കൊലപാതകം നടന്ന ദിവസം കൊലപാതകികളിൽ ഒരാൾ നാട്ടുകാരുടെ മുന്നിലൂടെ സാധാരണക്കാരനെ പോലെ നടന്നു;കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി സമരം നടത്തുമ്പോഴും പ്രതി എല്ലാം കാണുന്നുണ്ടായിരുന്നു;ഒരു ബേക്കറിയിൽ കയറി 'ആ സാധനം' വാങ്ങിച്ചു;ആ സംശയം വന്നതോടെ ഒളിച്ചു;പോലീസിനെ പ്രതികളിലൊരാൾ കബളിപ്പിച്ചത് ഇങ്ങനെ

സഞ്ജിത്തിന്റെ കൊലപാതകത്തിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. ഇതിനോടകം കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയിൽ ഉള്ള പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം പുറത്ത് വന്നിരിക്കുന്നു. സഞ്ജിത്തിനെ കൊലപ്പെടുത്തിയത് അഞ്ച് പേർ ചേർന്നാണ്.മൂന്ന് പേരാണ് കൊലയാളിസംഘത്തിന് സഹായം നൽകിയത്.ഈ കേസിലെ പ്രതികളെല്ലാം പാലക്കാട് നിന്നുള്ളവരാണ്.
പ്രതികളിലൊരാൾ പകൽ മുഴുവൻ ആലത്തൂരിൽ ഉണ്ടായിരുന്നു എന്നാണ് സാക്ഷി മൊഴി .ടൗണിൽ ബിജെപി പ്രതിഷേധം നടത്തുമ്പോഴും അവിടെ പ്രതിയുടെ സാന്നിധ്യമുണ്ടായിരുന്നു.ഒരു ബേക്കറിയിൽ കയറി ബണ്ണ് വാങ്ങിച്ചു കൊണ്ടാണ് പോയത്. തൊട്ടടുത്തുള്ള കടയിലെ ജീവനക്കാരനായിരുന്നു ഇയാൾ.ആർക്കും സംശയം തോന്നാതിരിക്കാൻ അത്തരത്തിൽ ആയിരുന്നു പെരുമാറ്റം.
അന്വേഷണസംഘം തനിക്ക് പിന്നാലെ എത്തുന്നത് മനസ്സിലായപ്പോൾ ഒളിവിൽപോയി. കൊലപാതകികളുടെ കാർ ഒരു ദിവസം മുഴുവൻ ആലത്തൂരിൽ ഉണ്ടായിരുന്നു. പ്രതികൾ സമർഥമായി പോലീസിനെ കബളിപ്പിക്കുകയായിരുന്നു.പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഇന്നും തുടരുകയാണ്.
ആർഎസ്എസ് പ്രാദേശിക നേതാവ് സഞ്ജിത്തിനെ ഭാര്യയുടെ മുൻപിൽവച്ചു വെട്ടികൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പേപ്പുലർ ഫ്രണ്ട് ഭാരവാഹിയുമായി പൊലീസ് കൊലപാതകം നടന്ന കിണാശേരി മമ്പ്രത്ത് തെളിവെടുപ്പ് ആരംഭിച്ചിരുന്നു . അന്വേഷണസംഘത്തിലെ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെ ചൊവ്വാഴ്ച രാവിലെ പതിനൊന്നിനുശേഷമായിരുന്നു തെളിവെടുപ്പ് നടത്തിയത് .
അക്രമികൾ വന്ന കാർ ഒാടിച്ചിരുന്നത് ഇയാളാണെന്നാണ് ലഭ്യമാകുന്ന വിവരം. പ്രതി കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതായും പൊലീസ് പറയുന്നു. അക്രമി സംഘത്തിലെ മറ്റു രണ്ടു പേരെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ വൈകാതെ പിടികൂടും. അന്വേഷണത്തെയും തിരിച്ചറിയൽ പരേഡിനെയും ബാധിക്കുമെന്നതിനാൽ അറസ്റ്റിലായ വ്യക്തിയുടെ ഫോട്ടോയും പേരുൾപ്പെടെയുള്ള വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.
ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് ആയ സഞ്ജിത്തിനെ കഴിഞ്ഞ 15നു രാവിലെ ഒൻപതിനായിരുന്നു കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ 5 അംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കിൽ വരുന്നതിനിടെയായിരുന്നു ആക്രമണം നടന്നത് . പിന്നാലെ കാറിലെത്തിയ കൊലയാളി സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച് സഞ്ജിത്തിനെ വെട്ടിവീഴ്ത്തി.
https://www.facebook.com/Malayalivartha



























