വിശ്വഫുട്ബോളിന്റെ എക്കാലത്തെയും വശ്യമായ കളിയഴക് ലയണൽ മെസി ഏഴാം തവണയും ബാലൻ ഡി ഓർ പുരസ്കാരം നേടിയിരിക്കുന്നു;സമകാലിക ലോകഫുട്ബോളിൽ ആ കളിമികവിനെ വെല്ലാൻ ആരുമില്ലെന്ന് വീണ്ടും തെളിയിക്കപ്പെടുന്നു;രാജ്യത്തിനു വേണ്ടി എന്തുനേടിയെന്ന വിമർശന ശരങ്ങൾ കോപ അമേരിക്ക കിരീടത്തിൽ ചുംബിച്ച് അപ്രസക്തമാക്കിയെന്നു എം വി ഗോവിന്ദൻമാസ്റ്റർ

സമകാലിക ലോകഫുട്ബോളിൽ കളിമികവിനെ വെല്ലാൻ ആരുമില്ലെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ് മെസ്സി ചെയ്തിരിക്കുന്നതെന്ന് എം വി ഗോവിന്ദൻമാസ്റ്റർ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വിശ്വഫുട്ബോളിന്റെ എക്കാലത്തെയും വശ്യമായ കളിയഴക് ലയണൽ മെസി ഏഴാം തവണയും ബാലൻ ഡി ഓർ പുരസ്കാരം നേടിയിരിക്കുന്നു.
സമകാലിക ലോകഫുട്ബോളിൽ ആ കളിമികവിനെ വെല്ലാൻ ആരുമില്ലെന്ന് വീണ്ടും തെളിയിക്കപ്പെടുന്നു. രാജ്യത്തിനു വേണ്ടി എന്തുനേടിയെന്ന വിമർശന ശരങ്ങൾ കോപ അമേരിക്ക കിരീടത്തിൽ ചുംബിച്ച് അപ്രസക്തമാക്കി. ഇടംകാലുകൊണ്ട് ഗോൾവലയ്ക്കകത്തേക്ക് പന്ത് കോരിയിടുമ്പോൾ ലോകം കോൾമയിർ കൊണ്ടു. ലോകത്തെമ്പാടുമുള്ള യുവ ഫുട്ബോൾ പ്രതിഭകൾക്ക് പ്രചോദനമാണ് ഈ നേട്ടം.
ലോക ഫുട്ബോളിന്റെ മത്സരക്ഷമതയോട് കിടപിടിക്കാൻ ഇന്ത്യക്ക് വളരെയേറെ മുന്നേറേണ്ടതുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ ശക്തികേന്ദ്രമായിരുന്നു കേരളം. അന്താരാഷ്ട്രതലത്തില്‍ സാന്നിധ്യമുറപ്പിക്കാന്‍ കഴിയുന്ന പ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനായി ആധുനിക പരിശീലന സൗകര്യങ്ങളുള്ള മൂന്ന് ഫുട്‌ബോള്‍ അക്കാദമികള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്.
കായിക-യുവജനകാര്യ ഡയറക്ടറേറ്റിന്റെ രണ്ട് അക്കാദമികള്‍ കണ്ണൂരിലും തിരുവനന്തപുരത്തും സംസ്ഥാന സ്പോട്സ് കൗണ്‍സിലിന്റെ അക്കാദമി എറണാകുളത്തുമാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കണ്ണൂര്‍, എറണാകുളം അക്കാദമികള്‍ വനിതകള്‍ക്ക് മാത്രമായാണ്.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ എന്നത് ഇടതുപക്ഷം പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഗ്രൗണ്ടുകള്‍, മികച്ച കായിക ഉപകരണങ്ങള്‍, ഗുണനിലവാരമുള്ള കായികവിദ്യാഭ്യാസ സംവിധാനം എന്നിവ ഉറപ്പാക്കിക്കൊണ്ട് കായിക കേരളത്തിന്റെ പുതുകുതിപ്പ് സാധ്യമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha

























