റെ മരണത്തോട് അനുബന്ധിച്ച സന്ദീപ് ജി വാരിയർ ക്ക് ചില ഭീഷണികൾ നിലനിന്നിരുന്നു. അതിന് അദ്ദേഹം മറുപടിയുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ഈ ഒരു പശ്ചാത്തലത്തിൽ ഇരിക്കവെയാണ് ബിജെപി വക്താവ് സന്ദീപ് ജി.വാര്യരുടെ വീട്ടിൽ അതിക്രമിച്ചു ഒരാൾ കയറിയത്.
എന്നാൽ ആളെ ഇപ്പോൾ പിടികൂടിയിരിക്കുകയാണ്. പളളിക്കുന്ന് സ്വദേശി യൂസഫാണ് പോലീസ് പിടിയിലായിരിക്കുന്നത്. സന്ദീപിന്റെ ചെത്തല്ലൂരിലെ വീട്ടിലായിരുന്നു ഇയാൾ അതിക്രമിച്ച് കയറാൻ ശ്രമം നടത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന റബ്ബർഷീറ്റ് മോഷ്ടിക്കാനുള്ള ശ്രമമായിരുന്നു പ്രതിക്ക്. അതിനുവേണ്ടിയാണ് സന്ദീവപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയതെന്നും പോലീസ് പറഞ്ഞു.
പോലീസ് പട്രോളിങ് വാഹനം കടന്നു പോകുന്നത് കണ്ട് ഇയാൾ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു . യൂസഫ് വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് കണ്ടെത്തി. അതേസമയം തനിക്ക് നേരെ ഉയർന്ന കൊലവിളികൾക്ക് അദ്ദേഹം നൽകിയ പ്രതികരണം ഇങ്ങനെയായിരുന്നു:
എസ്ഡിപിഐ നേതാവ് എനിക്കെതിരെ നടത്തിയ കൊലവിളി പ്രസംഗം കേട്ടു . ഈ സീൻ ഒക്കെ കഴിഞ്ഞാണ് ഇവിടെ എത്തിയത് എന്നേ പറയാനുള്ളു . പല അഭ്യുദയകാംക്ഷികളും സഹപ്രവർത്തകരും പോലീസ് സുരക്ഷ തേടണം എന്ന് നിര്ബന്ധിക്കുന്നുണ്ട് . എന്റെ സഹപ്രവർത്തകർക്ക് ലഭിക്കാത്ത ഒരു സുരക്ഷയും എനിക്കും ആവശ്യമില്ല .
ഈ പ്രസംഗമൊക്കെ പരസ്യമായി നടത്തിയിട്ടും എസ് ഡിപിഐ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾക്കെതിരെ ചെറുവിരൽ അനക്കാത്ത പിണറായി പോലീസിൽ വിശ്വാസവുമില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാത്രമല്ല മറ്റൊരു നിർണായക നീക്കം കൂടി നടത്തുവാൻ ഒരുങ്ങുകയാണ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
2017 ജൂലായ് 28-ന് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് അക്രമിക്കപ്പെട്ടിരുന്നു .സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീ കുമ്മനം രാജശേഖരനെ അപായപ്പെടുത്താൻ ലക്‌ഷ്യം വച്ചുകൊണ്ടാണ് ആക്രമണം നടന്നത് . സിപിഎം നേതാവ് ഐ പി ബിനുവിന്റെ നേതൃത്വതിലായിരുന്നു ആക്രമണം.
ബിജെപി സംസ്ഥാന അധ്യക്ഷനെ അപായപ്പെടുത്താൻ പാർട്ടി ഓഫീസ് ആക്രമിച്ച കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിക്കഴിഞ്ഞു . കേരളത്തിലെ രാഷ്ട്രീയചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു ബിജെപി ഓഫീസ് ആക്രമണം .
ജനാധിപത്യ വിശ്വാസികളെ ഞെട്ടിച്ച ഈ സംഭവത്തിലെ പ്രതികളെ രക്ഷിക്കാനുള്ള സർക്കാർ നീക്കം ആപത്ക്കരമായ കീഴ്വഴക്കത്തിന് തുടക്കം കുറിക്കും . രാജ്യം ഭരിക്കുന്ന പാർട്ടിയോട് യുദ്ധ പ്രഖ്യാപനത്തിനു ഒരുങ്ങുന്നത് സംസ്ഥാന സർക്കാരിനോ അതിനു നേതൃത്വം നൽകുന്ന സിപിഎമ്മിനോ ഭൂഷണമായിരിക്കില്ല .
https://www.facebook.com/Malayalivartha

























