Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്- എസ് ഡി പി ഐ കാപാലികരുടെ യുഗം അവസാനിക്കാന്‍ പോകുന്നു... കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ കേന്ദ സര്‍ക്കാര്‍ ഇടപെട്ടതോടെ വമ്പന്‍ ട്വിസ്റ്റ്

21 DECEMBER 2021 07:40 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്- എസ് ഡി പി ഐ കാപാലികരുടെ യുഗം അവസാനിക്കാന്‍ പോകുന്നു. അതായത് സംഘടന നിരോധത്തിന്റെ കവാടത്തിലേക്ക് നിര്‍ഭയം പ്രവേശിച്ചിരിക്കുന്നത്. മൂവാറ്റുപുഴക്കാരന്‍ ജോസഫ് സാറിന്റെ കൈ വെട്ടിയപ്പോള്‍ തന്നെ നിരോധിക്കേണ്ടിയിരുന്ന സംഘടന ബി ജെ പി നേതാവിനെ വീട്ടില്‍ കയറി വെട്ടി കൊന്നതോടെയാണ് ചരിത്രത്തിലേക്ക് മടങ്ങി പോകുന്നത്.സംഭവം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒഴികെ മറ്റാരും വേദനിക്കില്ല.

കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ കേന്ദ സര്‍ക്കാര്‍ ഇടപെട്ട തോടെയാണ് ഇങ്ങനയൊരു ട്വിസ്റ്റ് സംഭവത്തിന് വന്നു ചേര്‍ന്നത്.



സംസ്ഥാന പോലീസ് മേധാവിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനില്‍ ബന്ധപ്പെട്ടു. ഇന്ന് കേരളത്തിലെത്തുന്ന കേന്ദ്ര സഹമന്ത്രിയെ കേരള സര്‍ക്കാര്‍ വിഷയം ധരിപ്പിക്കണം.

ബിജെപി നേതാവിനെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ടുകാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ബി ജെ പി പ്രവര്‍ത്തകനെ മുസ്ലീം തീവ്രവാദ സംഘടന കൊലപ്പെടുത്തിയത് ബി ജെ പി കേന്ദ്രങ്ങളെ മാത്രമല്ല കേന്ദ്ര സര്‍ക്കാരിനെയും അമ്പരപ്പിച്ചു.



സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് ഇന്ന് കേരളത്തിലെത്തും. അമിത് ഷാ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് മന്ത്രി കേരളത്തിലെത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സംഭവത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.

കേരളാ പോലീസിനോടും കേന്ദ്രമന്ത്രി റിപ്പോര്‍ട്ട് തേടും. ഇതിനകം തന്നെ കേന്ദ്ര നിര്‍ദ്ദേശാനുസരണം പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങിയിട്ടുണ്ട്.പോലീസ് നിഷ്‌ക്രിയമാണെന്ന അഭിപ്രായമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.


കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയാത്ത പോലീസിന് ക്രമസമാധാനം പാലിക്കാനുള്ള കഴിവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.

കൃത്യമായ ആസൂത്രണത്തോടെയാണ് മതഭീകരവാദികള്‍ രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്. പന്ത്രണ്ടംഗ സംഘം ആറു ഇരുചക്രവാഹനങ്ങളിലായാണ് എത്തിയത്. വീട്ടിലേക്കുള്ള പ്രധാന വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് അക്രമികള്‍ എത്തിയത്. ഇവര്‍ വാഹനങ്ങളില്‍ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭ്യമായി. രാവിലെ ആറിന് മകളെ ട്യൂഷന് അയച്ച ശേഷം വീട്ടിലെ ഹാളിലിരുന്ന് പത്രം വായിക്കുകയായിരുന്നു രണ്‍ജിത്ത്. ഇതെ സമയം അതിക്രമിച്ച് കയറി സംഘം കശാപ്പുകാര്‍ ഉപയോഗിക്കുന്ന കൂടം പോലുള്ള ആയുധം ഉപയോഗിച്ച് തലയ്ക്കും, മുഖത്തിനും അടിയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് അമ്മയും ഭാര്യയും, ഇളയ കുട്ടിയും ഓടിയെത്തിയപ്പോഴേക്കും ഇവരെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. തല പൂര്‍ണമായും തകര്‍ന്നിരുന്നു. വീട്ടുപകരണങ്ങള്‍ കാര്‍ എന്നിവയും തകര്‍ത്തു. പരിസരവാസികള്‍ ഓടിക്കൂടിയാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.


എന്നാല്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഇറച്ചിവെട്ടുകാര്‍ ഒറ്റയടിക്ക് കന്നുകാലികളെ കൊലചെയ്യുന്ന രീതിയിലായിരുന്നു അക്രമം. കണ്‍മുന്നില്‍ പ്രീയപ്പെട്ടവന്‍ ക്രൂരമായി അക്രമിക്കപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് അമ്മയും ഭാര്യയും മോചിതരായിട്ടില്ല. അച്ഛന്‍ ശ്രീനിവാസന്‍ ഏതാനും വര്‍ഷം മുമ്പാണ് മരിച്ചത്.

ബിജെപിയുടെ സൗമ്യമുഖമായിരുന്ന രണ്‍ജിത്ത് പിന്നാക്ക സമുദായത്തില്‍ നിന്ന് വളര്‍ന്ന് വന്ന നേതാവായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ തോമസ് ഐസക്കിനെതിരെ മത്സരിച്ച് പതിനെണ്ണായിരത്തിന് മേല്‍ വോട്ടുനേടി ജനസ്വാധീനം തെളിയിച്ചിരുന്നു. തൊട്ടുമുന്‍പിലെ തെരഞ്ഞെടുപ്പിനേക്കാള്‍ പല മടങ്ങ് വോട്ടുകളാണ് ആ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമാണ്. ഞായറാഴ്ച രാവിലെ എറണാകുളത്ത് നടക്കുന്ന ഒബിസി മോര്‍ച്ചയുടെ സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കുന്നതിന് പോകാന്‍ തയ്യാറാടെക്കുന്നതിനിടെയാണ് അപ്രതീക്ഷിത അക്രമം ഉണ്ടായത്.



എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നതാണ്. അപ്പോഴാണ് ബി ജെ പിയുടെ പ്രമുഖ നേതാവിന്റെ കൊലപാതകം സംഭവിച്ചത്. ഫലത്തില്‍ ഇടതുപക്ഷത്തിന്റെ പൂര്‍ണ പിന്തുണ വര്‍ഗീയ സംഘടനകള്‍ക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (4 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (5 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (5 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (5 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (7 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (8 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (9 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (9 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (10 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (10 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (10 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (10 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (10 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (10 hours ago)

Malayali Vartha Recommends