സ്വന്തം കണ്മുന്നില്‍ കാമുകന്റെ ആത്മഹത്യ നേരില്‍ കണ്ടതില്‍ പരിഭ്രമങ്ങളില്ലാതെ യുവതി; ഒരു രാത്രി മുഴുവന്‍ കഴിച്ച് കൂട്ടിയത് ചീപ്പുങ്കല്‍ പാടത്തെ ചിറയോരത്ത്, സംഭവത്തില്‍ പതിനെട്ടുകാരിയെ കൂടുതല്‍ ചോദ്യം ചെയ്യാൻ പോലീസ്, ഒരു ആത്മഹത്യ നേരില്‍ കണ്ട നടുക്കമോ പരിഭ്രമമോ പെണ്‍കുട്ടിക്ക് ഇല്ലാന്ന് പോലീസ് നിഗമനവും, പ്രണയ തര്‍ക്കത്തെ തുടര്‍ന്ന് കുമരകത്ത് 19കാരന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതകളകറ്റാന്‍ കാമുകി

കോട്ടയം കുമരകത്ത് പ്രണയ തര്‍ക്കത്തെ ചൊല്ലി കാമുകിയുടെ മുന്നിൽ യുവാവ് ആത്മഹത്യ ചെയ്ത സംംഭവത്തിൽ ദുരൂഹതയേറുന്നു.സ്വന്തം കണ്മുന്നില്‍ കാമുകനായ ഗോപി ആത്മഹത്യ കണ്ട ആതിര ഒരു രാത്രി മുഴുവന്‍ കഴിച്ച് കൂട്ടിയത് ചീപ്പുങ്കല്‍ പാടത്തെ ചിറയോരത്താണ്.
19 കാരന്‍ ആത്മഹത്യ ചെയ്തതതിന്റെ ദുരൂഹതകളകറ്റാന്‍ വെച്ചൂര്‍ സ്വദേശിനിയായ 18 വയസുകാരി ആതിരക്ക് മാത്രമേ സാധിക്കൂ.
അതിനാൽ സംഭവത്തില്‍ ആതിരയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ഒരു ആത്മഹത്യ നേരില്‍ കണ്ട നടുക്കമോ പരിഭ്രമമോ പെണ്‍കുട്ടിക്ക് ഇല്ലായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്.എന്നാല്‍, യുവതിക്ക് പ്രണയമുണ്ടായിരുന്നതായി അറിയില്ലെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിനു സമീപം മാമ്പ്രയിൽ ഹേമാലയത്തില്‍ (അഞ്ചുതൈക്കല്‍) പരേതനായ ഗിരീഷിന്റെ മകന്‍ ഗോപി വിജയ് ഇന്നലെ ഉച്ചയോടെയാണ് ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്ത് ആത്മഹത്യ ചെയ്തത്. മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍ ആണു ഗോപി. കാമുകിയായ പെണ്‍കുട്ടിയുമായി സ്ഥിരമായി യുവാവ് ഇവിടെ വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയേയും കാണാതായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആതിര ഒരു രാത്രി മുഴുവന്‍ കഴിച്ച് കൂട്ടിയത് ചീപ്പുങ്കല്‍ പാടത്തെ ചിറയോരത്താണ്. ഇന്നലെ ഉച്ചയോടെ കാമുകിയുമായി യുവാവ് ചീപ്പുങ്കലില്‍ കായലോരത്തെ ആളൊഴിഞ്ഞ പറമ്പില്‍ എത്തിയത് നാട്ടുകാര്‍ കണ്ടിരുന്നു. ഒരു മണിക്കൂറിനു ശേഷം നാട്ടുകാരില്‍ ചിലര്‍ ഇതുവഴി പോയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ ഗോപിയെ കാണുന്നത്.
ഉടന്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. പെണ്‍കുട്ടിക്കായി നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും എവിടെയെന്ന് കണ്ടെത്താനായില്ല. പെണ്‍കുട്ടി കായല്‍ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് ഇവിടത്തെ വീട്ടുകാര്‍ കണ്ടിരുന്നു.
കാണാതായ യുവതിയുടെ ബാഗും മൊബൈല്‍ഫോണും മാസ്‌കും ടവ്വലും മൃതദേഹം കണ്ടെത്തിയ പുരയിടത്തില്‍തന്നെ അല്പംമാറി ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. യുവാവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും മൃതദേഹത്തില്‍നിന്ന് പോലീസിന് ലഭിച്ചു. യുവതിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവസ്ഥലത്തെത്തിയ പോലീസ് നായ സമീപത്തെ റിസോര്‍ട്ടിന് വശത്തുകൂടി ഓടി പ്രധാനവഴിയിലെ ബസ് സ്റ്റോപ്പിലെത്തി നിന്നു. പിന്നീട് വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് നായ ഓടിപ്പോയി. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി വെള്ളത്തില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിങ്കളാഴ്ച വൈകീട്ട് സമീപപ്രദേശത്തെ വെള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
യുവാവ് തൂങ്ങുന്നതുകണ്ട് യുവതി ഭയന്നോടുന്നതിനിടെ വെള്ളത്തില്‍ വീണിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് പരിശോധന നടത്തുന്നത്. നേരത്തേയുള്ള വഴക്കിനെത്തുടര്‍ന്ന് ജീവനൊടുക്കാനുള്ള തയ്യാറെടുപ്പിലായിരിക്കാം കയറുമായി യുവാവ് ഇവിടെയെത്തിയതെന്നാണ് അന്വേഷണസംഘം കരുതുന്നത്. കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha